Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എണ്‍പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 89

    ദാവീദിനോടു ചെയ്ത ഉടമ്പടി അനുസ്മരിക്കണമേ!
  • 1 : കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെകാരുണ്യം പ്രകീര്‍ത്തിക്കും; എന്റെ അധരങ്ങള്‍ തലമുറകളോട്അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും. Share on Facebook Share on Twitter Get this statement Link
  • 2 : എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു; അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുന്ന് അരുളിച്ചെയ്തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 4 : നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും; നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവേ, ആകാശം അങ്ങയുടെ അദ്ഭുതങ്ങളെ സ്തുതിക്കട്ടെ! നീതിമാന്‍മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കപ്പെടട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവിനു സമനായി സ്വര്‍ഗത്തില്‍ ആരുണ്ട്? കര്‍ത്താവിനോടു സദൃശനായി സ്വര്‍ഗവാസികളില്‍ ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 7 : വിശുദ്ധരുടെ സമൂഹം അവിടുത്തെഭയപ്പെടുന്നു; ചുറ്റും നില്‍ക്കുന്നവരെക്കാള്‍ അവിടുന്ന് ഉന്നതനും ഭീതിദനുമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, വിശ്വസ്തത ധരിച്ചിരിക്കുന്ന അങ്ങയെപ്പോലെ ബലവാനായി ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 9 : അങ്ങ് ഇളകിമറയുന്ന കടലിനെ ഭരിക്കുന്നു; തിരമാലകളുയരുമ്പോള്‍ അങ്ങ് അവയെ ശാന്തമാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങു റാഹാബിനെ ശവശരീരമെന്നപോലെ തകര്‍ത്തു; കരുത്തുറ്റ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : ആകാശം അങ്ങയുടേതാണ്, ഭൂമിയുംഅങ്ങയുടേതുതന്നെ; ലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്. Share on Facebook Share on Twitter Get this statement Link
  • 12 : ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു; താബോറും ഹെര്‍മോനും അങ്ങയുടെ നാമത്തെ ആഹ്‌ളാദത്തോടെ പുകഴ്ത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അങ്ങയുടെ ഭുജം ശക്തിയുള്ളതാണ്, അങ്ങയുടെ കരം കരുത്തുറ്റതാണ്; അങ്ങു വലത്തുകൈ ഉയര്‍ത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : നീതിയിലുംന്യായത്തിലും അങ്ങു സിംഹാസനം ഉറപ്പിച്ചിരിക്കുന്നു; കാരുണ്യവും വിശ്വസ്തതയുംഅങ്ങയുടെ മുന്‍പേ നീങ്ങുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : ഉത്‌സവഘോഷത്താല്‍ അങ്ങയെസ്തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; കര്‍ത്താവേ, അവര്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു; അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അങ്ങാണ് അവരുടെ ശക്തിയും മഹത്വവും; അങ്ങയുടെ പ്രസാദംകൊണ്ടാണു ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നുനില്‍ക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 18 : കര്‍ത്താവാണു ഞങ്ങളുടെ പരിച; ഇസ്രായേലിന്റെ പരിശുദ്ധനാണുഞങ്ങളുടെ രാജാവ്; Share on Facebook Share on Twitter Get this statement Link
  • 19 : പണ്ട് ഒരു ദര്‍ശനത്തില്‍ അവിടുന്നുതന്റെ വിശ്വസ്തനോട് അരുളിച്ചെയ്തു: ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു; ഒരുവനെ ഞാന്‍ ജനത്തില്‍നിന്നുതിരഞ്ഞെടുത്ത് ഉയര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 20 : ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെണ്ടത്തി; വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 21 : എന്റെ കൈ എന്നുംഅവനോടൊത്തുണ്ടായിരിക്കും. എന്റെ ഭുജം അവനു ശക്തി നല്‍കും. Share on Facebook Share on Twitter Get this statement Link
  • 22 : ശത്രു അവനെ തോല്‍പിക്കുകയില്ല; ദുഷ്ടന്‍ അവന്റെ മേല്‍ പ്രാബല്യം നേടുകയില്ല; Share on Facebook Share on Twitter Get this statement Link
  • 23 : അവന്റെ ശത്രുവിനെ അവന്റെ മുന്‍പില്‍ വച്ചുതന്നെ ഞാന്‍ തകര്‍ക്കും; അവന്റെ വൈരികളെ ഞാന്‍ നിലംപതിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 24 : എന്റെ വിശ്വസ്തതയും കാരുണ്യവുംഅവനോടുകൂടെ ഉണ്ടായിരിക്കും; എന്റെ നാമത്തില്‍ അവന്‍ ശിരസ്‌സുയര്‍ത്തിനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 25 : ഞാന്‍ അവന്റെ അധികാരം സമുദ്രത്തിന്‍മേലും അവന്റെ ആധിപത്യം നദികളുടെമേലുംവ്യാപിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 26 : അവന്‍ എന്നോട്, എന്റെ പിതാവുംഎന്റെ ദൈവവും എന്റെ രക്ഷാശിലയും അവിടുന്നാണ് എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും. Share on Facebook Share on Twitter Get this statement Link
  • 27 : ഞാന്‍ അവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരില്‍ അത്യുന്നതനും ആക്കും. Share on Facebook Share on Twitter Get this statement Link
  • 28 : എന്റെ കരുണ എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും; അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 29 : ഞാന്‍ അവന്റെ വംശത്തെ ശാശ്വതമാക്കും; അവന്റെ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 30 : അവന്റെ സന്തതി എന്റെ നിയമംഉപേക്ഷിക്കുകയും, എന്റെ വിധികള്‍ അനുസരിക്കാതിരിക്കുകയും, Share on Facebook Share on Twitter Get this statement Link
  • 31 : എന്റെ ചട്ടങ്ങള്‍ ലംഘിക്കുകയും, എന്റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍, Share on Facebook Share on Twitter Get this statement Link
  • 32 : ഞാന്‍ അവരുടെ ലംഘനത്തെ ദണ്‍ഡുകൊണ്ടും അവരുടെ അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 33 : എന്നാലും ഞാന്‍ എന്റെ കാരുണ്യംഅവനില്‍നിന്നു പിന്‍വലിക്കുകയില്ല; എന്റെ വിശ്വസ്തതയ്ക്കുഭംഗം വരുത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 34 : ഞാന്‍ എന്റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസംവരുത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 35 : ഞാന്‍ എന്നേക്കുമായി എന്റെ പരിശുദ്ധിയെക്കൊണ്ടു ശപഥം ചെയ്തു; ദാവീദിനോടു ഞാന്‍ വ്യാജം പറയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 36 : അവന്റെ വംശം ശാശ്വതമായും അവന്റെ സിംഹാസനം സൂര്യനുള്ള കാലത്തോളവും എന്റെ മുന്‍പില്‍ നിലനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 37 : അതു ചന്ദ്രനെപ്പോലെ എന്നേക്കുംനിലനില്‍ക്കും. ആകാശമുള്ളിടത്തോളം കാലം അതും അചഞ്ചലമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 38 : എന്നാല്‍, അങ്ങ് അവനെ പരിത്യജിച്ചുകളഞ്ഞു; അങ്ങയുടെ അഭിഷിക്തന്റെ നേരേ അങ്ങു ക്രുദ്ധനായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 39 : അങ്ങയുടെ ദാസനോടു ചെയ്ത ഉടമ്പടി അങ്ങ് ഉപേക്ഷിച്ചുകളഞ്ഞു. അവിടുന്ന് അവന്റെ കിരീടത്തെനിലത്തെറിഞ്ഞു മലിനമാക്കി. Share on Facebook Share on Twitter Get this statement Link
  • 40 : അവിടുന്ന് അവന്റെ മതിലുകള്‍തകര്‍ത്തു; അവന്റെ ദുര്‍ഗങ്ങള്‍ ഇടിച്ചുനിരത്തി. Share on Facebook Share on Twitter Get this statement Link
  • 41 : വഴിപോക്കര്‍ അവനെ കൊള്ളയടിക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു പരിഹാസപാത്രമായി. Share on Facebook Share on Twitter Get this statement Link
  • 42 : അങ്ങ് അവന്റെ വൈരികളുടെ വലത്തുകൈ ഉയര്‍ത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 43 : അവന്റെ വാളിന്റെ വായ്ത്തല മടക്കി; യുദ്ധത്തില്‍ ചെറുത്തുനില്‍ക്കാന്‍ അവനു കഴിവില്ലാതാക്കി. Share on Facebook Share on Twitter Get this statement Link
  • 44 : അവിടുന്ന് അവന്റെ കൈയില്‍നിന്നു ചെങ്കോല്‍ എടുത്തുമാറ്റി; അവന്റെ സിംഹാസനത്തെ മണ്ണില്‍ മറിച്ചിട്ടു. Share on Facebook Share on Twitter Get this statement Link
  • 45 : അവന്റെ യൗവനത്തിന്റെ നാളുകള്‍ അവിടുന്നു വെട്ടിച്ചുരുക്കി; അവിടുന്ന് അവനെ അപമാനംകൊണ്ടു പൊതിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 46 : കര്‍ത്താവേ, ഇത് എത്രനാളത്തേക്ക്? അങ്ങ് എന്നേക്കും മറഞ്ഞിരിക്കുമോ? അങ്ങയുടെ ക്രോധം എത്രകാലംഅഗ്‌നിപോലെ ജ്വലിക്കും? Share on Facebook Share on Twitter Get this statement Link
  • 47 : കര്‍ത്താവേ, എത്ര ഹ്രസ്വമാണ് ആയുസ്‌സെന്നും എത്ര വ്യര്‍ഥമാണ് അങ്ങു സൃഷ്ടിച്ച മര്‍ത്യജീവിതമെന്നും ഓര്‍ക്കണമേ! Share on Facebook Share on Twitter Get this statement Link
  • 48 : മരണം കാണാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ? ജീവനെ പാതാളത്തിന്റെ പിടിയില്‍നിന്നു വിടുവിക്കാന്‍ആര്‍ക്കു കഴിയും? Share on Facebook Share on Twitter Get this statement Link
  • 49 : കര്‍ത്താവേ, അങ്ങയുടെ പൂര്‍വ സ്‌നേഹം എവിടെ? വിശ്വസ്തനായ അങ്ങു ദാവീദിനോടു ചെയ്ത ശപഥം എവിടെ? Share on Facebook Share on Twitter Get this statement Link
  • 50 : കര്‍ത്താവേ, അങ്ങയുടെ ദാസന്‍ എത്രനിന്ദിക്കപ്പെടുന്നെന്ന് ഓര്‍ക്കണമേ! ജനതകളുടെ പരിഹാസശരം ഞാന്‍ നെഞ്ചില്‍ ഏല്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 51 : കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്ദിക്കുന്നു; അങ്ങയുടെ അഭിഷിക്തന്റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 52 : കര്‍ത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ!ആമേന്‍, ആമേന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 16:11:12 IST 2024
Back to Top