Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

അ‌ന്‍പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 52

    
  • 1 : സീയോനേ, ഉണര്‍ന്നെഴുന്നേല്‍ക്കുക; ശക്തി സംഭരിക്കുക; വിശുദ്ധനഗരമായ ജറുസലെമേ, നിന്റെ മനോഹരമായ വസ്ത്രങ്ങള്‍ അണിയുക. അപരിച്‌ഛേദിതനും അശുദ്ധനും മേലില്‍ നിന്നില്‍ പ്രവേശിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : ബന്ധനസ്ഥയായ ജറുസലെമേ, പൊടിയില്‍ നിന്ന് തട്ടിക്കുടഞ്ഞ് എഴുന്നേല്‍ക്കുക! ബന്ധനസ്ഥയായ സീയോന്‍പുത്രീ, നിന്റെ കഴുത്തിലെ കെട്ടുകള്‍ പൊട്ടിക്കുക. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: വില വാങ്ങാതെ നിങ്ങള്‍ വില്‍ക്കപ്പെട്ടു; പ്രതിഫലംകൂടാതെ നിങ്ങള്‍ മോചിതരാവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 4 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: താത്കാലികവാസത്തിന് എന്റെ ജനം ഈജിപ്തിലേക്കു പോയി. അസ്‌സീറിയാക്കാര്‍ അകാരണമായി അവരെ പീഡിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവ് ചോദിക്കുന്നു: എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോകുന്നതു കാണുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം? അവിടുന്ന് അരുളിച്ചെയ്യുന്നു: അവരുടെ ഭരണാധികാരികള്‍ വിലപിക്കുന്നു; എന്റെ നാമം നിത്യവും ഇടതടവില്ലാതെ നിന്ദിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന് ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 7 : സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്! Share on Facebook Share on Twitter Get this statement Link
  • 8 : ശ്രദ്ധിക്കുക, നിന്റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ് സീയോനിലേക്കു തിരികെ വരുന്നത് അവര്‍ നേരിട്ടുകാണുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ജറുസലെമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു; ജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : തന്റെ പരിശുദ്ധകരം എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷ കാണും. Share on Facebook Share on Twitter Get this statement Link
  • 11 : പോകുവിന്‍, പോകുവിന്‍, അവിടെനിന്ന് കടന്നുപോകുവിന്‍. അശുദ്ധ വസ്തുക്കളെ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്ന് ഓടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 12 : നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍. Share on Facebook Share on Twitter Get this statement Link
  • കര്‍ത്താവിന്റെ ദാസന്‍ -
  • 13 : എന്റെ ദാസനു ശ്രേയസ്‌സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 14 : അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്‍േറതല്ല. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്‍മാര്‍ അവന്‍ മൂലം നിശ്ശബ്ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവര്‍ കാണും; കേട്ടിട്ടില്ലാത്തവ മനസ്‌സിലാക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 20:50:34 IST 2024
Back to Top