Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉത്തമഗീതം

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    
  • 1 : എന്റെ പ്രാണപ്രിയനെ രാത്രിയില്‍ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്‌സായ സ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. Share on Facebook Share on Twitter Get this statement Link
  • 3 : നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്റെ പ്രാണപ്രിയനെനിങ്ങള്‍ കണ്ടുവോ, ഞാന്‍ തിരക്കി. Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ അവരെ കടന്നുപോയതേയുള്ളു;അതാ, എന്റെ പ്രാണപ്രിയന്‍, ഞാന്‍ അവനെ പിടിച്ചു. എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്കു കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • മണവാളന്‍:
  • 5 : ജറുസലെംപുത്രിമാരേ, പാടത്തെചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ കെഞ്ചുന്നു, സമയമാകുന്നതിനുമുന്‍പേ, നിങ്ങള്‍പ്രേമത്തെ തട്ടിയുണര്‍ത്തുകയോഇളക്കിവിടുകയോ ചെയ്യരുതേ. Share on Facebook Share on Twitter Get this statement Link
  • ഗാനം മൂന്ന് മണവാട്ടി:
  • 6 : മീറയും കുന്തുരുക്കവുംകൊണ്ട്, വ്യാപാരിയുടെ സകലസുഗന്ധചൂര്‍ണങ്ങളുംകൊണ്ട്, പരിമളം പരത്തുന്ന ധൂമസ്തംഭംപോലെ മരുഭൂമിയില്‍നിന്ന് ആ വരുന്നതെന്താണ്? Share on Facebook Share on Twitter Get this statement Link
  • 7 : സോളമന്റെ പല്ലക്കുതന്നെ; ഇസ്രായേലിന്റെ ശക്തന്‍മാരില്‍ശക്തന്‍മാരായ അറുപതുപേര്‍അതിന് അകമ്പടിസേവിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : എല്ലാവരും ഖഡ്ഗധാരികള്‍, എല്ലാവരുംയുദ്ധനിപുണന്‍മാര്‍. രാത്രിയില്‍ ആപത്തു വരാതെ അവര്‍അരയില്‍ വാള്‍ തൂക്കിയിട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : സോളമന്‍രാജാവ്, ലബനോനിലെ മരംകൊണ്ട് തനിക്കൊരു പല്ലക്കു നിര്‍മിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : അവന്‍ അതിന്റെ തണ്ട് വെള്ളികൊണ്ടും ചാരുന്നിടം സ്വര്‍ണംകൊണ്ടും ഇരിപ്പിടം ജറുസലെംപുത്രിമാര്‍മനോഹരമായി നെയ്‌തെടുത്തരക്താംബരംകൊണ്ടും പൊതിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 11 : സീയോന്‍ പുത്രിമാരേ, തന്റെ വിവാഹദിനത്തില്‍, ഹൃദയത്തില്‍ ആനന്ദം അലതല്ലിയ ദിനത്തില്‍, മാതാവ് അണിയിച്ച കിരീടത്തോടുകൂടിയ സോളമന്‍രാജാവിനെ വന്നുകാണുക. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 08:16:09 IST 2024
Back to Top