Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പുറപ്പാടിന്റെ പുസ്തകം

,

നാല്പതാം അദ്ധ്യായം


അദ്ധ്യായം 40

    കൂടാരപ്രതിഷ്ഠ
  • 1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ടു മറയ്ക്കണം. Share on Facebook Share on Twitter Get this statement Link
  • 4 : മേശ കൊണ്ടുവന്ന് അതിന്റെ ഉപകരണങ്ങളെല്ലാം അതിന്‍മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്‍മേല്‍ വിളക്കുകള്‍ ഉറപ്പിക്കുക. Share on Facebook Share on Twitter Get this statement Link
  • 5 : ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സാക്ഷ്യപേടകത്തിന്റെ മുന്‍പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിന്‌ യവനിക ഇടുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 6 : സമാഗമകൂടാരത്തിന്റെ വാതിലിനു മുന്‍പില്‍ നീ ദഹനബലിപീഠം സ്ഥാപിക്കണം. Share on Facebook Share on Twitter Get this statement Link
  • 7 : സമാഗമ കൂടാരത്തിന്റെയും ബലിപീഠത്തിന്റെയും മധ്യേ ക്ഷാളനപാത്രംവച്ച് അതില്‍ വെള്ളമൊഴിക്കുക. Share on Facebook Share on Twitter Get this statement Link
  • 8 : ചുറ്റും അങ്കണമൊരുക്കി അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം. Share on Facebook Share on Twitter Get this statement Link
  • 9 : അതിനുശേഷം അഭിഷേക തൈലമെടുത്ത് കൂടാരവും അതിലുള്ള സകലതും അഭിഷേചിക്കുക. അങ്ങനെ കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും. Share on Facebook Share on Twitter Get this statement Link
  • 10 : ദഹനബലിപീഠവും അതിലെ ഉപകരണങ്ങളും അഭിഷേചിച്ചു ശുദ്ധീകരിക്കുക. Share on Facebook Share on Twitter Get this statement Link
  • 11 : ബലിപീഠം അതിവിശുദ്ധമാകും. ക്ഷാളനപാത്രവും അതിന്റെ പീഠവും അഭിഷേചിച്ചു ശുദ്ധീകരിക്കണം. Share on Facebook Share on Twitter Get this statement Link
  • 12 : അനന്തരം, അഹറോനെയും അവന്റെ പുത്രന്‍മാരെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് വെള്ളംകൊണ്ടു കഴുകണം. Share on Facebook Share on Twitter Get this statement Link
  • 13 : അഹറോനെ നീ വിശുദ്ധ വസ്ത്രങ്ങളണിയിക്കുകയും അഭിഷേചിച്ചു ശുദ്ധീകരിക്കുകയും വേണം. അങ്ങനെ അവന്‍ പുരോഹിത പദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 14 : അവന്റെ പുത്രന്‍മാരെ കൊണ്ടുവന്ന് അങ്കികളണിയിക്കണം. Share on Facebook Share on Twitter Get this statement Link
  • 15 : അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകം ചെയ്യണം. പുരോഹിതരെന്ന നിലയില്‍ അവര്‍ എനിക്കു ശുശ്രൂഷ ചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനില്‍ക്കുന്ന നിത്യപൗരോഹിത്യത്തില്‍ ഭാഗഭാക്കുകളാക്കും. Share on Facebook Share on Twitter Get this statement Link
  • 16 : മോശ അപ്രകാരം പ്രവര്‍ത്തിച്ചു; കര്‍ത്താവു തന്നോടു കല്‍പിച്ചതെല്ലാം അവന്‍ അനുഷ്ഠിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 18 : മോശ കൂടാരമുയര്‍ത്തി; അതിന്റെ പാദകുടങ്ങളുറപ്പിച്ചു; പലകകള്‍ പിടിപ്പിച്ചു; അഴികള്‍ നിരത്തി, തൂണുകള്‍ നാട്ടി. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ കൂടാരത്തിന്റെ വിതാനം ഒരുക്കി, വിരികള്‍ നിരത്തി. Share on Facebook Share on Twitter Get this statement Link
  • 20 : അവന്‍ ഉടമ്പടിപ്പത്രികയെടുത്തു പേടകത്തില്‍ വച്ചു. തണ്ടുകള്‍ പേടകത്തോടു ഘടിപ്പിച്ചു. പേടകത്തിനുമീതേ കൃപാസനം സ്ഥാപിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 21 : കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ സാക്ഷ്യപേടകം കൂടാരത്തിനുള്ളിലേക്കു കൊണ്ടുവന്നു. അതു തിരശ്ശീലകൊണ്ടു മറച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : അവന്‍ സമാഗമകൂടാരത്തില്‍ ശ്രീകോവിലിന്റെ വടക്കുവശത്തായി യവനികയ്ക്കു വെളിയില്‍ മേശ സ്ഥാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : അതിന്‍മേല്‍ കര്‍ത്താവു കല്‍പിച്ചതുപോലെ അവിടുത്തെ മുന്‍പില്‍, ക്രമപ്രകാരം അപ്പവും വച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : സമാഗമകൂടാരത്തില്‍ മേശയ്‌ക്കെതിരായി ശ്രീകോവിലിന്റെ തെക്കുവശത്തു വിളക്കുകാല്‍ സ്ഥാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 25 : കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ കര്‍ത്താവിന്റെ മുന്‍പില്‍ വിളക്കുകള്‍ വച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : സമാഗമകൂടാരത്തില്‍ തിരശ്ശീലയുടെ മുന്‍പില്‍ ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സ്ഥാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 27 : കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ അതിന്‍മേല്‍ പരിമളദ്രവ്യങ്ങള്‍ പുകച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : കൂടാരത്തിന്റെ വാതില്‍ക്കല്‍ തിരശ്ശീല തൂക്കിയിട്ടു. Share on Facebook Share on Twitter Get this statement Link
  • 29 : കര്‍ത്താവു കല്‍പിച്ചതുപോലെ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ ദഹനബലിപീഠം സ്ഥാപിക്കുകയും അതിന്‍മേല്‍ ദഹനബലിയും ധാന്യബലിയും അര്‍പ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 30 : സമാഗമകൂടാരത്തിനും ബലിപീഠത്തിനും മധ്യേ ക്ഷാളനപാത്രം വച്ച് അതില്‍ ക്ഷാളനത്തിനുള്ള വെള്ളമൊഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : ഈ വെള്ളംകൊണ്ടു മോശയും അഹറോനും അഹറോന്റെ പുത്രന്‍മാരും കൈകാലുകള്‍ കഴുകി. Share on Facebook Share on Twitter Get this statement Link
  • 32 : കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ, അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുമ്പോഴും ബലിപീഠത്തെ സമീപിക്കുമ്പോഴും ക്ഷാളന കര്‍മം അനുഷ്ഠിച്ചുപോന്നു. Share on Facebook Share on Twitter Get this statement Link
  • 33 : അവന്‍ കൂടാരത്തിനും ബലിപീഠത്തിനും ചുറ്റും അങ്കണമുണ്ടാക്കി. അങ്കണകവാടത്തില്‍ യവനികയിട്ടു. അങ്ങനെ, മോശ ജോലി ചെയ്തുതീര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • കര്‍ത്താവിന്റെ സാന്നിധ്യം
  • 34 : അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. Share on Facebook Share on Twitter Get this statement Link
  • 35 : മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു. Share on Facebook Share on Twitter Get this statement Link
  • 36 : മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് ഇസ്രായേല്‍ ജനം യാത്രപുറപ്പെട്ടിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 37 : മേഘം ഉയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസം വരെ അവര്‍ പുറപ്പെട്ടിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 38 : കര്‍ത്താവിന്റെ മേഘം പകല്‍സമയത്ത് കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്ത് മേഘത്തില്‍ അഗ്‌നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ ജനം യാത്രയുടെ ഓരോ ഘട്ടത്തിലും ഇതു ദര്‍ശിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 07:48:20 IST 2024
Back to Top