14 : സര്‍വശക്തന്‍ അവിടെ രാജാക്കന്‍മാരെ ചിതറിച്ചപ്പോള്‍ സല്‍മോനില്‍ മഞ്ഞുപെയ്തു.
15 : ബാഷാന്‍ എത്ര ഉത്തുംഗമായ പര്‍വതമാണ് ! അനേകം കൊടുമുടികളുള്ള പര്‍വതം.
16 : കൊടുമുടികളേറെയുള്ള പര്‍വതമേ, കര്‍ത്താവ് എന്നേക്കും വസിക്കാന്‍ തിരഞ്ഞെടുത്ത മലയെ നീ എന്തിന് അസൂയയോടെ വീക്ഷിക്കുന്നു?
17 : ആയിരമായിരം രഥവ്യൂഹങ്ങളോടെ കര്‍ത്താവു സീനായില്‍ നിന്നു തന്റെ വിശുദ്ധസ്ഥലത്തേക്കു വന്നു.
18 : അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു തടവുകാരെ നയിച്ചുകൊണ്ട് ആരോഹണം ചെയ്തു. കലഹിക്കുന്നവരില്‍ നിന്നു പോലുംഅവിടുന്നു കപ്പം സ്വീകരിച്ചു; ദൈവമായ കര്‍ത്താവ് അവിടെ വസിക്കും.
19 : അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ദൈവമാണു നമ്മുടെ രക്ഷ.
20 : നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്, മരണത്തില്‍ നിന്നുള്ള മോചനം ദൈവമായ കര്‍ത്താവാണു നല്‍കുന്നത്.
21 : ദൈവം തന്റെ ശത്രുക്കളുടെ ശിരസ്‌സു തകര്‍ക്കും; ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവരുടെ കേശാലംകൃതമായ നെറുക തകര്‍ക്കും.
22 : കര്‍ത്താവ് അരുളിച്ചെയ്തു: ഞാനവരെ ബാഷാനില്‍ നിന്നു തിരിച്ചു കൊണ്ടുവരും; സമുദ്രത്തിന്റെ അഗാധത്തില്‍ നിന്നും ഞാന്‍ അവരെ തിരിച്ചുവിളിക്കും.
23 : നിങ്ങള്‍ കാലുകള്‍ രക്തത്തില്‍ കഴുകുന്നതിനും നിങ്ങളുടെ നായ്ക്കള്‍ അതു നക്കിക്കുടിക്കുന്നതിനും തന്നെ.
24 : ദൈവമേ, അങ്ങയുടെ ആഘോഷപൂര്‍വമായ എഴുന്നള്ളത്തു ദൃശ്യമായി; എന്റെ രാജാവായ ദൈവം വിശുദ്ധസ്ഥലത്തേക്ക് എഴുന്നള്ളുന്നതു തന്നെ.
30 : ഞാങ്ങണകളുടെയിടയില്‍ വസിക്കുന്ന വന്യമൃഗങ്ങളെയും പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്‍മാരുടെ കൂട്ടങ്ങളെയും ശാസിക്കണമേ! കപ്പം കൊതിക്കുന്ന ജനതകളെ ചവിട്ടിമെതിക്കണമേ! യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ!
31 : ഈജിപ്തില്‍ നിന്ന് ഓടു കൊണ്ടുവരട്ടെ! എത്യോപ്യാ ദൈവത്തിങ്കലേക്കു വേഗം കരം നീട്ടട്ടെ!
32 : ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനുസ്തുതികളാലപിക്കുവിന്‍ , കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍ .
33 : ആകാശങ്ങളില്‍ , അനാദിയായ സ്വര്‍ഗങ്ങളില്‍ സഞ്ചരിക്കുന്നവനു തന്നെ. അതാ, അവിടുന്നു തന്റെ ശബ്ദം, ശക്തമായ ശബ്ദം, മുഴക്കുന്നു.
34 : ദൈവത്തിന്റെ ശക്തി ഏറ്റുപറയുവിന്‍ , അവിടുത്തെ മഹിമ ഇസ്രായേലിന്റെ മേലുണ്ട്; അവിടുത്തെ ശക്തി ആകാശങ്ങളിലുണ്ട്.
35 : ഇസ്രായേലിന്റെ ദൈവമായ അവിടുന്നു തന്റെ വിശുദ്ധ മന്ദിരത്തില്‍ ഭീതിദനാണ്; അവിടുന്നു തന്റെ ജനത്തിനു ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ!