Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമുപ്പത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 135

    കര്‍ത്താവിനെ സ്തുതിക്കുവിന്‍
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്റെഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍, Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവിനെ സ്തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്റെ അവകാശമായി, തിരഞ്ഞെടുത്തു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവു വലിയവനാണെന്നുംസകലദേവന്‍മാരെയുംകാള്‍ഉന്നതനാണെന്നും ഞാന്‍ അറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ആകാശത്തിലും ഭൂമിയിലും ആഴിയിലുംഅഗാധങ്ങളിലും കര്‍ത്താവു തനിക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നുമേഘങ്ങളെ ഉയര്‍ത്തുന്നത് അവിടുന്നാണ്; മഴയ്ക്കായി ഇടിമിന്നലുകളെ അയയ്ക്കുന്നതും കലവറ തുറന്നു കാറ്റിനെ പുറത്തുവിടുന്നതും അവിടുന്നാണ്. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്നാണ് ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിച്ചത്. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്ന് ഈജിപ്തിന്റെ മധ്യത്തില്‍ഫറവോയ്ക്കും അവന്റെ ഭൃത്യര്‍ക്കും എതിരായി അടയാളങ്ങളും അദ്ഭുതങ്ങളും അയച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : അവിടുന്ന് അനേകം ജനതകളെ തകര്‍ക്കുകയും ശക്തരായരാജാക്കന്‍മാരെ വധിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 11 : അമോര്യരാജാവായ സീഹോനെയുംബാഷാന്‍ രാജാവായ ഓഗിനെയുംകാനാനിലെ സകല രാജ്യങ്ങളെയുംസംഹരിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : അവരുടെ ദേശങ്ങള്‍ തന്റെ ഇസ്രായേല്‍ജനത്തിന്അവകാശമായി അവിടുന്നു നല്‍കി. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവേ, അങ്ങയുടെ നാമം ശാശ്വതമാണ്; കര്‍ത്താവേ, അങ്ങയുടെ കീര്‍ത്തിതലമുറകളോളം നിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : കര്‍ത്താവു തന്റെ ജനത്തിനു നീതിനടത്തിക്കൊടുക്കും; തന്റെ ദാസരോടു കാരുണ്യം കാണിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : ജനതകളുടെ വിഗ്രഹങ്ങള്‍പൊന്നും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം. Share on Facebook Share on Twitter Get this statement Link
  • 16 : അവയ്ക്കു വായുണ്ട്; എന്നാല്‍സംസാരിക്കുന്നില്ല. അവയ്ക്കു കണ്ണുണ്ട്; എന്നാല്‍, കാണുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 17 : അവയ്ക്കു കാതുണ്ട്; എന്നാല്‍, കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസമില്ല. Share on Facebook Share on Twitter Get this statement Link
  • 18 : അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാകട്ടെ! അവയെ ആശ്രയിക്കുന്നവരും അതുപോലെതന്നെ. Share on Facebook Share on Twitter Get this statement Link
  • 19 : ഇസ്രായേല്‍ഭവനമേ, കര്‍ത്താവിനെ വാഴ്ത്തുക; അഹറോന്റെ ഭവനമേ, കര്‍ത്താവിനെ വാഴ്ത്തുക. Share on Facebook Share on Twitter Get this statement Link
  • 20 : ലേവിയുടെ ഭവനമേ, കര്‍ത്താവിനെ വാഴ്ത്തുക; കര്‍ത്താവിന്റെ ഭക്തരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍. Share on Facebook Share on Twitter Get this statement Link
  • 21 : ജറുസലെമില്‍ വസിക്കുന്ന കര്‍ത്താവുസീയോനില്‍ വാഴ്ത്തപ്പെടട്ടെ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 12:01:28 IST 2024
Back to Top