2 : ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കുക, പതാക ഉയര്‍ത്തി ഘോഷിക്കുക, ഒന്നും ഒളിച്ചുവയ്ക്കാതെ വിളംബരം ചെയ്യുക. ബാബിലോണ്‍ പിടിക്കപ്പെട്ടു. ബേല്‍ ലജ്ജിക്കുന്നു; മെറോദാക് സംഭ്രമിക്കുന്നു. ബാബിലോണിന്റെ വിഗ്രഹങ്ങള്‍ അപമാനിതമായി, അവളുടെ ബിംബങ്ങള്‍ കിടിലംകൊള്ളുന്നു.
3 : വടക്കുനിന്ന് ഒരു ജനത അവള്‍ക്കെതിരേ വന്നിരിക്കുന്നു. അവര്‍ അവളുടെ ദേശം ശൂന്യമാക്കും. ആരും അവിടെ വസിക്കുകയില്ല. മനുഷ്യരും മൃഗങ്ങളും പലായനം ചെയ്യും.
4 : ആദിവസം വരുമ്പോള്‍ ഇസ്രായേലും യൂദായും വിലപിച്ചുകൊണ്ടു തങ്ങളുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിച്ച് ഒന്നിച്ചുകൂടും.
5 : അവര്‍ സീയോനിലേക്കു തിരിഞ്ഞ് അങ്ങോട്ടുള്ള വഴി ആരായും. അവര്‍ പറയും: വരുക. അവിസ്മരണീയമായ ഒരു ശാശ്വത ഉടമ്പടി നമുക്കു കര്‍ത്താവുമായി ചെയ്യാം.
6 : ഇടയന്‍മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.
7 : കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്‍മാരുടെയഥാര്‍ഥമായ അഭയവും പ്രത്യാശയുമായ കര്‍ത്താവിനെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല.
9 : ഉത്തരദിക്കില്‍നിന്നു ശക്തരായ ജനതകളെ ബാബിലോണിനെതിരേ ഞാന്‍ ഇളക്കിവിടും. അവര്‍ അവള്‍ക്കെതിരേ അണിനിരന്ന് അവളെ പിടിച്ചടക്കും. അവരുടെ അസ്ത്രങ്ങള്‍ വെറുംകൈയോടെ മടങ്ങാത്ത ധീരയോദ്ധാവിനെപ്പോലെയാണ്.
10 : കല്‍ദായദേശം കൊള്ളയടിക്കപ്പെടും. അവളെ കവര്‍ച്ച ചെയ്യുന്നവര്‍ക്കു തൃപ്തിയാവോളം ലഭിക്കും.
11 : എന്റെ അവകാശമായ ജനത്തെ കൊള്ളയടിച്ചവരേ, നിങ്ങള്‍ സന്തോഷിക്കുകയും വിജയഭേരി മുഴക്കുകയും ചെയ്യുന്നെങ്കിലും നിങ്ങള്‍ പുല്‍ത്തകിടിയില്‍ കൂത്താടി നടക്കുന്ന പശുക്കിടാവിനെപ്പോലെയും ഹേഷാരവം മുഴക്കുന്ന കുതിരകളെപ്പോലെയും ആണെങ്കിലും
12 : നിങ്ങളുടെ മാതാവ് അത്യധികം ലജ്ജിതയാകും. നിങ്ങളെ പ്രസവിച്ചവള്‍ക്ക് അപ കീര്‍ത്തിയുണ്ടാകും. അവള്‍ ജനതകളില്‍ ഏറ്റവും താഴ്ന്നവളാകും. അവള്‍ ഉണങ്ങി വരണ്ട മരുഭൂമിയായിത്തീരും.
13 : കര്‍ത്താവിന്റെ ക്രോധം നിപതിച്ചതിനാല്‍ അവിടെ ആരും വസിക്കുകയില്ല. അത് തീര്‍ത്തും ശൂന്യമാകും. ബാബിലോണിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടും. അവള്‍ക്കേറ്റമുറിവുകള്‍ കണ്ടു പരിഹസിക്കും.
14 : വില്ലു കുലയ്ക്കുന്ന നിങ്ങള്‍ ബാബിലോണിനെതിരേ അണിനിരക്കുവിന്‍. അവസാനത്തെ അസ്ത്രവും അവളുടെ നേരേ എയ്യുവിന്‍. അവള്‍ കര്‍ത്താവിനെതിരേ പാപം ചെയ്തിരിക്കുന്നു.
15 : അവള്‍ക്കു ചുറ്റുംനിന്ന് അട്ടഹസിക്കുവിന്‍. അവള്‍ കീഴടങ്ങി; അവളുടെ കോട്ടകള്‍ വീണു; മതിലുകള്‍ തകര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രതികാരമാണ്. അവളോടു പ്രതികാരം ചെയ്യുവിന്‍. അവള്‍ ചെയ്തതുപോലെ അവളോടും ചെയ്യുവിന്‍.
23 : ഭൂമി മുഴുവനെയും തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു! ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എത്ര ബീഭത്‌സമായിരിക്കുന്നു!
24 : ബാബിലോണേ, നിനക്കു ഞാന്‍ കെണിവച്ചു; നീ അതില്‍ വീണു. നീ അത് അറിഞ്ഞില്ല. കര്‍ത്താവിനെതിരേ മത്‌സരിച്ചതിനാല്‍ നീ പിടിക്കപ്പെട്ടു.
25 : കര്‍ത്താവ് ആയുധപ്പുര തുറന്ന് ക്രോധത്തിന്റെ ആയുധങ്ങള്‍ പുറത്തെടുത്തു. സൈന്യങ്ങളുടെദൈവമായ കര്‍ത്താവിന് കല്‍ദായരുടെ നാട്ടില്‍ ഒരു കര്‍മം അനുഷ്ഠിക്കാനുണ്ട്.
26 : നാലുദിക്കില്‍നിന്നും അവള്‍ക്കെതിരേ വന്ന് അവളുടെ അറപ്പുരകള്‍ തുറക്കുവിന്‍. അവളെ നിശ്‌ശേഷം നശിപ്പിച്ച് ധാന്യക്കൂമ്പാരംപോലെ കൂട്ടുവിന്‍. ഒന്നും അവശേഷിക്കരുത്.
27 : അവളുടെ കാളകളെ കൊന്നൊടുക്കുവിന്‍. അവ അറവുശാലകളിലേക്കു പോകട്ടെ. അവര്‍ക്കു ദുരിതം! അവരുടെ ദിനം വന്നുകഴിഞ്ഞു. ശിക്ഷയുടെ മുഹൂര്‍ത്തം!
28 : നമ്മുടെ ദൈവമായ കര്‍ത്താവിന്റെ പ്രതികാരം സീയോനില്‍ വിളംബരം ചെയ്യാന്‍ അവര്‍ ബാബിലോണില്‍നിന്ന് ഇതാ, ഓടുന്നു.
29 : ബാബിലോണിനെതിരേ വില്ലാളികളെ വിളിച്ചുകൂട്ടി ചുറ്റും താവളമടിക്കുവിന്‍. ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തികള്‍ക്കനുസൃതമായ പ്രതികാരം ചെയ്യുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവിനെ അവള്‍ ധിക്കരിച്ചു.
30 : അവളുടെയുവാക്കള്‍ തെരുവുകളില്‍ വീഴും. അവളുടെ പോരാളികളെല്ലാം അന്നു നശിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
31 : അഹങ്കാരീ, ഞാന്‍ നിനക്കെതിരാണെന്നു സൈന്യങ്ങളുടെദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിന്നെ ശിക്ഷിക്കുന്ന ദിവസം ആസന്നമായി.
32 : അഹങ്കരിക്കുന്നവന്‍ കാല്‍തട്ടി വീഴും. അവനെ എഴുന്നേല്‍പിക്കാന്‍ ആരും ഉണ്ടാവുകയില്ല. അവന്റെ നഗരങ്ങള്‍ക്കു ഞാന്‍ തീ വയ്ക്കും; അതു ചുറ്റുമുള്ളവയെ വിഴുങ്ങും.
33 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലും യൂദായും മര്‍ദനമേറ്റു. പിടിച്ചുകൊണ്ടുപോയവര്‍ അവരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു. അവരുടെ വിമോചകന്‍ ശക്തനാണ്.
34 : സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഭൂമിക്കു സ്വസ്ഥതയും ബാബിലോണിന് അസ്വസ്ഥതയും വരുത്തുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി വാദിക്കും.
35 : കല്‍ദായരുടെമേല്‍, ബാബിലോണ്‍ നിവാസികളുടെമേല്‍, അവളുടെ രാജാക്കന്‍മാരുടെയും ജ്ഞാനികളുടെയുംമേല്‍, ഇതാ, ഒരു വാള്‍!
37 : അവളുടെ കുതിരകളുടെയും രഥങ്ങളുടെയും മേല്‍ വാള്‍! അവളുടെ ഇടയിലെ വിദേശ സൈന്യത്തിന്റെ മേല്‍ വാള്‍! അവര്‍ അബലകളെപ്പോലെയാകും. അവളുടെ സമ്പത്തിന്റെ മേല്‍ വാള്‍! അവ കൊള്ളയടിക്കപ്പെടും.
38 : അവളുടെ ജലാശയങ്ങളുടെമേല്‍ കൊടുംവേനല്‍! അവ വരണ്ടുപോകും. അത് വിഗ്രഹങ്ങളുടെ നാടാണ്. ബിംബങ്ങളെച്ചൊല്ലി അവര്‍ മദിച്ചിരിക്കുന്നു.
39 : ബാബിലോണില്‍ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും വിഹരിക്കും. അവിടെ ആരും ഒരിക്കലും വസിക്കുകയില്ല.
40 : ദൈവം തകര്‍ത്ത സോദോമിനെയും ഗൊമോറായെയും സമീപനഗരങ്ങളെയുംപോലെ അവിടെയും ആരും വസിക്കുകയില്ല; സഞ്ചാരികള്‍ തങ്ങുകയുമില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
41 : ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ശക്തമായ ഒരു ജനം. അനേകം രാജാക്കന്‍മാര്‍ ദിഗന്തങ്ങളില്‍നിന്ന് ഇളകിവരുന്നു.
43 : ബാബിലോണ്‍ രാജാവ് ഈ വാര്‍ത്ത കേട്ടു. അവന്റെ കരങ്ങള്‍ കുഴഞ്ഞു. പ്രസവവേദന അടുത്തവളെപ്പോലെ അവന്‍ കഠിനവേദനയാല്‍ പുളഞ്ഞു.
44 : ജോര്‍ദാന്‍വനങ്ങളില്‍ നിന്നു പച്ച പിടിച്ച മേച്ചില്‍പ്പുറങ്ങളില്‍ ചാടിവീഴുന്ന സിംഹത്തെപ്പോലെ ഞാന്‍ അവരെ ഓടിച്ചുകളയും. എനിക്ക് ഇഷ്ടമുള്ളവനെ ഞാന്‍ അവളുടെമേല്‍ നിയമിക്കും. എനിക്കു തുല്യനായി ആരുണ്ട്? ആര് എന്നോടു കണക്കുചോദിക്കും? ഏത് ഇടയനാണ് എന്റെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയുക?
45 : ബാബിലോണിനെതിരേ, കല്‍ ദായരുടെ ദേശത്തിനെതിരേ, കര്‍ത്താവ് നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ കേള്‍ക്കുവിന്‍: അവരുടെ ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകള്‍ വലിച്ചിഴയ്ക്കപ്പെടും. അവരുടെ ദുര്‍വിധി കണ്ട് മേച്ചില്‍പ്പുറങ്ങള്‍ ഭയചകിതമാകും.
46 : ബാബിലോണിന്റെ പതനത്തില്‍ ഭൂമി വിറയ്ക്കും. അവളുടെ നിലവിളി ജനതകള്‍ക്കിടയില്‍ മുഴങ്ങും.