Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

പതിനേഴാം അദ്ധ്യായം


അദ്ധ്യായം 17

    
  • 1 : കര്‍ത്താവ് മനുഷ്യരെ മണ്ണില്‍നിന്നു സൃഷ്ടിക്കുകയും അതിലേക്കുതന്നെ മടക്കി അയയ്ക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 2 : ചുരുങ്ങിയകാലം മാത്രം അവിടുന്നുമനുഷ്യര്‍ക്കു നല്‍കി; എന്നാല്‍, ഭൂമിയിലുള്ള സകലത്തിന്റെയുംമേല്‍ അവര്‍ക്ക് അധികാരം കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുന്ന് അവര്‍ക്ക് തന്റെ ശക്തിക്കുസദൃശമായ ശക്തി നല്‍കുകയുംതന്റെ സാദൃശ്യത്തില്‍ അവരെസൃഷ്ടിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 4 : എല്ലാ ജീവജാലങ്ങളിലും അവരെക്കുറിച്ചുള്ള ഭീതി അവിടുന്ന് ഉളവാക്കി; Share on Facebook Share on Twitter Get this statement Link
  • 5 : മൃഗങ്ങളുടെയും പക്ഷികളുടെയുംമേല്‍ അവിടുന്ന് അവര്‍ക്ക് അധികാരം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്ന് അവര്‍ക്കു നാവും കണ്ണുകളും ചെവികളും ചിന്തിക്കാന്‍മനസ്‌സും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുന്ന് അറിവും വിവേകവുംകൊണ്ട്അവരെ നിറയ്ക്കുകയും നന്‍മയും തിന്‍മയും അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 8 : തന്റെ പ്രവൃത്തികളുടെ മഹത്വംഅവര്‍ കാണുന്നതിന് Share on Facebook Share on Twitter Get this statement Link
  • 9 : ് അവിടുന്ന് തന്റെ പ്രകാശം അവരുടെ ഹൃദയങ്ങളില്‍ നിറച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ അവിടുത്തെ പ്രവൃത്തികളുടെമഹത്വം പ്രഖ്യാപിച്ച്, അവിടുത്തെ വിശുദ്ധനാമം സ്തുതിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അവിടുന്ന് അവരുടെമേല്‍ ജ്ഞാനംവര്‍ഷിക്കുകയും ജീവന്റെ നിയമംഅവര്‍ക്കു നല്‍കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുന്ന് അവരുമായി ശാശ്വതമായഒരു ഉടമ്പടി ഉറപ്പിക്കുകയും തന്റെ നീതിവിധികള്‍ അവര്‍ക്കുവെളിപ്പെടുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 13 : അവരുടെ കണ്ണുകള്‍ അവിടുത്തെമഹത്വപൂര്‍ണമായ പ്രതാപം ദര്‍ശിക്കുകയും അവരുടെ കാതുകള്‍ അവിടുത്തെനാദത്തിന്റെ മഹിമ ആസ്വദിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 14 : എല്ലാ അനീതികള്‍ക്കുമെതിരേജാഗരൂകത പാലിക്കുവിന്‍ എന്ന്അവിടുന്ന് അവരോടു പറഞ്ഞു: അയല്‍ക്കാരനോടുള്ള കടമ അവിടുന്ന്ഓരോരുത്തരെയും പഠിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : അവരുടെ മാര്‍ഗങ്ങള്‍ എപ്പോഴുംഅവിടുത്തെ മുമ്പിലുണ്ട്; Share on Facebook Share on Twitter Get this statement Link
  • 16 : അവിടുത്തെ ദൃഷ്ടികളില്‍നിന്ന്അതു മറഞ്ഞിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 17 : ഓരോ രാജ്യത്തിനും അവിടുന്ന്ഭരണാധികാരിയെ നല്‍കി; Share on Facebook Share on Twitter Get this statement Link
  • 18 : എന്നാല്‍ ഇസ്രായേലിനെ സ്വന്തംഅവകാശമായി തിരഞ്ഞെടുത്തു. Share on Facebook Share on Twitter Get this statement Link
  • 19 : അവരുടെ പ്രവൃത്തികള്‍ അവിടുത്തെ മുമ്പില്‍ സൂര്യപ്രകാശംപോലെ വ്യക്തമാണ്; അവരുടെ മാര്‍ഗങ്ങളില്‍ അവിടുത്തെ ദൃഷ്ടി പതിഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : അവരുടെ അകൃത്യങ്ങള്‍ കര്‍ത്താവില്‍നിന്ന് മറഞ്ഞിരിക്കുന്നില്ല; Share on Facebook Share on Twitter Get this statement Link
  • 21 : അവരുടെ പാപങ്ങള്‍ കര്‍ത്താവ് വീക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : മനുഷ്യന്റെ ദാനധര്‍മത്തെമുദ്രമോതിരത്തെ എന്നപോലെകര്‍ത്താവ് വിലമതിക്കുന്നു; അവന്റെ കാരുണ്യത്തെ കണ്ണിലെകൃഷ്ണമണിപോലെ അവിടുന്ന് കരുതുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അവിടുന്ന് അവരോടു പകരംചോദിക്കും; അവരുടെ പ്രതിഫലം അവരുടെശിരസ്‌സില്‍ പതിക്കും. Share on Facebook Share on Twitter Get this statement Link
  • അനുതപിക്കുക
  • 24 : പശ്ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന് അവസരം നല്‍കും; ചഞ്ചലഹൃദയര്‍ക്ക് പിടിച്ചുനില്‍ക്കാന്‍അവിടുന്ന് പ്രോത്‌സാഹനം നല്‍കും. Share on Facebook Share on Twitter Get this statement Link
  • 25 : കര്‍ത്താവിലേക്കു തിരിഞ്ഞുപാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയും ചെയ്യുവിന്‍. Share on Facebook Share on Twitter Get this statement Link
  • 26 : അത്യുന്നതനിലേക്കു തിരിയുകയുംഅകൃത്യങ്ങള്‍ ഉപേക്ഷിക്കുകയുംമ്ലേച്ഛതകളെ കഠിനമായിവെറുക്കുകയും ചെയ്യുവിന്‍. Share on Facebook Share on Twitter Get this statement Link
  • 27 : ജീവിക്കുന്നവര്‍ അത്യുന്നതനുസ്തുതിഗീതം പാടുന്നതുപോലെ പാതാളത്തില്‍ ആര് അവിടുത്തെ സ്തുതിക്കും? Share on Facebook Share on Twitter Get this statement Link
  • 28 : അസ്തിത്വമില്ലാത്തവനില്‍ നിന്നെന്നപോലെ, മനുഷ്യന്‍മരിക്കുമ്പോള്‍, അവന്റെ സ്തുതികള്‍ നിലയ്ക്കുന്നു; ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നവരാണ് കര്‍ത്താവിനെ സ്തുതിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 29 : കര്‍ത്താവ് തന്റെ അടുക്കലേക്കുതിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്നകാരുണ്യവും ക്ഷമയും എത്ര വലുതാണ്! Share on Facebook Share on Twitter Get this statement Link
  • 30 : മനുഷ്യന്‍ അമര്‍ത്യനല്ലാത്തതുകൊണ്ട്എല്ലാം അവനു പ്രാപ്യമല്ല. Share on Facebook Share on Twitter Get this statement Link
  • 31 : സൂര്യനെക്കാള്‍ ശോഭയുള്ളതെന്തുണ്ട്? എന്നിട്ടും അതിന്റെ പ്രകാശം അസ്തമിക്കുന്നു. അതുപോലെ മാംസവും രക്തവുമായമനുഷ്യന്‍ തിന്‍മ നിരൂപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 32 : കര്‍ത്താവ് സ്വര്‍ഗത്തിലെ സൈന്യങ്ങളെ അണിനിരത്തുന്നു; എന്നാല്‍, മനുഷ്യന്‍ പൊടിയും ചാരവുമാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 09:37:11 IST 2024
Back to Top