Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

ഇരുപത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 22

    പരിത്യക്തന്റെ രോദനവും പ്രത്യാശയും
  • 1 : എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും, എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്? Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ ദൈവമേ, പകല്‍മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു; അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 3 : ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍ വിശ്വാസമര്‍പ്പിച്ചു; അവര്‍ അങ്ങയില്‍ ശരണംവച്ചു, അങ്ങ് അവരെ മോചിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങയോട് അവര്‍ നിലവിളിച്ചപേക്ഷിച്ചു; അവര്‍ രക്ഷപെട്ടു; അങ്ങയെ അവര്‍ ആശ്രയിച്ചു; അവര്‍ ഭഗ്‌നാശരായില്ല. Share on Facebook Share on Twitter Get this statement Link
  • 6 : എന്നാല്‍ ‍, ഞാന്‍ മനുഷ്യനല്ല, കൃമിയത്രേ; മനുഷ്യര്‍ക്കു നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും. Share on Facebook Share on Twitter Get this statement Link
  • 7 : കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു; അവര്‍ കൊഞ്ഞനംകാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു: Share on Facebook Share on Twitter Get this statement Link
  • 8 : അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ; അവിടുന്ന് അവനെ രക്ഷിക്കട്ടെ; അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ; അവനില്‍ അവിടുത്തെ പ്രസാദം ഉണ്ടല്ലോയെന്ന് അവന്‍ പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : എങ്കിലും, അവിടുന്നാണ് മാതാവിന്റെ ഉദരത്തില്‍ നിന്ന് എന്നെ പുറത്തുകൊണ്ടു വന്നത്; മാതാവിന്റെ മാറിടത്തില്‍ എനിക്കു സുരക്ഷിതത്വം നല്‍കിയതും അവിടുന്നുതന്നെ. Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങയുടെ കൈകളിലേക്കാണു ഞാന്‍ പിറന്നുവീണത്; മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവിടുന്നാണ് എന്റെ ദൈവം. Share on Facebook Share on Twitter Get this statement Link
  • 11 : എന്നില്‍ നിന്ന് അകന്നു നില്‍ക്കരുതേ! ഇതാ, ദുരിതം അടുത്തിരിക്കുന്നു.സഹായത്തിനാരുമില്ല. Share on Facebook Share on Twitter Get this statement Link
  • 12 : കാളക്കൂറ്റന്‍മാര്‍ എന്നെ വളഞ്ഞിരിക്കുന്നു; ബാഷാന്‍കാളക്കൂറ്റന്‍മാര്‍ എന്നെചുറ്റിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ആര്‍ത്തിയോടെ അലറിയടുക്കുന്ന സിംഹംപോലെ അവ എന്റെ നേരെ വായ് പിളര്‍ന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ഒഴിച്ചുകളഞ്ഞ വെള്ളംപോലെയാണു ഞാന്‍ ‍, സന്ധിബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെയായി; എന്റെ ഉള്ളില്‍ അത് ഉരുകിക്കൊണ്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : എന്റെ അണ്ണാക്ക് ഓടിന്റെ കഷണംപോലെ വരണ്ടിരിക്കുന്നു; എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു; അവിടുന്ന് എന്നെ മരണത്തിന്റെ പൂഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു; Share on Facebook Share on Twitter Get this statement Link
  • 17 : എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെ തുറിച്ചുനോക്കുന്നു; Share on Facebook Share on Twitter Get this statement Link
  • 18 : അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ! എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ! Share on Facebook Share on Twitter Get this statement Link
  • 20 : എന്റെ ജീവനെ വാളില്‍ നിന്നു രക്ഷിക്കണമേ! എന്നെ നായുടെ പിടിയില്‍ നിന്നു മോചിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 21 : സിംഹത്തിന്റെ വായില്‍ നിന്ന് എന്നെ രക്ഷിക്കണമേ! കാട്ടുപോത്തിന്റെ കൊമ്പുകളില്‍നിന്നു മുറിവേറ്റ എന്നെ മോചിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 22 : ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും, സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 23 : കര്‍ത്താവിന്റെ ഭക്തരേ,അവിടുത്തെ സ്തുതിക്കുവിന്‍; യാക്കോബിന്റെ സന്തതികളേ, അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; ഇസ്രായേല്‍ മക്കളേ, അവിടുത്തെ സന്നിധിയില്‍ ഭയത്തോടെ നില്‍ക്കുവിന്‍ ‍. Share on Facebook Share on Twitter Get this statement Link
  • 24 : എന്തെന്നാല്‍ ‍, പീഡിതന്റെ കഷ്ടതകള്‍ അവിടുന്ന് അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല; തന്റെ മുഖം അവനില്‍ നിന്നു മറച്ചുമില്ല; അവന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നു കേട്ടു. Share on Facebook Share on Twitter Get this statement Link
  • 25 : മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും; അവിടുത്തെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. Share on Facebook Share on Twitter Get this statement Link
  • 26 : ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും. Share on Facebook Share on Twitter Get this statement Link
  • 27 : ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 28 : എന്തെന്നാല്‍ ‍, രാജത്വം കര്‍ത്താവിന്‍േറതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടും, ജീവന്‍ പിടിച്ചുനിറുത്താനാവാതെ പൊടിയിലേക്കു മടങ്ങുന്നവര്‍ അവിടുത്തെ മുന്‍പില്‍ പ്രണമിക്കും. Share on Facebook Share on Twitter Get this statement Link
  • 30 : പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും. Share on Facebook Share on Twitter Get this statement Link
  • 31 : ജനിക്കാനിരിക്കുന്ന തലമുറയോടു കര്‍ത്താവാണു മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്‌ഘോഷിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 09:58:05 IST 2024
Back to Top