Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റഞ്ചാം അദ്ധ്യായം


അദ്ധ്യായം 105

    ഇസ്രായേലിനെ നയിച്ച ദൈവം
  • 1 : കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 2 : അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍. Share on Facebook Share on Twitter Get this statement Link
  • 5 : അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങളെയുംന്യായവിധികളെയുംതന്നെ. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെന്യായവിധികള്‍ ഭൂമിക്കുമുഴുവന്‍ ബാധകമാകുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്നു തന്റെ ഉടമ്പടിഎന്നേക്കും അനുസ്മരിക്കും; തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വംനല്‍കിയ വാഗ്ദാനംതന്നെ. Share on Facebook Share on Twitter Get this statement Link
  • 10 : അവിടുന്ന് അതു യാക്കോബിന് ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഒരുഉടമ്പടിയായും സ്ഥിരീകരിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അവിടുന്ന് അരുളിച്ചെയ്തു: നിനക്കുനിശ്ചയിച്ച ഓഹരിയായി ഞാന്‍ കാനാന്‍ദേശം നല്‍കും. Share on Facebook Share on Twitter Get this statement Link
  • 12 : അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരുംനിസ്‌സാരരും അവിടെ പരദേശികളും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു രാജാക്കന്‍മാരെ ശാസിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : അവിടുന്നു നാട്ടില്‍ ക്ഷാമം വരുത്തുകയും അപ്പമാകുന്നതാങ്ങു തകര്‍ത്തുകളയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 17 : അപ്പോള്‍, അവര്‍ക്കു മുന്‍പായിഅവിടുന്ന് ഒരുവനെ അയച്ചു; അടിമയായി വില്‍ക്കപ്പെട്ട ജോസഫിനെത്തന്നെ. Share on Facebook Share on Twitter Get this statement Link
  • 18 : അവന്റെ കാലുകള്‍വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്റെ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി. Share on Facebook Share on Twitter Get this statement Link
  • 19 : അവന്‍ പ്രവചിച്ചതു സംഭവിക്കുവോളംകര്‍ത്താവിന്റെ വചനംഅവനെ പരീക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : രാജാവ് അവനെ ആളയച്ചു വിടുവിച്ചു; ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി. Share on Facebook Share on Twitter Get this statement Link
  • 21 : തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : തന്റെ പ്രഭുക്കന്‍മാര്‍ക്ക് ഉചിതമായശിക്ഷണം നല്‍കാനും തന്റെ ശ്രേഷ്ഠന്‍മാര്‍ക്കു ജ്ഞാനംഉപദേശിക്കാനും അവനെ നിയോഗിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : അപ്പോള്‍ ഇസ്രായേല്‍ ഈജിപ്തിലേക്കു വന്നു; യാക്കോബു ഹാമിന്റെ ദേശത്തു ചെന്നുപാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 24 : ദൈവം തന്റെ ജനത്തെ സന്താനപുഷ്ടിയുള്ളവരാക്കി; തങ്ങളുടെ വൈരികളെക്കാള്‍ ശക്തരാക്കി. Share on Facebook Share on Twitter Get this statement Link
  • 25 : തന്റെ ജനത്തെ വെറുക്കാനും തന്റെ ദാസരോടു കൗശലം കാണിക്കാനുംവേണ്ടിഅവിടുന്ന് അവരെ പ്രേരിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : അവിടുന്നു തന്റെ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹറോനെയും അയച്ചു. Share on Facebook Share on Twitter Get this statement Link
  • 27 : അവര്‍ അവരുടെ ഇടയില്‍ അവിടുത്തെഅടയാളങ്ങളും ഹാമിന്റെ ദേശത്ത്അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : അവിടുന്ന് അന്ധകാരം അയച്ചുനാടിനെ ഇരുട്ടിലാക്കി; അവര്‍ അവിടുത്തെ വചനത്തെ എതിര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 29 : അവിടുന്ന് അവരുടെ ജലമെല്ലാം രക്തമാക്കി, അവരുടെ മത്‌സ്യങ്ങള്‍ ചത്തൊടുങ്ങി. Share on Facebook Share on Twitter Get this statement Link
  • 30 : അവരുടെ നാട്ടില്‍ തവളകള്‍ നിറഞ്ഞു, അവരുടെ രാജാക്കന്‍മാരുടെ മണിയറകളില്‍പ്പോലും. Share on Facebook Share on Twitter Get this statement Link
  • 31 : അവിടുന്നു കല്‍പിച്ചു; ഈച്ചകളും പേനും പറ്റമായിവന്ന് അവരുടെനാട്ടിലെങ്ങും നിറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 32 : അവിടുന്ന് അവര്‍ക്കു മഴയ്ക്കുപകരംകന്‍മഴ കൊടുത്തു; അവരുടെ നാട്ടിലെല്ലാം മിന്നല്‍പിണര്‍ പാഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 33 : അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളുംഅത്തിവൃക്ഷങ്ങളും തകര്‍ത്തു; അവരുടെ നാട്ടിലെ വൃക്ഷങ്ങള്‍ നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 34 : അവിടുന്നു കല്‍പിച്ചപ്പോള്‍ വെട്ടുകിളികള്‍ വന്നു; സംഖ്യാതീതമായി അവ വന്നു. Share on Facebook Share on Twitter Get this statement Link
  • 35 : അവ അവരുടെ നാട്ടിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളവുകളും തിന്നൊടുക്കി. Share on Facebook Share on Twitter Get this statement Link
  • 36 : അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്റെ ആദ്യഫലങ്ങളെ,മുഴുവന്‍ അവിടുന്നു സംഹരിച്ചു. Share on Facebook Share on Twitter Get this statement Link
  • 37 : അനന്തരം, അവിടുന്ന് ഇസ്രായേലിനെസ്വര്‍ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു; അവന്റെ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല. Share on Facebook Share on Twitter Get this statement Link
  • 38 : അവര്‍ പുറപ്പെട്ടപ്പോള്‍ ഈജിപ്ത്‌സന്തോഷിച്ചു; എന്തെന്നാല്‍, അവരെപ്പറ്റിയുള്ള ഭീതിഅതിന്റെ മേല്‍ നിപതിച്ചിരുന്നു; Share on Facebook Share on Twitter Get this statement Link
  • 39 : അവിടുന്ന് അവര്‍ക്കു തണലിനുവേണ്ടിഒരു മേഘത്തെ വിരിച്ചു; രാത്രിയില്‍ പ്രകാശം നല്‍കാന്‍അഗ്‌നി ജ്വലിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 40 : അവര്‍ ചോദിച്ചു; അവിടുന്ന്കാടപ്പക്ഷികളെ കൊടുത്തു; അവര്‍ക്കുവേണ്ടി ആകാശത്തുനിന്നുസമൃദ്ധമായി അപ്പം വര്‍ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 41 : അവിടുന്നു പാറ തുറന്നു;വെള്ളം പൊട്ടിയൊഴുകി; അതു മരുഭൂമിയിലൂടെനദിപോലെ പ്രവഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 42 : എന്തെന്നാല്‍, അവിടുന്നു തന്റെ വിശുദ്ധവാഗ്ദാനത്തെയും തന്റെ ദാസനായ അബ്രാഹത്തെയും അനുസ്മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 43 : അവിടുന്ന്, തന്റെ ജനത്തെ സന്തോഷത്തോടെ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെഗാനാലാപത്തോടെ, നയിച്ചു. Share on Facebook Share on Twitter Get this statement Link
  • 44 : അവിടുന്നു ജനതകളുടെ ദേശങ്ങള്‍അവര്‍ക്കു നല്‍കി; ജനതകളുടെ അധ്വാനത്തിന്റെഫലം അവര്‍ കൈയടക്കി. Share on Facebook Share on Twitter Get this statement Link
  • 45 : അവര്‍ എന്നെന്നും തന്റെ ചട്ടങ്ങള്‍ ആദരിക്കാനും തന്റെ നിയമങ്ങള്‍ അനുസരിക്കാനുംവേണ്ടിത്തന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 16:05:30 IST 2024
Back to Top