Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    കര്‍ത്താവിനോടു വിശ്വസ്തത
  • 1 : മകനേ, എന്റെ ഉപദേശംവിസ്മരിക്കരുത്; നിന്റെ ഹൃദയം എന്റെ കല്‍പനകള്‍പാലിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 2 : അവനിനക്കു ദീര്‍ഘായുസ്‌സുംസമൃദ്ധമായി ഐശ്വര്യവും നല്‍കും. Share on Facebook Share on Twitter Get this statement Link
  • 3 : കരുണയും വിശ്വസ്തതയും നിന്നെപിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍ ധരിക്കുക; ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയുംചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങനെ നീ ദൈവത്തിന്റെയുംമനുഷ്യരുടെയും ദൃഷ്ടിയില്‍പ്രീതിയും സത്കീര്‍ത്തിയും നേടും. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 6 : നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും, Share on Facebook Share on Twitter Get this statement Link
  • 7 : ജ്ഞാനിയെന്നു സ്വയം ഭാവിക്കരുത്; കര്‍ത്താവിനെ ഭയപ്പെട്ട് തിന്‍മയില്‍നിന്ന്അകന്നുമാറുക. Share on Facebook Share on Twitter Get this statement Link
  • 8 : അത് നിന്റെ ശരീരത്തിന് ആരോഗ്യവുംഅസ്ഥികള്‍ക്ക് അനായാസതയുംനല്‍കും. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക. Share on Facebook Share on Twitter Get this statement Link
  • 10 : അപ്പോള്‍ നിന്റെ ധാന്യപ്പുരകള്‍സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകളില്‍ വീഞ്ഞുനിറഞ്ഞുകവിയുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവിന്റെ ശിക്ഷണത്തെനിന്ദിക്കരുത്; അവിടുത്തെ ശാസനത്തില്‍ മടുപ്പുതോന്നുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 12 : എന്തെന്നാല്‍, പിതാവ് പ്രിയപുത്രനെഎന്നപോലെ, കര്‍ത്താവ് താന്‍സ്‌നേഹിക്കുന്നവനെ ശാസിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • ജ്ഞാനം അമൂല്യം
  • 13 : ജ്ഞാനം നേടുന്നവനും അറിവുലഭിക്കുന്നവനും ഭാഗ്യവാനാണ്. Share on Facebook Share on Twitter Get this statement Link
  • 14 : എന്തെന്നാല്‍, അതുകൊണ്ടുള്ള നേട്ടംവെള്ളിയെയും സ്വര്‍ണത്തെയുംകാള്‍ശ്രേഷ്ഠമാണ്. Share on Facebook Share on Twitter Get this statement Link
  • 15 : അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയാണ്; നിങ്ങള്‍ കാംക്ഷിക്കുന്നതൊന്നുംഅവള്‍ക്കു തുല്യമല്ല. Share on Facebook Share on Twitter Get this statement Link
  • 16 : അവളുടെ വലത്തുകൈയില്‍ദീര്‍ഘായുസ്‌സും ഇടത്തുകൈയില്‍സമ്പത്തും ബഹുമതിയും സ്ഥിതിചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അവളുടെ മാര്‍ഗങ്ങള്‍ പ്രസന്നവുംസമാധാനപൂര്‍ണവുമാണ്. Share on Facebook Share on Twitter Get this statement Link
  • 18 : അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക്അവള്‍ ജീവന്റെ വൃക്ഷമാണ്; അവളെ മുറുകെപ്പിടിക്കുന്നവര്‍സന്തുഷ്ടരെന്നു വിളിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവ് ജ്ഞാനത്താല്‍ ഭൂമിയെസ്ഥാപിച്ചു; വിജ്ഞാനത്താല്‍ ആകാശത്തെ ഉറപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : അവിടുത്തെ വിജ്ഞാനത്താല്‍സമുദ്രങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു; മേഘങ്ങള്‍ മഞ്ഞുപൊഴിക്കുന്നു, Share on Facebook Share on Twitter Get this statement Link
  • 21 : മകനേ, അന്യൂനമായ ജ്ഞാനവുംവിവേചനാശക്തിയും പുലര്‍ത്തുക;അവനിന്റെ ദൃഷ്ടിയില്‍നിന്ന്മാഞ്ഞുപോകാതിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 22 : അവനിന്റെ ആത്മാവിനു ജീവനുംകണ്‍ഠത്തിന് ആഭരണവുമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 23 : അങ്ങനെ നീ നിന്റെ വഴിയില്‍സുരക്ഷിതനായി നടക്കും; നിന്റെ കാലിടറുകയില്ല. Share on Facebook Share on Twitter Get this statement Link
  • 24 : നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്രലഭിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • അയല്‍ക്കാരനോടുള്ള കടമകള്‍
  • 25 : കിടിലംകൊള്ളിക്കുന്ന സംഭവങ്ങള്‍കൊണ്ടോ ദുഷ്ടരുടെ നാശം കണ്ടോ നീ ഭയപ്പെടരുത്. Share on Facebook Share on Twitter Get this statement Link
  • 26 : കര്‍ത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല്‍ കുടുക്കില്‍പ്പെടാതെഅവിടുന്ന് കാത്തുകൊള്ളും. Share on Facebook Share on Twitter Get this statement Link
  • 27 : നിനക്കു ചെയ്യാന്‍ കഴിവുള്ള നന്‍മ,അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 28 : അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തുനിന്റെ കൈവശമുണ്ടായിരിക്കേ,പോയി വീണ്ടും വരുക, നാളെത്തരാംഎന്നു പറയരുത്. Share on Facebook Share on Twitter Get this statement Link
  • 29 : നിന്നെ വിശ്വസിച്ചു പാര്‍ക്കുന്നഅയല്‍ക്കാരനെ ദ്രോഹിക്കാന്‍ആലോചിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 30 : നിനക്ക് ഉപദ്രവം ചെയ്യാത്തവനുമായികലഹിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 31 : അക്രമിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുകയോ അവന്റെ മാര്‍ഗം അവലംബിക്കുകയോഅരുത്. Share on Facebook Share on Twitter Get this statement Link
  • 32 : ദുര്‍മാര്‍ഗികളെ കര്‍ത്താവ് വെറുക്കുന്നു; സത്യസന്ധരോട് അവിടുന്ന് സൗഹൃദംപുലര്‍ത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 33 : ദുഷ്ടരുടെ ഭവനത്തിന്‍മേല്‍ കര്‍ത്താവിന്റെ ശാപം പതിക്കുന്നു; എന്നാല്‍, നീതിമാന്‍മാരുടെ ഭവനത്തെഅവിടുന്ന് അനുഗ്രഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : നിന്ദിക്കുന്നവരെ അവിടുന്ന്‌നിന്ദിക്കുന്നു; വിനീതരുടെമേല്‍ കാരുണ്യം പൊഴിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 35 : ജ്ഞാനികള്‍ ബഹുമതി ആര്‍ജിക്കും; ഭോഷര്‍ക്ക് അവമതി ലഭിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 17:41:47 IST 2024
Back to Top