1 : ജോസിയായുടെ പുത്രനും യൂദാരാജാവുമായയഹോയാക്കിമിന്റെ വാഴ്ചയുടെ നാലാംവര്‍ഷം കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:
2 : ഞാന്‍ നിന്നോട് ആദ്യം സംസാരിച്ച ജോസിയായുടെ കാലംമുതല്‍ ഇന്നുവരെ ഇസ്രായേലിനെയും യൂദായെയും സകല ജനതകളെയും സംബന്ധിച്ചു പറഞ്ഞിട്ടുളള കാര്യങ്ങള്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതുക.
3 : ഞാന്‍ വരുത്താന്‍ പോകുന്ന അനര്‍ഥങ്ങളെക്കുറിച്ച്‌യൂദാഭവനം കേള്‍ക്കുമ്പോള്‍ അവര്‍ ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍മാറിയേക്കാം, എങ്കില്‍ അവരുടെ ദുഷ്‌കൃത്യങ്ങളും പാപവും ഞാന്‍ ക്ഷമിക്കും.
4 : ജറെമിയാനേരിയായുടെ മകന്‍ ബാറൂക്കിനെ വിളിച്ച് കര്‍ത്താവ് തന്നോട് അരുളിച്ചെയ്ത സകല വചനങ്ങളും പറഞ്ഞുകൊടുത്തു. ബാറൂക്ക് അത് ഒരു ചുരുളില്‍ എഴുതി.
6 : ആകയാല്‍ നീ കര്‍ത്താവിന്റെ ആലയത്തില്‍ ചെന്ന് ഞാന്‍ പറഞ്ഞപ്രകാരം എഴുതിയ ചുരുളില്‍നിന്ന് ഉപവാസദിവസം എല്ലാ ജനങ്ങളും കേള്‍ക്കേ കര്‍ത്താവിന്റെ വചനം വായിക്കണം; പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലാവരും കേള്‍ക്കേ വായിക്കണം.
7 : അവര്‍ തങ്ങളുടെയാചനകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചെന്നും ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിഞ്ഞെന്നും വരാം. എന്തെന്നാല്‍ ഈ ജനത്തിന്റെ മേല്‍ നിപതിക്കുമെന്നു കര്‍ത്താവ് പ്രഖ്യാപിച്ചിരിക്കുന്ന ക്രോധം വലുതാണ്.
9 : ജോസിയായുടെ പുത്രനും യൂദാരാജാവുമായയഹോയാക്കിമിന്റെ വാഴ്ചയുടെ അഞ്ചാംവര്‍ഷം ഒന്‍പതാംമാസം ജറുസലെമിലെ ജനത്തിനും യൂദായിലെ മറ്റു നഗരങ്ങളില്‍നിന്ന് അവിടെവന്ന ജനങ്ങള്‍ക്കുമായി കര്‍ത്താവിന്റെ സന്നിധിയില്‍ ഉപവാസം പ്രഖ്യാപിക്കപ്പെട്ടു.
10 : അപ്പോള്‍ ജറെമിയാ പറഞ്ഞെഴുതിച്ച കര്‍ത്താവിന്റെ വചനങ്ങള്‍ ജനങ്ങളെല്ലാം കേള്‍ക്കേ ദേവാലയത്തില്‍ കാര്യവിചാരകനായ ഷാഫാന്റെ മകന്‍ ഗമാറിയായുടെ മുറിയില്‍വച്ച് ബാറൂക്ക് ചുരുളില്‍നിന്നു വായിച്ചു. ദേവാലയത്തിന്റെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തിലാണ് ഈ മുറി.
12 : അനന്തരം അവന്‍ കൊട്ടാരത്തില്‍ കാര്യവിചാരകന്റെ മുറിയില്‍ വന്നു. പ്രഭുക്കന്‍മാര്‍ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കാര്യവിചാരകനായ എലിഷാമ, ഷെമായായുടെ പുത്രന്‍ ദലായാ, അക്‌ബോറിന്റെ പുത്രന്‍ എല്‍നാഥാന്‍, ഷാഫാന്റെ പുത്രന്‍ ഗമാറിയാ, ഹനനിയായുടെ പുത്രന്‍ സെദെക്കിയാ തുടങ്ങിയ സകല പ്രഭുക്കന്‍മാരും അവിടെ ഉണ്ടായിരുന്നു.
13 : ജനം കേള്‍ക്കേ, ബാറൂക്ക് ചുരുളില്‍നിന്നു വായിച്ചപ്പോള്‍ താന്‍ കേട്ട കാര്യങ്ങളെല്ലാം മിക്കായാ അവരോടു പറഞ്ഞു.
14 : ജനം കേള്‍ക്കേ വായിച്ച ചുരുള്‍ എടുത്തുകൊണ്ടുവരുക എന്ന കല്‍പനയുമായി പ്രഭുക്കന്‍മാര്‍ ബാറൂക്കിന്റെ അടുക്കലേക്ക് കൂഷിയുടെ മകനായ ഷെലേമിയായുടെ മകനായ നത്താനിയായുടെ മകന്‍ യഹൂദിയെ അയച്ചു. അതനുസരിച്ച് നേരിയായുടെ മകന്‍ ബാറൂക്ക് ചുരുളുമെടുത്ത് അവരുടെ അടുക്കല്‍ വന്നു.
15 : ഇരുന്നു ഞങ്ങള്‍ കേള്‍ക്കേ വായിക്കുക എന്ന് അവര്‍ അവനോടു പറഞ്ഞു. അവന്‍ അവരെ വായിച്ചു കേള്‍പ്പിച്ചു.
16 : വായിച്ചുകേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു പരസ്പരം പറഞ്ഞു: ഇക്കാര്യങ്ങള്‍ രാജാവിനെ അറിയിക്കണം.
17 : അവര്‍ ബാറൂക്കിനോടു ചോദിച്ചു; ഇവയെല്ലാം നീ എങ്ങനെ എഴുതിയെന്നു ഞങ്ങളോടു പറയുക, ജറെമിയാ പറഞ്ഞുതന്നതാണോ?
18 : ബാറൂക്ക് മറുപടി പറഞ്ഞു: അവന്‍ ഈ വചനങ്ങളെല്ലാം എന്നോടു പറഞ്ഞു; ഞാന്‍ അവ മഷികൊണ്ട് ചുരുളില്‍ എഴുതിവച്ചു.
19 : അപ്പോള്‍ പ്രഭുക്കന്‍മാര്‍ ബാറൂക്കിനോടു പറഞ്ഞു: നീയും ജറെമിയായും പോയി ഒളിക്കുക. നിങ്ങള്‍ എവിടെയാണെന്ന് ആരും അറിയരുത്.
20 : അവര്‍ കാര്യവിചാരകനായ എലിഷാമായുടെ മുറിയില്‍ ചുരുള്‍ വച്ചശേഷം രാജാവിന്റെ അടുക്കല്‍ ചെന്ന് സംഭവിച്ചതെല്ലാം അറിയിച്ചു.
21 : ചുരുള്‍ എടുത്തുകൊണ്ടു വരാന്‍ രാജാവ് യഹൂദിയെ അയച്ചു. അവന്‍ കാര്യവിചാരകന്റെ മുറിയില്‍നിന്ന് അത് എടുത്തുകൊണ്ടുവന്ന് രാജാവും രാജസന്നിധിയില്‍നിന്ന പ്രഭുക്കന്‍മാരും കേള്‍ക്കേ വായിച്ചു.
22 : അത് ആണ്ടിന്റെ ഒന്‍പതാം മാസമായിരുന്നു. രാജാവ് ശീതകാലവസതിയില്‍ നെരിപ്പോടിന്റെ മുന്‍പില്‍ ഇരിക്കുകയായിരുന്നു.
23 : യഹൂദി ഓരോ ഭാഗവും വായിച്ചുകഴിയുമ്പോള്‍ രാജാവ് അതു കത്തികൊണ്ടു മുറിച്ചെടുത്ത് നെരിപ്പോടിലെ തീയിലിടും. ചുരുള്‍ മുഴുവന്‍ തീരുന്നതുവരെ അങ്ങനെ ചെയ്തു.
24 : എങ്കിലും ഈ വചനം ശ്രവിച്ച രാജാവോ സേവകന്‍മാരോ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
26 : എഴുത്തുകാരനായ ബാറൂക്കിനെയും പ്രവാചകനായ ജറെമിയായെും ബന്ധിക്കാന്‍ രാജാവ് തന്റെ പുത്രനായയറഹ്‌മേലിനോടും അസ്രിയേലിന്റെ മകനായ സെരായായോടും അബ്‌ദേലിന്റെ പുത്രനായ ഷെലെമിയായോടും കല്‍പിച്ചു. എന്നാല്‍ കര്‍ത്താവ് അവരെ ഒളിപ്പിച്ചു.
27 : ജറെമിയാ പറഞ്ഞുകൊടുത്ത് ബാറൂക്ക് എഴുതിയ ചുരുള്‍ രാജാവ് കത്തിച്ചതിനുശേഷം, കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:
28 : നീ വേറൊരു ചുരുള്‍ എടുത്ത് അതില്‍ യൂദാരാജാവായയഹോയാക്കിം നശിപ്പിച്ച ആദ്യ ചുരുളില്‍ ഉണ്ടായിരുന്ന സകലതും എഴുതുക.
29 : യൂദാരാജാവായയഹോയാക്കിമിനെതിരേ ഇപ്രകാരം പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആ ചുരുള്‍ നീ കത്തിച്ചു; ബാബിലോണ്‍രാജാവ് വന്ന് ഈ ദേശം നശിപ്പിക്കുമെന്നും ഇവിടെ മനുഷ്യരോ മൃഗങ്ങളോ അവശേഷിക്കുകയില്ലെന്നും എന്തിന് അതില്‍ എഴുതി എന്നു നീ ചോദിച്ചു.
30 : അതിനാല്‍ യൂദാരാജാവായയഹോയാക്കിമിനെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവന്റെ സന്തതികളാരും ദാവീദിന്റെ സിംഹാസനത്തിലിരിക്കുകയില്ല. അവന്റെ മൃതശരീരം പകലത്തെ വെയിലും രാത്രിയിലെ മഞ്ഞും ഏറ്റ് വെളിയില്‍ കിടക്കും.
31 : ഞാന്‍ അവനെയും അവന്റെ സന്താനങ്ങളെയും ദാസന്‍മാരെയും അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കും. അവരും ജറുസലെംനിവാസികളും യൂദായിലെ ജനങ്ങളും ഞാന്‍ ശിക്ഷിക്കുമെന്നു പ്രഖ്യാപിച്ചത് വകവച്ചില്ല. എന്നാല്‍ അവയെല്ലാം അവരുടെമേല്‍ ഞാന്‍ വരുത്തും.
32 : അനന്തരം ജറെമിയാ മറ്റൊരു ചുരുളെടുത്തു നേരിയായുടെ മകനായ ബാറൂക്കിന്റെ കൈയില്‍ കൊടുത്തു യൂദാരാജാവായയഹോയാക്കിം കത്തിച്ചുകളഞ്ഞചുരുളിലെ എല്ലാ വചനങ്ങളും ജറെമിയാ പറഞ്ഞുകൊടുത്ത്, അവന്‍ എഴുതി. ആദ്യത്തേതിനു സദൃശമായ മറ്റു വാക്യങ്ങളും അതില്‍ ഉണ്ടായിരുന്നു.