Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എഴുപത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 73

    ദുഷ്ടന്റെ ഐശ്വര്യം
  • 1 : ദൈവം ഇസ്രായേലിനു നല്ലവനാണ്, നിര്‍മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ. Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ കാലുകള്‍ ഇടറാന്‍ ഭാവിച്ചു. എന്റെ പാദങ്ങള്‍ വഴുതാന്‍ തുടങ്ങി. Share on Facebook Share on Twitter Get this statement Link
  • 3 : ദുഷ്ടന്റെ ഐശ്വര്യം കണ്ടിട്ട്അഹങ്കാരികളോട് എനിക്ക് അസൂയതോന്നി. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ക്കു തീവ്രവേദനകളില്ല;അവരുടെ ശരീരം തടിച്ചുകൊഴുത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ക്കു മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല; മറ്റുള്ളവരെപ്പോലെ അവര്‍ പീഡിതരുമല്ല. Share on Facebook Share on Twitter Get this statement Link
  • 6 : ആകയാല്‍, അവര്‍ അഹങ്കാരം കൊണ്ടു ഹാരമണിയുന്നു; അക്രമം അവര്‍ക്ക് അങ്കിയാണ്. Share on Facebook Share on Twitter Get this statement Link
  • 7 : മേദസുമുറ്റിയ അവര്‍ അഹന്തയോടെ വീക്ഷിക്കുന്നു; അവരുടെ ഹൃദയത്തില്‍ ഭോഷത്തം കവിഞ്ഞൊഴുകുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ പരിഹസിക്കുകയും ദുഷ്ടതയോടെ സംസാരിക്കുകയും ചെയ്യുന്നു; പീഡിപ്പിക്കുമെന്ന് അവര്‍ഗര്‍വോടെ ഭീഷണിപ്പെടുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അവരുടെ അധരങ്ങള്‍ ആകാശത്തിനെതിരേ തിരിയുന്നു; അവരുടെ നാവു ഭൂമിയില്‍ ദൂഷണം പരത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അതുകൊണ്ടു ജനം അവരെനോക്കിപ്രശംസിക്കുന്നു; അവരില്‍ കുറ്റം കാണുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ദൈവത്തിന് എങ്ങനെ അറിയാന്‍ കഴിയും? അത്യുന്നതന് അറിവുണ്ടോ? എന്ന് അവര്‍ ചോദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ഇതാ, ഇവരാണു ദുഷ്ടര്‍, അവര്‍സ്വസ്ഥത അനുഭവിക്കുന്നു,അവരുടെ സമ്പത്തു വര്‍ധിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ഞാന്‍ എന്റെ ഹൃദയത്തെനിര്‍മലമായി സൂക്ഷിച്ചതും എന്റെ കൈകളെ നിഷ്‌കളങ്കതയില്‍ കഴുകിയതും വ്യര്‍ഥമായി. Share on Facebook Share on Twitter Get this statement Link
  • 14 : ഞാനിതാ, ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു; എല്ലാ പ്രഭാതത്തിലും ദണ്ഡനമേല്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : ഞാനും അവരെപ്പോലെ സംസാരിക്കാന്‍ ഒരുങ്ങിയിരുന്നെങ്കില്‍, ഞാന്‍ അങ്ങയുടെ മക്കളുടെ തലമുറയെ വഞ്ചിക്കുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : എന്നാല്‍, ഇതു ഗ്രഹിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ ചിന്തിച്ചെങ്കിലും അതു ക്‌ളേശകരമായി എനിക്കു തോന്നി. Share on Facebook Share on Twitter Get this statement Link
  • 17 : എന്നാല്‍, ദേവാലയത്തില്‍ ചെന്നപ്പോള്‍അവരുടെ അവസാനമെന്തെന്ന്ഞാന്‍ ഗ്രഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : അങ്ങ് അവരെ തെന്നുന്ന സ്ഥലത്തുനിറുത്തിയിരിക്കുന്നു; അവര്‍ നാശത്തിലേക്കു വഴുതിവീഴുവാന്‍അങ്ങ് ഇടയാക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : അവര്‍ എത്രവേഗം നശിച്ചുപോയി; ഭീകരതകളാല്‍ അവര്‍ നിശ്‌ശേഷംതൂത്തെറിയപ്പെട്ടു! Share on Facebook Share on Twitter Get this statement Link
  • 20 : ഉണരുമ്പോള്‍ മായുന്നസ്വപ്നംപോലെയാണവര്‍; അങ്ങ് ഉണര്‍ന്ന് അവരെ കുടഞ്ഞെറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : എന്റെ ആത്മാവില്‍ കയ്പുനിറഞ്ഞപ്പോള്‍, എന്റെ ഹൃദയത്തിനു മുറിവേറ്റപ്പോള്‍, ഞാന്‍ മൂഢനും അജ്ഞനുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : അങ്ങയുടെ മുന്‍പില്‍ ഞാനൊരുമൃഗത്തെപ്പോലെയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : എന്നിട്ടും ഞാന്‍ നിരന്തരംഅങ്ങയോടുകൂടെയാണ്; അവിടുന്ന് എന്റെ വലത്തുകൈഗ്രഹിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : ഉപദേശം തന്ന് അങ്ങ് എന്നെ നയിക്കുന്നു; പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും. Share on Facebook Share on Twitter Get this statement Link
  • 25 : സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 26 : എന്റെ ശരീരവും മനസ്‌സുംക്ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ് എന്റെ ബലം; അവിടുന്നാണ് എന്നേക്കുമുള്ള എന്റെ ഓഹരി. Share on Facebook Share on Twitter Get this statement Link
  • 27 : എന്തെന്നാല്‍, അങ്ങില്‍നിന്ന്അകന്നുനില്‍ക്കുന്നവര്‍ നശിച്ചുപോകും; അങ്ങയോടു കാപട്യം കാണിക്കുന്നവരെ അങ്ങു സംഹരിക്കും. Share on Facebook Share on Twitter Get this statement Link
  • 28 : എന്നാല്‍, ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് എന്റെ ആനന്ദം; ദൈവമായ കര്‍ത്താവിനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു; അവിടുത്തെ പ്രവൃത്തികളെ ഞാന്‍ പ്രഘോഷിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 02:01:10 IST 2024
Back to Top