Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

അറുപത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 65

    ധിക്കാരികള്‍ക്കു ശിക്ഷ
  • 1 : എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശന മരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 2 : സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു വഴിതെറ്റി നടക്കുന്ന കലഹപ്രിയരായ ഒരു ജനത്തിനുനേരേ ദിവസം മുഴുവന്‍ ഞാന്‍ എന്റെ കൈ കള്‍ വിരിച്ചുപിടിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : ഉദ്യാനങ്ങളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്ടികകളിന്‍മേല്‍ ധൂപാര്‍പ്പണം നടത്തുകയും ചെയ്തുകൊണ്ട് എന്റെ മുഖത്തു നോക്കി എപ്പോഴും എന്നെ പ്രകോപിപ്പിക്കുന്ന ഒരു ജനത്തിനു നേരേതന്നെ. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ ശവകുടീരങ്ങളില്‍ ഇരിക്കുന്നു; രഹ സ്യസ്ഥലങ്ങളില്‍ രാത്രി ചെലവഴിക്കുന്നു; പന്നിയിറച്ചി ഭക്ഷിക്കുന്നു. നിന്ദ്യമായവയുടെ സത്തു പാനം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അവിടെത്തന്നെ നില്‍ക്കുക, എന്റെ അടുക്കല്‍ വരരുത്. ഞാന്‍ വിശുദ്ധനാണ് എന്ന് അവര്‍ പറയുന്നു. അവര്‍ എന്റെ നാസികയില്‍ പുകയാണ്, ദിവസം മുഴുവന്‍ എരിയുന്നതീയാണ്. Share on Facebook Share on Twitter Get this statement Link
  • 6 : ഇതാ, എല്ലാറ്റിന്റെയും രേഖ എന്റെ മുന്‍പിലുണ്ട്; ഞാന്‍ നിശ്ശബ്ദനായിരിക്കുകയില്ല; പ്രതികാരം ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 7 : അവരുടെയും അവരുടെ പിതാക്കന്‍മാരുടെയും തിന്‍മകള്‍ക്ക് അവരുടെ മടിയിലേക്കു തന്നെ ഞാന്‍ പ്രതികാരം ചൊരിയും- കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ മലമുകളില്‍ ധൂപമര്‍പ്പിക്കുകയും കുന്നുകളില്‍ എന്നെ നിന്ദിക്കുകയും ചെയ്തു. അവരുടെ പഴയ പ്രവൃത്തികള്‍ക്കുള്ള ശിക്ഷ അവരുടെ മടിയില്‍ത്തന്നെ ഞാന്‍ അളന്നു നല്‍കും. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയില്‍ വീഞ്ഞുകാണുമ്പോള്‍ അതു നശിപ്പിക്കരുത്, അതില്‍ ഒരു വരം ഉണ്ട് എന്ന് പറയുന്നതുപോലെ, എന്റെ ദാസര്‍ക്കുവേണ്ടി ഞാനും പ്രവര്‍ത്തിക്കും; അവരെയെല്ലാവരെയും ഞാന്‍ നശിപ്പിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 9 : യാക്കോബില്‍ നിന്നു സന്തതികളെയും, യൂദായില്‍നിന്ന് എന്റെ മലകളുടെ അവകാശികളെയും ഞാന്‍ പുറപ്പെടുവിക്കും; എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു കൈവശപ്പെടുത്തും; എന്റെ ദാസര്‍ അവിടെ വസിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : എന്നെ അന്വേഷിച്ച എന്റെ ജനത്തിന്റെ ആട്ടിന്‍ പറ്റങ്ങള്‍ക്കു ഷാരോന്‍മേച്ചില്‍പുറവും, കന്നുകാലികള്‍ക്ക് ആഖോര്‍ത്താഴ്‌വരയും വിശ്രമകേന്ദ്രങ്ങളായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, നിങ്ങള്‍ കര്‍ത്താവിനെ ഉപേക്ഷിക്കുകയും എന്റെ വിശുദ്ധഗിരിയെ മറക്കുകയും ഭാഗ്യദേവനു പീഠമൊരുക്കുകയും വിധിയുടെ ദേവനു വീഞ്ഞുകലര്‍ത്തി പാനപാത്രം നിറയ്ക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 12 : ഞാന്‍ നിങ്ങളെ വാളിനേല്‍പിക്കും; കൊലയ്ക്കു തല കുനിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് ഇടവരും. കാരണം, ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ വിളികേട്ടില്ല; ഞാന്‍ സംസാരിച്ചപ്പോള്‍ നിങ്ങള്‍ ശ്രവിച്ചില്ല. എന്റെ ദൃഷ്ടിയില്‍ തിന്‍മയായതു നിങ്ങള്‍ പ്രവര്‍ത്തിച്ചു. എനിക്ക് അനിഷ്ടമായതു നിങ്ങള്‍ തിരഞ്ഞെടുത്തു. Share on Facebook Share on Twitter Get this statement Link
  • 13 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസര്‍ ഭക്ഷിക്കും; നിങ്ങള്‍ വിശന്നുപൊരിയും; എന്റെ ദാസര്‍ പാനം ചെയ്യും; നിങ്ങള്‍ തൃഷ്ണാര്‍ത്തരാകും. എന്റെ ദാസര്‍ സന്തോഷിച്ചുല്ലസിക്കും; നിങ്ങള്‍ നിന്ദനമേല്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 14 : എന്റെ ദാസര്‍ ആനന്ദഗീതം ആലപിക്കും; നിങ്ങള്‍ ദുഃഖംകൊണ്ടു നിലവിളിക്കുകയും മനോവ്യഥകൊണ്ടു വിലപിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 15 : ഞാന്‍ തിരഞ്ഞെടുത്തവര്‍ നിങ്ങളുടെ നാമം ശപിക്കാന്‍ ഉപയോഗിക്കും. ദൈവമായ കര്‍ത്താവ് നിങ്ങളെ വധിക്കും. തന്റെ ദാസര്‍ക്ക് അവിടുന്ന് മറ്റൊരു പേരു നല്‍കും. Share on Facebook Share on Twitter Get this statement Link
  • 16 : ഭൂമിയില്‍ അനുഗ്രഹംയാചിക്കുന്നവന്‍ വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കും; ശപഥം ചെയ്യുന്നവന്‍ വിശ്വസ്തനായ ദൈവത്തിന്റെ നാമത്തില്‍ അതുചെയ്യും. മുന്‍കാല ക്‌ളേശങ്ങള്‍ ഞാന്‍ മറന്നിരിക്കുന്നു; അവ എന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • പുതിയ ആകാശവും പുതിയ ഭൂമിയും
  • 17 : ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മന സ്‌സില്‍ വരുകയോ ഇല്ല. Share on Facebook Share on Twitter Get this statement Link
  • 18 : ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്ടിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : ജറുസലെമിനെക്കുറിച്ചു ഞാന്‍ ആനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 20 : ശിശുക്കളോ ആയുസ്‌സു തികയ്ക്കാത്ത വൃദ്ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്‌സില്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുന്‍പുള്ള മരണം ശാപ ലക്ഷണമായി പരിഗണിക്കും. Share on Facebook Share on Twitter Get this statement Link
  • 21 : അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 22 : അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്റെ ജനത്തിന്റെ ആയുസ്‌സ് വൃക്ഷത്തിന്റെ ആയുസ്‌സ് പോലെയായിരിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 23 : അവരുടെ അധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന് ഇരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും. Share on Facebook Share on Twitter Get this statement Link
  • 24 : വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 25 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെവൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 21:09:22 IST 2024
Back to Top