1 : കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഇങ്ങനെ വിളംബരം ചെയ്യുക:
2 : കര്‍ത്താവിനെ ആരാധിക്കാന്‍ ഈ വാതിലുകളിലൂടെ പ്രവേശിക്കുന്ന യൂദാനിവാസികളേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍.
3 : ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍. എങ്കില്‍ ഈ സ്ഥലത്തു വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം.
5 : നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടുയഥാര്‍ഥമായ നീതി പുലര്‍ത്തിയാല്‍,
6 : പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്‌കളങ്കരക്തം ചിന്താതെയുമിരുന്നാല്‍, നിങ്ങളുടെതന്നെ നാശത്തിന് അന്യദേവന്‍മാരുടെ പിറകേ പോകാതിരുന്നാല്‍,
7 : ഇവിടെ, നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ നല്‍കിയ ഈ ദേശത്ത്, എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.
8 : ഇതാ, പൊള്ളവാക്കുകളിലാണു നിങ്ങള്‍ ആശ്രയിക്കുന്നത്, അതു വ്യര്‍ഥമാണ്.
9 : നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു.
10 : എന്നിട്ട് എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ?
11 : എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍ തന്നെ ഇതു കാണുന്നുണ്ട്- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
12 : എന്റെ നാമം ഞാന്‍ ആദ്യം പ്രതിഷ്ഠിച്ച ഷീലോയില്‍ ചെന്നുനോക്കുവിന്‍. എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതമൂലം ഞാന്‍ അവിടെ എന്താണുചെയ്തതെന്നു കാണുവിന്‍.
13 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ പ്രവൃത്തികളെല്ലാം നിങ്ങള്‍ ചെയ്തു. ഞാന്‍ വീണ്ടും വീണ്ടും സംസാരിച്ചിട്ടും നിങ്ങള്‍ ചെവിക്കൊണ്ടില്ല. ഞാന്‍ വിളിച്ചു; നിങ്ങള്‍ വിളികേട്ടില്ല.
14 : അതുകൊണ്ടു ഷീലോയോടു ചെയ്തതുതന്നെ എന്റെ നാമത്തിലുള്ള, നിങ്ങള്‍ ആശ്രയിക്കുന്ന ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും നിങ്ങള്‍ക്കുമായി നല്‍കിയ ഈ സ്ഥലത്തോടും ഞാന്‍ പ്രവര്‍ത്തിക്കും.
15 : നിങ്ങളുടെ സഹോദരങ്ങളായ എഫ്രായിംസന്തതികളെ പുറന്ത ള്ളിയതുപോലെ നിങ്ങളെയും എന്റെ സന്നിധിയില്‍നിന്നു ഞാന്‍ പുറന്തള്ളും.
ആരാധനയിലെ അനാചാരങ്ങള്‍
16 : ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോയാചിക്കുകയോ വേണ്ടാ. അവര്‍ക്കുവേണ്ടി എന്റെ മുന്‍പില്‍ നീ മാധ്യസ്ഥ്യം പറയരുത്; ഞാന്‍ നിന്റെ അപേക്ഷ കേള്‍ക്കുകയില്ല.
17 : യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ തെരുവീഥികളിലും അവര്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നില്ലേ?
18 : ആകാശരാജ്ഞിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പംചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്‍മാര്‍ തീ ഊതുന്നു; സ്ത്രീകള്‍ മാവു കുഴയ്ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്‍മാര്‍ക്കു പാനീയനൈവേദ്യം ഒഴുക്കുന്നു.
20 : ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ദേശത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ഭൂമിയിലെ ഫലങ്ങളുടെയുംമേല്‍ എന്റെ കോപ വും ക്രോധവും ഞാന്‍ ചൊരിയും; അതു ശമിക്കാതെ കത്തിയെരിയും.
21 : ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബലികളും അവയ്ക്കുമേല്‍ ദഹനബലികളും അര്‍പ്പിക്കുവിന്‍. അവയുടെ മാംസം മുഴുവന്‍ നിങ്ങള്‍ തന്നെതിന്നുവിന്‍.
22 : ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്‍മാരെ കൊണ്ടുവന്നപ്പോള്‍ ബലികളെപ്പറ്റിയോ ദഹന ബലികളെപ്പറ്റിയോ ഞാന്‍ അവരോടു സംസാരിക്കുകയോ കല്‍പിക്കുകയോ ചെയ്തിരുന്നില്ല.
23 : എന്നാല്‍ ഒരു കാര്യം ഞാന്‍ അവരോടു കല്‍പിച്ചിരുന്നു: എന്റെ വാക്ക് അനുസരിക്കുവിന്‍; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും.
24 : അവരാകട്ടെ, അനുസരിക്കുകയോ കേള്‍ക്കുകപോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ അവര്‍ നടന്നു; അവരുടെ നടപ്പ് മുന്നോട്ടല്ല, പിന്നോട്ടായിരുന്നു.
25 : നിങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി എന്റെ ദാസന്‍മാരായ പ്രവാചകന്‍മാരെ അവരുടെ അടുക്കലേക്കു ഞാന്‍ അയച്ചു.
26 : എന്നാല്‍ അവര്‍ എന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. പ്രത്യുത മര്‍ക്കടമുഷ്ടിയോടെ അവര്‍ തങ്ങളുടെ പൂര്‍വികന്‍മാരെക്കാളധികം തിന്‍മചെയ്തു.
27 : ആകയാല്‍ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാല്‍, അവര്‍ കേള്‍ക്കുകയില്ല. നീ അവരെ വിളിക്കണം; അവര്‍ വിളി കേള്‍ക്കുകയില്ല.
28 : നീ അവരോട് പറയണം: തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്. സത്യം അസ്തമിച്ചിരിക്കുന്നു; അവരുടെ നാവില്‍നിന്ന് അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.
29 : നീ മുടി അറുത്തെറിയുക; മലമുകളില്‍ കയറി വിലാപഗാനം ആലപിക്കുക. താന്‍വെറുക്കുന്ന സന്തതിയെ കര്‍ത്താവ് ഉപേക്ഷിച്ചു പുറന്തള്ളിയിരിക്കുന്നു.
30 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: യൂദായുടെ സന്തതി എന്റെ മുന്‍പില്‍ തിന്‍മ ചെയ്തു. എന്റെ നാമംവഹിക്കുന്ന ആലയം അശുദ്ധമാക്കാന്‍ അവര്‍ അവിടെ തങ്ങളുടെ മ്ലേച്ഛതകള്‍ സ്ഥാപിച്ചു.
31 : തങ്ങളുടെ പുത്രന്‍മാരെയും പുത്രിമാരെയും ഹോമിക്കാന്‍ ബന്‍ഹിന്നോംതാഴ്‌വരയില്‍ അവര്‍ തോഫെത്തിനുയാഗ പീഠം നിര്‍മിച്ചു. അതു ഞാന്‍ കല്‍പിച്ചതല്ല; ചിന്തിച്ചതുപോലുമല്ല.
32 : ആകയാല്‍ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തോഫെത് എന്നോ ബന്‍ഹിന്നോംതാഴ്‌വര എന്നോ അല്ല, കൊലയുടെ താഴ്‌വര എന്ന് അതു വിളിക്കപ്പെടുന്ന കാലം വരുന്നു. വേറെ സ്ഥലമില്ലാത്തതിനാല്‍ തോഫെത് ശ്മശാനമായി മാറും.
33 : ഈ ജനത്തിന്റെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്ഷണമായിത്തീരും; അവയെ ഓടിച്ചുകളയാന്‍ ആരുമുണ്ടായിരിക്കുകയില്ല.