Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അറുപത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 69

    ദീനരോദനം
  • 1 : ദൈവമേ, എന്നെ രക്ഷിക്കണമേ! വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു; ജലം എന്റെ മേല്‍ കവിഞ്ഞൊഴുകുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, എന്റെ തൊണ്ട വരണ്ടു, ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണുകള്‍ മങ്ങി. Share on Facebook Share on Twitter Get this statement Link
  • 4 : കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍,നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്. ഞാന്‍ മോഷ്ടിക്കാത്തതുതിരിച്ചുകൊടുക്കാനാവുമോ? Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവേ, എന്റെ ഭോഷത്തംഅവിടുന്നറിയുന്നു; എന്റെ തെറ്റുകള്‍ അങ്ങയില്‍നിന്നുമറഞ്ഞിരിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 6 : സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയില്‍ പ്രത്യാശവയ്ക്കുന്നവര്‍ഞാന്‍ മൂലം ലജ്ജിക്കാനിടയാക്കരുതേ! ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവര്‍, ഞാന്‍ മൂലംഅപമാനിതരാകാന്‍ സമ്മതിക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങയെപ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും ലജ്ജ എന്റെ മുഖത്തെ ആവരണംചെയ്തതും. Share on Facebook Share on Twitter Get this statement Link
  • 8 : എന്റെ സഹോദരര്‍ക്കു ഞാന്‍ അപരിചിതനും എന്റെ അമ്മയുടെ മക്കള്‍ക്കു ഞാന്‍ അന്യനുമായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അങ്ങയുടെ ആലയത്തെക്കുറിച്ചുള്ളതീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെനിന്ദനം എന്റെ മേല്‍ നിപതിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ഉപവാസംകൊണ്ടു ഞാന്‍ എന്നെത്തന്നെ വിനീതനാക്കി; അതും എനിക്കു നിന്ദനത്തിനു കാരണമായി. Share on Facebook Share on Twitter Get this statement Link
  • 11 : ഞാന്‍ ചാക്കുടുത്തു; അതുനിമിത്തംഞാന്‍ അവര്‍ക്കു പഴമൊഴിയായി. Share on Facebook Share on Twitter Get this statement Link
  • 12 : നഗരകവാടത്തിങ്കലിരിക്കുന്നവര്‍ക്കുഞാന്‍ സംസാരവിഷയമായി; മദ്യപര്‍ എന്നെക്കുറിച്ചു പാട്ടുകള്‍ ചമയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവേ, ഞാന്‍ അങ്ങയോടുപ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! Share on Facebook Share on Twitter Get this statement Link
  • 14 : രക്ഷയുടെ വാഗ്ദാനത്തില്‍ അങ്ങ്‌വിശ്വസ്തനാണല്ലോ; ഞാന്‍ ചേറില്‍ മുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണമേ! ശത്രുക്കളില്‍നിന്നും സമുദ്രത്തിന്റെ ആഴത്തില്‍നിന്നും എന്നെ മോചിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 15 : ജലം എന്റെ മേല്‍ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങള്‍ എന്നെ വിഴുങ്ങാതിരിക്കട്ടെ! പാതാളം എന്നെ മൂടിക്കളയാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവേ, എനിക്കുത്തരമരുളണമേ! അങ്ങയുടെ അചഞ്ചലസ്‌നേഹംഅതിശ്രേഷ്ഠമാണല്ലോ; കരുണാസമ്പന്നനായഅവിടുന്ന് എന്നെ കടാക്ഷിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 17 : അങ്ങയുടെ ദാസനില്‍നിന്നു മുഖംമറയ്ക്കരുതേ! ഞാന്‍ കഷ്ടതയിലകപ്പെട്ടു. വേഗം എനിക്ക് ഉത്തരമരുളണമേ! Share on Facebook Share on Twitter Get this statement Link
  • 18 : എന്റെ അടുത്തുവന്ന് എന്നെ രക്ഷിക്കണമേ! ശത്രുക്കളില്‍നിന്ന് എന്നെ സ്വതന്ത്രനാക്കണമേ! Share on Facebook Share on Twitter Get this statement Link
  • 19 : ഞാന്‍ ഏറ്റ നിന്ദനവും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു; എന്റെ ശത്രുക്കളെ അങ്ങേക്കറിയാമല്ലോ. Share on Facebook Share on Twitter Get this statement Link
  • 20 : നിന്ദനം എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ നൈരാശ്യത്തിലാണ്ടു; സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 21 : ഭക്ഷണമായി അവര്‍ എനിക്കു വിഷംതന്നു, ദാഹത്തിന് അവര്‍ എനിക്കു വിനാഗരി തന്നു. Share on Facebook Share on Twitter Get this statement Link
  • 22 : അവരുടെ ഭക്ഷണമേശ അവര്‍ക്കുകെണിയായിത്തീരട്ടെ! അവരുടെ യാഗോത്‌സവങ്ങള്‍ കുരുക്കായിത്തീരട്ടെ! Share on Facebook Share on Twitter Get this statement Link
  • 23 : അവര്‍ കണ്ണ് ഇരുണ്ട് അന്ധരായിപ്പോകട്ടെ! അവരുടെ അരക്കെട്ടു നിരന്തരംവിറകൊള്ളട്ടെ! Share on Facebook Share on Twitter Get this statement Link
  • 24 : അങ്ങയുടെ രോഷം അവരുടെമേല്‍വര്‍ഷിക്കണമേ! അങ്ങയുടെ കോപാഗ്‌നി അവരെ ഗ്രസിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 25 : അവരുടെ താവളം ശൂന്യമായിപ്പോകട്ടെ! അവരുടെ കൂടാരത്തില്‍ ആരുംവസിക്കാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 26 : അവിടുന്നു പ്രഹരിച്ചവനെ അവര്‍പീഡിപ്പിക്കുന്നു; അവിടുന്നു മുറിവേല്‍പിച്ചവനെഅവര്‍ വീണ്ടും ദ്രോഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അവര്‍ക്കു ശിക്ഷയ്ക്കുമേല്‍ ശിക്ഷനല്‍കണമേ! അങ്ങയുടെ ശിക്ഷയില്‍ നിന്ന് അവര്‍ക്കു മോചനം ലഭിക്കാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 28 : ജീവിക്കുന്നവരുടെ പുസ്തകത്തില്‍നിന്ന്അവരെ മായിച്ചുകളയണമേ! നീതിമാന്‍മാരുടെ കൂട്ടത്തില്‍ അവരുടെപേരെഴുതാന്‍ ഇടയാകാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 29 : ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 30 : ഞാന്‍ ദൈവത്തിന്റെ നാമത്തെപാടിസ്തുതിക്കും, കൃതജ്ഞതാസ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും. Share on Facebook Share on Twitter Get this statement Link
  • 31 : അതു കര്‍ത്താവിനു കാളയെക്കാളും കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെക്കാളും പ്രസാദകരമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 32 : പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്‍മേഷഭരിതമാകട്ടെ! Share on Facebook Share on Twitter Get this statement Link
  • 33 : കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെഅവിടുന്നു നിന്ദിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 34 : ആകാശവും ഭൂമിയും, സമുദ്രങ്ങളും അവയില്‍ സഞ്ചരിക്കുന്ന സമസ്തവുംഅവിടുത്തെ സ്തുതിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 35 : ദൈവം സീയോനെ രക്ഷിക്കും; യൂദായുടെ നഗരങ്ങള്‍ പുതുക്കിപ്പണിയും; അവിടുത്തെ ദാസര്‍ അതില്‍ പാര്‍ത്ത് അതു കൈവശമാക്കും. Share on Facebook Share on Twitter Get this statement Link
  • 36 : അവിടുത്തെ ദാസന്‍മാരുടെ സന്തതികള്‍ അത് അവകാശമാക്കും. അവിടുത്തെനാമത്തെ സ്‌നേഹിക്കുന്നവര്‍ അതില്‍ വസിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 18:08:48 IST 2024
Back to Top