1 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ യൂദാ രാജാവിന്റെ കൊട്ടാരത്തില്‍ പോയി അറിയിക്കുക.
2 : ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന യൂദാരാജാവായ നീയും നിന്റെ സേവകരും ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന നിന്റെ ജനവും കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍ എന്നു പറയുക.
3 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീതിയുംന്യായവും നിര്‍വഹിക്കുക. കൊള്ളയടിക്കപ്പെട്ടവനെ അക്രമിയുടെ കൈയില്‍നിന്നു രക്ഷിക്കുക. പരദേശിയോടും അനാഥനോടും വിധവയോടും തിന്‍മയോ അതിക്രമമോ കാട്ടരുത്; ഈ സ്ഥലത്തു നിരപരാധന്റെ രക്തം വീഴ്ത്തുകയുമരുത്.
4 : ഈ വാക്ക് അന്യൂനം അനുസരിച്ചാല്‍ ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്‍മാരും അവരുടെ സേവകരും ജനവും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിലൂടെ രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്തു പ്രവേശിച്ചുകൊണ്ടിരിക്കും.
5 : എന്റെ ഈ വാക്ക് അനുസരിച്ചില്ലെങ്കില്‍ ഞാനാണേ ഈ കൊട്ടാരം നാശക്കൂമ്പാരമായിത്തീരും - കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.
6 : യൂദാരാജാവിന്റെ കൊട്ടാരത്തെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എനിക്കു ഗിലയാദുപോലെയും ലബനോന്‍ കൊടുമുടിപോലെയുമാണ്. എങ്കിലും ഞാന്‍ നിന്നെ മരുഭൂമിയാക്കും- ഒരു വിജനനഗരം!
8 : ഈ നഗരത്തിന ടുത്തുകൂടെ അനേകം ജനതകള്‍ കടന്നുപോകും. ഓരോരുത്തനും അയല്‍ക്കാരനോടു ചോദിക്കും: ഈ മഹാനഗരത്തോടു കര്‍ത്താവ് എന്തുകൊണ്ടാണ് ഇപ്രകാരം പ്രവര്‍ത്തിച്ചത്?
9 : അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ഉടമ്പടി അവഗണിച്ച് അന്യദേവന്‍മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടു തന്നെ എന്ന് അവര്‍ ഉത്തരം പറയും.
11 : ജോസിയായുടെ മകനും യൂദാരാജാവുമായ ഷല്ലൂം തന്റെ പിതാവായ ജോസിയായ്ക്കു പകരം നാടുവാണു; ഈ സ്ഥലത്തുനിന്നുപോവുകയും ചെയ്തു, അവനെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവന്‍ ഇനിയൊരിക്കലും മടങ്ങിവരുകയില്ല.
12 : അവര്‍ അവനെ കൊണ്ടുപോയി തടവിലിടുന്ന സ്ഥലത്തുവച്ച് അവന്‍ മരിക്കും; ഈ ദേശം ഒരിക്കലും അവന്‍ കാണുകയില്ല.
13 : അനീതിയുടെ മുകളില്‍ കൊട്ടാരം പണിയുകയും അന്യായത്തിനു മുകളില്‍ മട്ടുപ്പാവു നിര്‍മിക്കുകയും അയല്‍ക്കാരനെക്കൊണ്ടു ജോലിചെയ്യിച്ചിട്ട് പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍ ശപ്തന്‍!
14 : വിശാലമായ മുറികളുള്ള വലിയൊരു മാളിക ഞാന്‍ പണിയുമെന്ന് അവന്‍ പറയുന്നു. അവന്‍ അതിനു ജാലകങ്ങള്‍ പിടിപ്പിക്കുകയും ദേവദാരുകൊണ്ട് തട്ടിടുകയും ചായില്യംകൊണ്ടു ചായം പൂശുകയും ചെയ്യുന്നു.
15 : ധാരാളം ദേവദാരുക്കള്‍ ഉള്ളതിനാല്‍ രാജാവാണെന്നു നീ കരുതുന്നുവോ? നിന്റെ പിതാവ് ജീവിതം ആസ്വദിച്ചില്ലേ? അവന്‍ നീതിയുംന്യായവും നടത്തുകയും ചെയ്തു. അതുകൊണ്ട് അവന് എല്ലാം ശുഭമായിരുന്നു.
16 : അവന്‍ ദരിദ്രര്‍ക്കും അ ഗതികള്‍ക്കുംന്യായം നടത്തിക്കൊടുത്തു. അന്ന് എല്ലാം നന്നായിരുന്നു. എന്നെ അറിയുകയെന്നാല്‍ ഇതുതന്നെയല്ലേ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.
17 : എന്നാല്‍ നിന്റെ കണ്ണും കരളും വഞ്ചനയിലൂടെ ലാഭ മുണ്ടാക്കുന്നതിലും നിഷ്‌കളങ്കരക്തം ചിന്തുന്നതിലും മര്‍ദനവും അക്രമവും അഴിച്ചുവിടുന്നതിലും മാത്രം വ്യാപൃതമായിരിക്കുന്നു.
18 : അതുകൊണ്ട് ജോസിയായുടെ മകനും യൂദാരാജാവുമായയഹോയാക്കിമിനെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഹാ! എന്റെ സഹോദരാ, ഹാ! എന്റെ സഹോദരീ, എന്നു പറഞ്ഞ് ആരും അവനെച്ചൊല്ലി കരയുകയില്ല; ഹാ! എന്റെ യജമാനനേ, ഹാ! എന്റെ പ്രഭോ, എന്നു പറഞ്ഞ് അവനെയോര്‍ത്തു വിലപിക്കുകയുമില്ല.
19 : കഴുതയെപ്പോലെയായിരിക്കും അവനെ സംസ്‌കരിക്കുക. അവന്‍ ജറുസലെംകവാടത്തിനു പുറത്തേക്കു വലിച്ചെറിയപ്പെടും.
20 : ലബനോനില്‍ ചെന്നു നീ നിലവിളിക്കുക; ബാഷാനില്‍ നിന്റെ ശബ്ദം മുഴങ്ങട്ടെ. അബാറിമില്‍ നിന്ന് ഉച്ചത്തില്‍ കരയുക, നിന്റെ കൂട്ടുകാര്‍ നാശമടഞ്ഞിരിക്കുന്നു.
21 : നിന്റെ ഐശ്വര്യകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; ഞാന്‍ അനുസരിക്കുകയില്ല എന്നു നീ പറഞ്ഞു. ചെറുപ്പം മുതലേ നീ എന്റെ വാക്കു കേട്ടില്ല.
22 : നിന്റെ ഇടയന്‍മാരെ കാറ്റു പറപ്പിക്കും. നിന്റെ ഉറ്റവരെ അടിമകളാക്കി കൊണ്ടുപോകും. അപ്പോള്‍ നിന്റെ ദുഷ്ടതയെക്കുറിച്ചു നീ ലജ്ജിക്കുകയും അമ്പരക്കുകയും ചെയ്യും.
24 : കര്‍ത്താവ് അരുളിച്ചെയ്യുന്നു:യഹോയാക്കിമിന്റെ മകനും യൂദാരാജാവുമായ കോണിയാ എന്റെ വലത്തുകൈയിലെ മുദ്രമോതിരമാണെങ്കില്‍പ്പോലും അവനെ ദൂരെയെറിയുമെന്ന് കര്‍ത്താവായ ഞാന്‍ ശപഥം ചെയ്യുന്നു.
25 : നിന്റെ ജീവ നെ തേടുന്നവരുടെ കൈയില്‍ നീ ഭയപ്പെടുന്ന ബാബിലോണ്‍രാജാവായ നബുക്കദ് നേസറിന്റെയും കല്‍ദായരുടെയും കൈയില്‍, നിന്നെ ഞാന്‍, ഏല്‍പ്പിച്ചുകൊടുക്കും.
26 : നിന്നെയും നിനക്കു ജന്‍മമേകിയ അമ്മയെയും മറ്റൊരു നാട്ടിലേക്കു ഞാന്‍ ആട്ടിപ്പായിക്കും.
27 : നിന്റെ ജന്‍മദേശമല്ലാത്ത ആ നാട്ടില്‍വച്ചു നീ മരിക്കും. മടങ്ങിവരാനാഗ്രഹിക്കുന്ന നാട്ടിലേക്ക് അവര്‍ വരുകയില്ല.
28 : ഈ കോണിയാ ആര്‍ക്കും വേണ്ടാതെ പുറംതള്ളപ്പെട്ടപൊട്ടക്കലമാണോ? അവര്‍ക്ക് അജ്ഞാതമായ നാട്ടിലേക്ക് അവനും മക്കളും എന്തിനു ചുഴറ്റിയെറിയപ്പെടുന്നു?