Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ഇരുപത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 28

    തെറ്റുകള്‍ ക്ഷമിക്കുക
  • 1 : പ്രതികാരം ചെയ്യുന്നവനോട്കര്‍ത്താവ് പ്രതികാരം ചെയ്യും; അവിടുന്ന് അവന്റെ പാപം മറക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : അയല്‍ക്കാരന്റെ തിന്‍മകള്‍ ക്ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 3 : അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ? Share on Facebook Share on Twitter Get this statement Link
  • 4 : തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടിപ്രാര്‍ഥിക്കുന്നതെങ്ങനെ? Share on Facebook Share on Twitter Get this statement Link
  • 5 : മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും? Share on Facebook Share on Twitter Get this statement Link
  • 6 : ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത്കല്‍പനകള്‍ പാലിക്കുക. Share on Facebook Share on Twitter Get this statement Link
  • 7 : കല്‍പനകളനുസരിച്ച് അയല്‍ക്കാരനോടുകോപിക്കാതിരിക്കുക; അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച്മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക. Share on Facebook Share on Twitter Get this statement Link
  • 8 : കലഹത്തില്‍ നിന്നൊഴിഞ്ഞാല്‍പാപങ്ങള്‍ കുറയും; കോപിഷ്ഠന്‍ കലഹം ജ്വലിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ദുഷ്ടന്‍ സ്‌നേഹിതനെ ദ്രോഹിക്കുകയുംസമാധാനത്തില്‍ കഴിയുന്നവരുടെ ഇടയില്‍ ശത്രുത ഉളവാക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : വിറകിനൊത്തു തീ ആളുന്നു;ദുശ്ശാഠ്യത്തിനൊത്തു കലഹം,കരുത്തിനൊത്ത് കോപം,ധനത്തിനൊത്ത് ക്രോധം. Share on Facebook Share on Twitter Get this statement Link
  • 11 : തിടുക്കത്തിലുള്ള വാഗ്വാദംഅഗ്‌നി ജ്വലിപ്പിക്കുന്നു; പെട്ടെന്നുള്ള ശണ്ഠ രക്തച്ചൊരിച്ചില്‍ ഉളവാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ഊതിയാല്‍ തീപ്പൊരി ജ്വലിക്കും;തുപ്പിയാല്‍ കെട്ടുപോകും; രണ്ടും ഒരേ വായില്‍നിന്നു തന്നെവരുന്നു. Share on Facebook Share on Twitter Get this statement Link
  • പരദൂഷണം
  • 13 : പരദൂഷകനും ഏഷണിക്കാരനുംശപിക്കപ്പെട്ടവര്‍; സമാധാനത്തില്‍ കഴിഞ്ഞിരുന്ന അനേകരെ അവര്‍ നശിപ്പിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 14 : അപവാദം അനേകരെ തകര്‍ക്കുകയും, ദേശാന്തരങ്ങളിലേക്കു ചിതറിക്കുകയും ചെയ്തിട്ടുണ്ട്; അത് പ്രബലനഗരങ്ങളെ നശിപ്പിക്കുകയും ഉന്നതന്‍മാരുടെ ഭവനങ്ങള്‍ തട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 15 : അപവാദം ധീരവനിതകളുടെ ബന്ധംവിച്‌ഛേദിക്കുകയും അവര്‍ക്ക് അദ്ധ്വാനഫലം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 16 : അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്ഥത അനുഭവിക്കുകയോ സമാധാനത്തില്‍ കഴിയുകയോ ചെയ്യുകയില്ല. Share on Facebook Share on Twitter Get this statement Link
  • 17 : ചാട്ടകൊണ്ട് അടിച്ചാല്‍ തിണര്‍പ്പുണ്ടാകും; നാവുകൊണ്ട് പ്രഹരിച്ചാല്‍ അസ്ഥികള്‍ തകരും. Share on Facebook Share on Twitter Get this statement Link
  • 18 : വാള്‍ത്തല അനേകരെ വീഴ്ത്തിയിട്ടുണ്ട്; നാവുകൊണ്ട് വീഴ്ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്. Share on Facebook Share on Twitter Get this statement Link
  • 19 : അപവാദം ഏല്‍ക്കാത്തവരും അതിന്റെ കോപത്തിന് ഇരയാകാത്തവരുംഅതിന്റെ നുകം വഹിക്കാത്തവരുംഅതിന്റെ ചങ്ങല വീഴാത്തവരുംഭാഗ്യവാന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 20 : അതിന്റെ നുകം ഇരുമ്പും ചങ്ങല പിച്ചളയും ആണ്. Share on Facebook Share on Twitter Get this statement Link
  • 21 : അതു വരുത്തുന്ന മരണം ദുര്‍മരണമാണ്: പാതാളമാണ് അതിനേക്കാള്‍ അഭികാമ്യം. Share on Facebook Share on Twitter Get this statement Link
  • 22 : ദൈവഭക്തന്റെ മേല്‍ അതിന് അധികാരമില്ല; അവന്‍ അതിന്റെ അഗ്‌നിയില്‍ദഹിക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 23 : കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ അതിന്റെ പിടിയില്‍ അമരും; അത് അവരുടെയിടയില്‍ കത്തി ജ്വലിക്കും; കെടുത്താന്‍ കഴിയുകയില്ല. സിംഹത്തെപ്പോലെ അത് അവരുടെമേല്‍ ചാടിവീഴും; പുലിയെപ്പോലെ അത് അവരെ ചീന്തിക്കളയും. Share on Facebook Share on Twitter Get this statement Link
  • 24 : നിങ്ങളുടെ ഭൂസ്വത്ത് മുള്ളുവേലികൊണ്ടു സുരക്ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക. Share on Facebook Share on Twitter Get this statement Link
  • 25 : വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്ക്ക് വാതിലും പൂട്ടും നിര്‍മിക്കുക. Share on Facebook Share on Twitter Get this statement Link
  • 26 : നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുമ്പില്‍ ചെന്നു വീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ടു തെറ്റു ചെയ്യാതിരിക്കുക. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 00:20:36 IST 2024
Back to Top