Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റേഴാം അദ്ധ്യായം


അദ്ധ്യായം 107

    രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത
  • 1 : കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : ദേശങ്ങളില്‍നിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി. Share on Facebook Share on Twitter Get this statement Link
  • 4 : വാസയോഗ്യമായ നഗരത്തിലേക്കുവഴി കണ്ടെണ്ടത്താതെ ചിലര്‍ മരുഭൂമിയില്‍ അലഞ്ഞുനടന്നു. Share on Facebook Share on Twitter Get this statement Link
  • 5 : വിശന്നും ദാഹിച്ചും അവര്‍ വലഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 6 : അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവരുടെ കഷ്ടതയില്‍നിന്ന് അവിടുന്ന്അവരെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : വാസയോഗ്യമായ നഗരത്തില്‍ എത്തുവോളം അവരെ അവിടുന്നു നേര്‍വഴിക്കു നയിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ! Share on Facebook Share on Twitter Get this statement Link
  • 9 : എന്തെന്നാല്‍, അവിടുന്നു ദാഹാര്‍ത്തനുതൃപ്തിവരുത്തുകയും, വിശപ്പുള്ളവനു വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : പീഡിതരും ബന്ധിതരുമായി ചിലര്‍അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ വാക്കുകള്‍ ധിക്കരിച്ചു; അത്യുന്നതന്റെ ഉപദേശം നിരസിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : അടിമവേലകൊണ്ട് അവരുടെ മനം ഇടിഞ്ഞു; അവര്‍ വീണു; സഹായിക്കാനാരുമുണ്ടായില്ല. Share on Facebook Share on Twitter Get this statement Link
  • 13 : അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : അന്ധകാരത്തില്‍നിന്നും മരണത്തിന്റെ നിഴലില്‍നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 15 : അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ! Share on Facebook Share on Twitter Get this statement Link
  • 16 : എന്തെന്നാല്‍, അവിടുന്നു പിച്ചളവാതിലുകള്‍ തകര്‍ക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു; Share on Facebook Share on Twitter Get this statement Link
  • 17 : പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നുചിലര്‍ രോഗികളായിത്തീര്‍ന്നു: തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലായി. Share on Facebook Share on Twitter Get this statement Link
  • 18 : അവര്‍ എല്ലാ ഭക്ഷണത്തെയും വെറുത്തു; അവര്‍ മൃത്യുകവാടങ്ങളെ സമീപിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കള്‍ക്കായി അവിടുന്ന്‌ചെയ്ത അദ്ഭുതങ്ങളെപ്രതിയുംനന്ദിപറയട്ടെ! Share on Facebook Share on Twitter Get this statement Link
  • 22 : അവര്‍ കൃതജ്ഞതാബലി അര്‍പ്പിക്കട്ടെ; ആനന്ദഗീതമാലപിച്ച് അവിടുത്തെപ്രവൃത്തികളെ പ്രകീര്‍ത്തിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 23 : ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 24 : അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍, കണ്ടു. Share on Facebook Share on Twitter Get this statement Link
  • 25 : അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 26 : അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി. Share on Facebook Share on Twitter Get this statement Link
  • 27 : അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്തു; എന്തുചെയ്യണമെന്ന് അവര്‍ അറിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • 28 : അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു. Share on Facebook Share on Twitter Get this statement Link
  • 29 : അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. Share on Facebook Share on Twitter Get this statement Link
  • 30 : ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത്അവിടുന്ന് അവരെ എത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : അവര്‍ കര്‍ത്താവിന് അവിടുത്തെകാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ! Share on Facebook Share on Twitter Get this statement Link
  • 32 : ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 33 : അവിടുന്നു നദികളെ മരുഭൂമിയായും നീരുറവകളെ വരണ്ട നിലമായും മാറ്റുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : അവിടുന്നു ഫലപുഷ്ടിയാര്‍ന്നഭൂമിയെ ഓരുനിലമാക്കുന്നു; ഇതെല്ലാം ദേശവാസികളുടെദുഷ്ടത നിമിത്തമാണ്. Share on Facebook Share on Twitter Get this statement Link
  • 35 : അവിടുന്നു മരുഭൂമിയെ തടാകങ്ങളായുംവരണ്ട ഭൂമിയെ നീരുറവകളായും മാറ്റുന്നു. Share on Facebook Share on Twitter Get this statement Link
  • 36 : അവിടുന്നു വിശക്കുന്നവരെ അവിടെപാര്‍പ്പിക്കുന്നു; അവിടെ താമസിക്കാന്‍ അവര്‍ ഒരു നഗരം സ്ഥാപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 37 : അവര്‍ വയലുകളില്‍ വിതയ്ക്കുകയും മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും സമൃദ്ധമായി വിളവു നേടുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 38 : അവിടുത്തെ അനുഗ്രഹംകൊണ്ട്അവരുടെ എണ്ണംപെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകാന്‍ അവിടുന്നു സമ്മതിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 39 : പീഡനവും കഷ്ടതകളും സങ്കടവുംകൊണ്ട് എണ്ണം കുറഞ്ഞ് അവര്‍ ദുര്‍ബലരായി. Share on Facebook Share on Twitter Get this statement Link
  • 40 : അപ്പോള്‍ അവിടുന്നു പ്രഭുക്കന്‍മാരെനിന്ദാപാത്രങ്ങളാക്കുകയും വഴിയില്ലാത്ത ശൂന്യപ്രദേശങ്ങളില്‍ ഉഴലാന്‍ അവര്‍ക്ക് ഇടവരുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 41 : എന്നാല്‍, പാവപ്പെട്ടവരെ അവിടുന്നുപീഡനത്തില്‍നിന്നു കരകയറ്റി; ആട്ടിന്‍പറ്റത്തെയെന്നപോലെഅവരുടെ കുടുംബങ്ങളെ വര്‍ധിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 42 : പരമാര്‍ഥഹൃദയര്‍ ഇതുകണ്ടു സന്തോഷിക്കുന്നു; ദുഷ്ടര്‍ മൗനം പാലിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 43 : വിവേകമുള്ളവര്‍ ഇതു ശ്രദ്ധിച്ചുഗ്രഹിക്കട്ടെ; മനുഷ്യര്‍ കര്‍ത്താവിന്റെ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 06:37:07 IST 2024
Back to Top