Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നാല്പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 42

    ദൈവത്തിനുവേണ്ടി ദാഹിക്കുന്നു
  • 1 : നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക! Share on Facebook Share on Twitter Get this statement Link
  • 3 : രാപകല്‍ കണ്ണീര്‍ എന്റെ ഭക്ഷണമായി; എവിടെ നിന്റെ ദൈവം എന്ന് ഓരോരുത്തര്‍ നിരന്തരം എന്നോടു ചോദിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ദേവാലയത്തിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു. ആഹ്‌ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു; ജനം ആര്‍ത്തുല്ലസിച്ചു; ഹൃദയം പൊട്ടിക്കരയുമ്പോള്‍ ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 6 : എന്റെ ആത്മാവു വിഷാദം പൂണ്ടിരിക്കുന്നു; അതിനാല്‍ ജോര്‍ദാന്‍ പ്രദേശത്തും ഹെര്‍മോണിലും മിസാര്‍മലയിലും വച്ച് അങ്ങയെ ഞാന്‍ അനുസ്മരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍കൊണ്ട് ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ തിരമാലകളും ഓളങ്ങളും എന്റെ മീതേ കടന്നുപോകുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവു പകല്‍സമയത്തു തന്റെ കാരുണ്യം വര്‍ഷിക്കുന്നു; രാത്രികാലത്ത് അവിടുത്തേക്കു ഞാന്‍ ഗാനമാലപിക്കും. എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാര്‍ഥന തന്നെ. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്ന് എന്നെ മറന്നതെന്തുകൊണ്ട്, ശത്രുവിന്റെ പീഡനംമൂലം എനിക്കു വിലപിക്കേണ്ടി വന്നതെന്തുകൊണ്ട്, എന്ന് എന്റെ രക്ഷാശിലയായ ദൈവത്തോടു ഞാന്‍ ചോദിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : നിന്റെ ദൈവം എവിടെ എന്ന് ശത്രുക്കള്‍ എന്നോടു ചോദിക്കുന്നു; മാരകമായ മുറിവുപോലെ ആ നിന്ദനം ഞാന്‍ ഏല്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:54:23 IST 2024
Back to Top