Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പുറപ്പാടിന്റെ പുസ്തകം

,

ഇരുപത്തിനാലാം അദ്ധ്യായം


അദ്ധ്യായം 24

    ഉടമ്പടി ഉറപ്പിക്കുന്നു
  • 1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീയും അഹറോനും നാദാബും അബിഹുവും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്‍മാരും കൂടി കര്‍ത്താവിന്റെ അടുക്കലേക്കു കയറിവരുവിന്‍. നിങ്ങള്‍ അകലെ നിന്നു കുമ്പിട്ടാരാധിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 2 : മോശ മാത്രം കര്‍ത്താവിനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറിവരുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 3 : മോശ ചെന്നു കര്‍ത്താവിന്റെ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്താവു കല്‍പിച്ച കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 4 : മോശ കര്‍ത്താവിന്റെ വാക്കുകളെല്ലാം എഴുതിവച്ചു. അവന്‍ അതിരാവിലെ എഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ബലിപീഠവും ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്തംഭങ്ങളും നിര്‍മിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ അയച്ച ഇസ്രായേല്‍ യുവാക്കന്‍മാര്‍ കര്‍ത്താവിനു ദഹനബലികളും കാളകളെക്കൊണ്ടുള്ള സമാധാനബലികളും അര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : മോശ ബലിയുടെ രക്തത്തില്‍ പകുതി പാത്രങ്ങളിലാക്കുകയും പകുതി ബലിപീഠത്തിന്‍മേല്‍ തളിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 7 : അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: കര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : അപ്പോള്‍ മോശ രക്തമെടുത്ത് ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്. Share on Facebook Share on Twitter Get this statement Link
  • 9 : അനന്തരം, മോശയും അഹറോനും നാദാബും അബിഹുവും ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ എഴുപതു പേരും മലമുകളിലേക്കു കയറിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്ദ്രനീലക്കല്‍ത്തളം പോലെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ താഴേ കാണപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 11 : ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരായ അവരുടെമേല്‍ അവിടുന്നു കൈവച്ചില്ല. അവര്‍ ദൈവത്തെ കണ്ടു. അനന്തരം ഭക്ഷിക്കുകയും പാനം ചെയ്യുകയുംചെയ്തു. Share on Facebook Share on Twitter Get this statement Link
  • മോശ സീനായ്മലയില്‍
  • 12 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: മലമുകളില്‍ എന്റെ സമീപത്തേക്കു കയറിവന്ന് കാത്തുനില്‍ക്കുക. ഞാന്‍ നിയമങ്ങളും കല്‍പനകളും എഴുതിയ കല്‍പലകകള്‍ നിനക്കു തരാം; നീ അവ ജനത്തെ പഠിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 13 : മോശ തന്റെ സേവകനായ ജോഷ്വയോടുകൂടെ എഴുന്നേറ്റു; മോശ ദൈവത്തിന്റെ മലയിലേക്കു കയറി. Share on Facebook Share on Twitter Get this statement Link
  • 14 : അവന്‍ ശ്രേഷ്ഠന്‍മാരോടു പറഞ്ഞു: ഞങ്ങള്‍ മടങ്ങി വരുന്നതുവരെ നിങ്ങള്‍ ഇവിടെ കാത്തുനില്‍ക്കുവിന്‍. അഹറോനും ഹൂറും നിങ്ങളോടുകൂടെയുണ്ടല്ലോ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 15 : മോശ മലയിലേക്കു കയറിപ്പോയി. അപ്പോള്‍ ഒരു മേഘം മലയെ ആവരണം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവിന്റെ മഹത്വം സീനായ് മലയില്‍ ആവസിച്ചു. ആറുദിവസത്തേക്ക് ഒരു മേഘം മലയെ മൂടിയിരുന്നു. ഏഴാംദിവസം മേഘത്തില്‍നിന്നു കര്‍ത്താവ് മോശയെ വിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : മലമുകളില്‍ കര്‍ത്താവിന്റെ മഹത്വം ദഹിപ്പിക്കുന്ന അഗ്‌നിക്കു തുല്യം ഇസ്രായേല്യര്‍ക്കു കാണപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 18 : മോശ മേഘത്തിന്റെ ഉള്ളില്‍ക്കടന്ന് മലമുകളിലേക്കു കയറി; നാല്‍പതു രാവും നാല്‍പതു പകലും അവന്‍ മലമുകളിലായിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 14:06:03 IST 2024
Back to Top