Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഭാപ്രസംഗക‌ന്‍

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    
  • 1 : ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : സൂര്യനും പ്രകാശവും, ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞമേഘങ്ങള്‍ വീണ്ടും വരും. Share on Facebook Share on Twitter Get this statement Link
  • 3 : വീട്ടുകാവല്‍ക്കാര്‍ സംഭ്രമിക്കുകയും ശക്തന്‍മാര്‍ കൂനിപ്പോവുകയും, അരയ്ക്കുന്നവര്‍ ആളു കുറവായതിനാല്‍ വിരമിക്കുകയും, കിളിവാതിലിലൂടെ നോക്കുന്നവര്‍ അന്ധരാവുകയും ചെയ്യും; Share on Facebook Share on Twitter Get this statement Link
  • 4 : തെരുവിലെ വാതിലുകള്‍ അടയ്ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും; പക്ഷിയുടെ ശബ്ദം കേട്ട് മനുഷ്യന്‍ ഉണര്‍ന്നുപോകും; ഗായികമാരുടെ ശബ്ദം താഴും. Share on Facebook Share on Twitter Get this statement Link
  • 5 : ഉയര്‍ന്നു നില്‍ക്കുന്നതും വഴിയില്‍ കാണുന്നതുമെല്ലാം അവര്‍ക്കു ഭീതിജനകമാകും; ബദാം വൃക്ഷം തളിര്‍ക്കും; പച്ചക്കുതിര ഇഴയും, ആശ അറ്റുപോകും; മനുഷ്യന്‍ തന്റെ നിത്യഭവനത്തിലേക്കു പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 6 : വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും; Share on Facebook Share on Twitter Get this statement Link
  • 7 : ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 8 : സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്തവും മിഥ്യ. Share on Facebook Share on Twitter Get this statement Link
  • ഉപസംഹാരം
  • 9 : സഭാപ്രസംഗകന്‍ ജ്ഞാനിയായിരുന്നു, കൂടാതെ അവന്‍ ആപ്തവചനങ്ങള്‍ വിവേചിച്ചു പഠിക്കുകയും ക്രമത്തിലടുക്കുകയും ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് അറിവു പകര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 10 : ഇമ്പമുള്ള വാക്കുകള്‍ കണ്ടുപിടിക്കാന്‍ സഭാപ്രസംഗകന്‍ ശ്രമിച്ചിട്ടുണ്ട്, സത്യവച സ്‌സുകള്‍ സത്യസന്ധമായി രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ജ്ഞാനിയുടെ വാക്കുകള്‍ ഇടയന്റെ വടിപോലെയാണ്. ഇടയന്റെ സമാഹരിക്കപ്പെട്ട സൂക്തങ്ങള്‍ തറഞ്ഞുകയറിയ ആണികള്‍പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 12 : മകനേ, ഇതിലപ്പുറമുള്ള സകലതിലും നീ മുന്‍കരുതലുള്ളവനായിരിക്കണം. നിരവധി ഗ്രന്ഥങ്ങള്‍ നിര്‍മിക്കുക എന്നുവച്ചാല്‍ അ തിന് അവസാനമുണ്ടാവുകയില്ല, അധ്യയനം അധികമായാല്‍ അതു ശരീരത്തെ തളര്‍ത്തും. Share on Facebook Share on Twitter Get this statement Link
  • 13 : പരിസമാപ്തി ഇതാണ്; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ. Share on Facebook Share on Twitter Get this statement Link
  • 14 : നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢപ്രവൃത്തിയും ദൈവം നീതിപീഠത്തിനു മുന്‍പില്‍ കൊണ്ടുവരും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 00:47:01 IST 2024
Back to Top