Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിനാലാം അദ്ധ്യായം


അദ്ധ്യായം 104

    സ്രഷ്ടാവിനു കീര്‍ത്തനം പാടുവിന്‍
  • 1 : എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്‌സുംധരിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : വസ്ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു; കൂടാരമെന്നപോലെ അവിടുന്ന് ആകാശത്തെ വിരിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങള്‍ജലത്തിന്‍മേല്‍ സ്ഥാപിച്ചിരിക്കുന്നു; അങ്ങു വാനമേഘങ്ങളെ രഥമാക്കി കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവിടുന്നു കാറ്റുകളെ ദൂതരും അഗ്‌നിയെയും അഗ്‌നിജ്വാലകളെയും സേവകരുമാക്കി. Share on Facebook Share on Twitter Get this statement Link
  • 5 : അവിടുന്നു ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്‍മേലുറപ്പിച്ചു; അത് ഒരിക്കലും ഇളകുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്നു വസ്ത്രം കൊണ്ടെന്നപോലെആഴികൊണ്ട് അതിനെ ആവരണം ചെയ്തു; വെള്ളം പര്‍വതങ്ങള്‍ക്കുമീതേ നിന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങു ശാസിക്കുമ്പോള്‍ അവ ഓടിയകലുന്നു; അങ്ങ് ഇടിമുഴക്കുമ്പോള്‍ അവ പലായനം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്നു നിര്‍ദേശിച്ച ഇടങ്ങളില്‍പര്‍വതങ്ങള്‍ പൊങ്ങിയും താഴ്‌വരകള്‍ താണും നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ജലം വീണ്ടും ഭൂമിയെ മൂടാതിരിക്കാന്‍ അങ്ങ് അതിന് അലംഘനീയമായ അതിരു നിശ്ചയിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : അവിടുന്നു താഴ്‌വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു; അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : എല്ലാ വന്യമൃഗങ്ങളും അതില്‍നിന്നുകുടിക്കുന്നു; കാട്ടുകഴുതകളും ദാഹം തീര്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ആകാശപ്പറവകള്‍ അവയുടെ തീരത്തുവസിക്കുന്നു; മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അവിടുന്നു തന്റെ ഉന്നതമായ മന്ദിരത്തില്‍ നിന്നു മലകളെ നനയ്ക്കുന്നു; അങ്ങയുടെ പ്രവൃത്തിയുടെ ഫലം അനുഭവിച്ചു ഭൂമി തൃപ്തിയടയുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവിടുന്നു കന്നുകാലികള്‍ക്കുവേണ്ടിപുല്ലു മുളപ്പിക്കുന്നു; മനുഷ്യനു ഭൂമിയില്‍നിന്ന്ആഹാരം ലഭിക്കാന്‍ കൃഷിക്കുവേണ്ടസസ്യങ്ങള്‍ മുളപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും ശക്തി നല്‍കാന്‍ ഭക്ഷണവും പ്രദാനം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവിന്റെ വൃക്ഷങ്ങള്‍ക്ക്, അവിടുന്നു നട്ടുപിടിപ്പിച്ച ലബനോനിലെ ദേവദാരുക്കള്‍ക്ക്, സമൃദ്ധമായി ജലം ലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അവയില്‍ പക്ഷികള്‍ കൂടുകൂട്ടുന്നു; കൊക്ക് ദേവദാരുവില്‍ ചേക്കേറുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ഉയര്‍ന്ന പര്‍വതങ്ങള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാണ്. Share on Facebook Share on Twitter Get this statement Link
  • 19 : ഋതുക്കള്‍ നിര്‍ണയിക്കാന്‍ അവിടുന്നുചന്ദ്രനെ നിര്‍മിച്ചു; സൂര്യനു തന്റെ അസ്തമയം അറിയാം. അവിടുന്ന് ഇരുട്ടു വരുത്തുന്നു, Share on Facebook Share on Twitter Get this statement Link
  • 20 : രാത്രിയാക്കുന്നു; അപ്പോള്‍ വന്യജീവികള്‍ പുറത്തിറങ്ങുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : യുവസിംഹങ്ങള്‍ ഇരയ്ക്കുവേണ്ടി അലറുന്നു. ദൈവത്തോട് അവ ഇര ചോദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : സൂര്യനുദിക്കുമ്പോള്‍ അവ മടങ്ങിപ്പോയി ഗുഹകളില്‍ കിടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അപ്പോള്‍, മനുഷ്യര്‍ വേലയ്ക്കിറങ്ങുന്നു; സന്ധ്യയോളം അവര്‍ അധ്വാനിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്!ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു; ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍നിറഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : അതാ, വിസ്തൃതമായ മഹാസമുദ്രം! ചെറുതും വലുതുമായ അസംഖ്യംജീവികളെക്കൊണ്ട് അതു നിറഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : അതില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നു;അങ്ങു സൃഷ്ടിച്ച ലവിയാഥന്‍അതില്‍ വിഹരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : യഥാസമയം ഭക്ഷണം ലഭിക്കാന്‍ അവഅങ്ങയെ നോക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 28 : അങ്ങു നല്‍കുമ്പോള്‍ അവ ഭക്ഷിക്കുന്നു; അങ്ങു കൈ തുറന്നുകൊടുക്കുമ്പോള്‍ അവനന്‍മകളാല്‍ സംതൃപ്തരാകുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : അവിടുന്നു മുഖം മറയ്ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു; അങ്ങ് അവയുടെ ശ്വാസംപിന്‍വലിക്കുമ്പോള്‍ അവമരിച്ചു പൂഴിയിലേക്കു മടങ്ങുന്നു Share on Facebook Share on Twitter Get this statement Link
  • 30 : അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍അവ സൃഷ്ടിക്കപ്പെടുന്നു;അങ്ങു ഭൂമുഖം നവീകരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : കര്‍ത്താവിന്റെ മഹത്വം എന്നേക്കുംനിലനില്‍ക്കട്ടെ! കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 32 : അവിടുന്നു നോക്കുമ്പോള്‍ ഭൂമി വിറകൊള്ളുന്നു; അവിടുന്നു സ്പര്‍ശിക്കുമ്പോള്‍ പര്‍വതങ്ങള്‍ പുകയുന്നു. Share on Facebook Share on Twitter Get this statement Link
  • 33 : എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കര്‍ത്താവിനു കീര്‍ത്തനം പാടും; ആയുഷ്‌കാലമത്രയും ഞാന്‍ എന്റെ ദൈവത്തെ പാടി സ്തുതിക്കും. Share on Facebook Share on Twitter Get this statement Link
  • 34 : എന്റെ ഈ ഗാനം അവിടുത്തേക്കുപ്രീതികരമാകട്ടെ!ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 35 : പാപികള്‍ ഭൂമിയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടട്ടെ! ദുഷ്ടന്‍മാര്‍ ഇല്ലാതാകട്ടെ! എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! കര്‍ത്താവിനെ സ്തുതിക്കുക! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 05:27:07 IST 2024
Back to Top