Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമുപ്പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 132

    ദാവീദിനു നല്‍കിയ വാഗ്ദാനം
  • 1 : കര്‍ത്താവേ, ദാവീദിനെയും അവന്‍ സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടുസത്യം ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവിന് ഒരു സ്ഥലം, Share on Facebook Share on Twitter Get this statement Link
  • 4 : യാക്കോബിന്റെ ശക്തനായവന് Share on Facebook Share on Twitter Get this statement Link
  • 5 : ഒരു വാസസ്ഥലം,കണ്ടെണ്ടത്തുന്നതുവരെ ഞാന്‍ വീട്ടില്‍ പ്രവേശിക്കുകയോകിടക്കയില്‍ ശയിക്കുകയോ ഇല്ല; ഞാന്‍ എന്റെ കണ്ണുകള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്കു മയക്കമോകൊടുക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെണ്ടത്തി. Share on Facebook Share on Twitter Get this statement Link
  • 7 : നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്കു പോകാം; അവിടുത്തെ പാദപീഠത്തിങ്കല്‍ആരാധിക്കാം. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവേ, എഴുന്നേറ്റ് അവിടുത്തെശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ! Share on Facebook Share on Twitter Get this statement Link
  • 9 : അങ്ങയുടെ പുരോഹിതന്‍മാര്‍ നീതിധരിക്കുകയും അങ്ങയുടെ വിശുദ്ധര്‍ആനന്ദിച്ച് ആര്‍പ്പുവിളിക്കുകയും ചെയ്യട്ടെ! Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷിക്തനെതിരസ്‌കരിക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 11 : ദാവീദിനോടു കര്‍ത്താവ് ഒരു ശപഥം ചെയ്തു, അവിടുന്ന് പിന്‍മാറുകയില്ല; നിന്റെ മക്കളില്‍ ഒരുവനെ നിന്റെ സിംഹാസനത്തില്‍ ഞാന്‍ ഉപവിഷ്ടനാക്കും. Share on Facebook Share on Twitter Get this statement Link
  • 12 : എന്റെ ഉടമ്പടിയും ഞാന്‍ നല്‍കുന്നകല്‍പനകളും നിന്റെ മക്കള്‍ അനുസരിച്ചാല്‍, അവരുടെ മക്കള്‍ എന്നേക്കും നിന്റെ സിംഹാസനത്തില്‍ വാഴും; Share on Facebook Share on Twitter Get this statement Link
  • 13 : എന്തെന്നാല്‍, കര്‍ത്താവു സീയോനെതിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു: Share on Facebook Share on Twitter Get this statement Link
  • 14 : ഇതാണ് എന്നേക്കും എന്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : അവള്‍ക്കു വേണ്ടതെല്ലാം ഞാന്‍ സമൃദ്ധമായി നല്‍കും; ഞാന്‍ അവളുടെ ദരിദ്രരെ ആഹാരം നല്‍കി സംതൃപ്തരാക്കും. Share on Facebook Share on Twitter Get this statement Link
  • 16 : അവളുടെ പുരോഹിതന്‍മാരെ ഞാന്‍ രക്ഷയണിയിക്കും; അവളുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : അവിടെ ഞാന്‍ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപം ഒരുക്കിയിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 18 : അവന്റെ ശത്രുക്കളെ ഞാന്‍ ലജ്ജ ഉടുപ്പിക്കും; എന്നാല്‍, അവന്റെ കിരീടം അവന്റെ മേല്‍ ദീപ്തി ചൊരിയും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:21:12 IST 2024
Back to Top