Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

അ‌ന്‍പത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 51

    കൃതജ്ഞതാഗീതം
  • 1 : കര്‍ത്താവും രാജാവുമായവനേ, അങ്ങേക്കു ഞാന്‍ നന്ദിപറയുന്നു; എന്റെ രക്ഷകനും ദൈവവുമായിഅങ്ങയെ ഞാന്‍ സ്തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : എന്തെന്നാല്‍, അവിടുന്ന് എന്റെ സംരക്ഷകനും സഹായനും ആയിരുന്നു; അവിടുന്ന് എന്റെ ശരീരത്തെനാശത്തില്‍നിന്നു രക്ഷിക്കുകയും പരദൂഷകന്റെ വലയില്‍നിന്നും,വ്യാജംപറയുന്നവന്റെ ചുണ്ടുകളില്‍നിന്നും എന്നെ മോചിപ്പിക്കുകയും ചെയ്തു; എന്നെ വലയംചെയ്തവര്‍ക്കെതിരേഅവിടുന്ന് എന്നെ സഹായിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : എന്നെ വിഴുങ്ങാന്‍ പകയോടെകാത്തിരുന്നവരില്‍നിന്ന് എന്റെ ജീവനെ വേട്ടയാടിയവരുടെ കരങ്ങളില്‍നിന്ന്, ഞാന്‍ സഹിച്ച നിരവധി പീഡനങ്ങളില്‍നിന്ന്, അങ്ങയുടെ കാരുണ്യാതിരേകവും നാമത്തിന്റെ മഹത്വവും എന്നെ മോചിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ കൊളുത്താതെ എനിക്കുചുറ്റും എരിഞ്ഞഅഗ്‌നിയില്‍നിന്ന് അവിടുന്ന്എന്നെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : പാതാളത്തിന്റെ അടിത്തട്ടില്‍നിന്ന്, അശുദ്ധിയും വഞ്ചനയുംനിറഞ്ഞനാവില്‍നിന്ന്, Share on Facebook Share on Twitter Get this statement Link
  • 6 : രാജാവിനോടു ദൂഷണം പറയുന്നഅനീതി നിറഞ്ഞനാവില്‍നിന്ന്, അവിടുന്ന് എന്നെ മോചിപ്പിച്ചു. ഞാന്‍ മരണത്തോട് അടുത്തു; എന്റെ ജീവന്‍ പാതാളത്തിന്റെ അഗാധത്തെ സമീപിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : എല്ലാവശത്തും നിന്ന് അവരെന്നെവലയംചെയ്തു; എന്നെ സഹായിക്കാന്‍ ആരുമുണ്ടായില്ല; മനുഷ്യരുടെ സഹായത്തിനുവേണ്ടി ഞാന്‍ ചുറ്റും നോക്കി, ആരെയും കണ്ടില്ല. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവേ, അപ്പോള്‍ ഞാന്‍ അങ്ങയുടെ കാരുണ്യം അനുസ്മരിച്ചു; പണ്ടുമുതലുള്ള അങ്ങയുടെ പ്രവൃത്തികളും. അങ്ങയില്‍ പ്രത്യാശ അര്‍പ്പിക്കുന്നവരെഅവിടുന്ന് രക്ഷിക്കുന്നു; ശത്രുകരങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഭൂമിയില്‍നിന്ന് എന്റെ പ്രാര്‍ഥനകള്‍ ഉയര്‍ന്നു; മരണത്തില്‍നിന്നു മോചനത്തിനായിഞാന്‍ പ്രാര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ക്‌ളേശകാലങ്ങളില്‍ അഹങ്കാരിയുടെ മധ്യേ ഞാന്‍ നിരാശ്രയനായി നിന്നപ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ എന്ന്എന്റെ നാഥനും പിതാവുമായ കര്‍ത്താവിനോടു കേണപേക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അങ്ങയുടെ നാമം ഞാന്‍ നിരന്തരംപ്രകീര്‍ത്തിക്കും; അങ്ങേക്ക് ഞാന്‍ കൃതജ്ഞതാസ്‌തോത്രങ്ങള്‍ ആലപിക്കും; എന്റെ പ്രാര്‍ഥന അവിടുന്ന് ശ്രവിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുന്ന് എന്നെ നാശത്തില്‍നിന്നുരക്ഷിക്കുകയും ദുഃസ്ഥിതിയില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ അങ്ങേക്കുനന്ദിയും സ്തുതിയും അര്‍പ്പിക്കും; കര്‍ത്താവിന്റെ നാമത്തെ ഞാന്‍ വാഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 13 : യാത്രകള്‍ ആരംഭിക്കുന്നതിനുമുമ്പ് ചെറുപ്പത്തില്‍തന്നെ ജ്ഞാനത്തിനുവേണ്ടി ഞാന്‍ ഹൃദയംതുറന്നു പ്രാര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : ദേവാലയത്തിനുമുമ്പില്‍അവള്‍ക്കുവേണ്ടി ഞാന്‍ യാചിച്ചു; അവസാനംവരെ ഞാന്‍ അവളെ തേടും. Share on Facebook Share on Twitter Get this statement Link
  • 15 : മുന്തിരി പുഷ്പിക്കുന്നതുമുതല്‍പഴുക്കുന്നതുവരെ എന്റെ ഹൃദയം അവളില്‍ ആനന്ദിച്ചു. ഞാന്‍ നേരിയ പാതയില്‍ ചരിച്ചു;യൗവനംമുതല്‍ ഞാന്‍ അവളുടെകാലടികളെ പിന്തുടര്‍ന്നു; Share on Facebook Share on Twitter Get this statement Link
  • 16 : അല്‍പം ശ്രദ്ധിച്ചതേയുള്ളു,എനിക്ക് അവളെ ലഭിച്ചു; ധാരാളം പ്രബോധനങ്ങളും ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : അതില്‍ ഞാന്‍ മുന്നേറി; എനിക്കു ജ്ഞാനം നല്‍കിയവനെഞാന്‍ മഹത്വപ്പെടുത്തും. Share on Facebook Share on Twitter Get this statement Link
  • 18 : ജ്ഞാനത്തിനൊത്തു ജീവിക്കാന്‍ ഞാന്‍ ഉറച്ചു. നന്‍മയ്ക്കുവേണ്ടി ഞാന്‍ തീക്ഷ്ണമായി ഉത്‌സാഹിച്ചു. ഞാന്‍ ഒരിക്കലും ലജ്ജിതനാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 19 : ജ്ഞാനതൃഷ്ണ എന്നില്‍ ജ്വലിച്ചു; ഞാന്‍ നിഷ്ഠയോടെ പെരുമാറി; ഞാന്‍ സ്വര്‍ഗത്തിലേക്കു കൈകളുയര്‍ത്തി അവളെക്കുറിച്ചുള്ള എന്റെ അജ്ഞതയെപ്രതി വിലപിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : ഞാന്‍ എന്റെ ഹൃദയം അവളിലേക്കു തിരിച്ചു. ശുദ്ധീകരണത്തിലൂടെ ഞാന്‍ അവളെ കണ്ടെത്തി. ആരംഭംമുതലേ അവളില്‍നിന്ന്ഞാന്‍ അറിവുനേടി; ഞാന്‍ ഉപേക്ഷിക്കപ്പെടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 21 : അവളെ അന്വേഷിക്കുന്നതില്‍ഞാന്‍ ആവേശംപൂണ്ടു; എനിക്കൊരു നിധി കൈവന്നു. Share on Facebook Share on Twitter Get this statement Link
  • 22 : കര്‍ത്താവ് എനിക്കൊരു നാവുനല്‍കി; അതുപയോഗിച്ചു ഞാന്‍ അവിടുത്തെപ്രകീര്‍ത്തിക്കും. Share on Facebook Share on Twitter Get this statement Link
  • 23 : അറിവു ലഭിച്ചിട്ടില്ലാത്തവര്‍എന്റെ അടുക്കല്‍ വരട്ടെ; അവര്‍ എന്റെ വിദ്യാലയത്തില്‍ വസിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 24 : ജ്ഞാനം ഇല്ലെന്നു പരാതിപറയുന്നനിങ്ങള്‍ ഹൃദയദാഹംശമിപ്പിക്കാത്തത് എന്തുകൊണ്ട്? Share on Facebook Share on Twitter Get this statement Link
  • 25 : ഞാന്‍ വിളിച്ചു പറഞ്ഞു;സൗജന്യമായി അവളെ നേടുക; Share on Facebook Share on Twitter Get this statement Link
  • 26 : അവളുടെ നുകത്തിനു കഴുത്ത്ചായിച്ചുകൊടുക്കുക; പ്രബോധനം സ്വീകരിക്കുക; അത് സമീപത്തുതന്നെയുണ്ട്. Share on Facebook Share on Twitter Get this statement Link
  • 27 : ഞാന്‍ കുറച്ചേ അധ്വാനിച്ചുള്ളു; എനിക്ക് ഏറെ വിശ്രമം കിട്ടിഎന്നു കാണുവിന്‍. Share on Facebook Share on Twitter Get this statement Link
  • 28 : വെള്ളി മുടക്കി വിദ്യ നേടിയാല്‍ഏറെ സ്വര്‍ണം കരസ്ഥമാക്കാം. Share on Facebook Share on Twitter Get this statement Link
  • 29 : നിങ്ങളുടെ ഹൃദയം അവിടുത്തെകരുണയില്‍ ആഹ്‌ളാദിക്കട്ടെ! അവിടുത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ ലജ്ജിതരാകാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 30 : നിശ്ചിതസമയത്തിനു മുമ്പ്‌ജോലി പൂര്‍ത്തിയാക്കുവിന്‍; യഥാകാലം ദൈവം നിങ്ങള്‍ക്കുപ്രതിഫലം നല്‍കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 13:23:03 IST 2024
Back to Top