Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

  • 1 : ഞാന്‍ ഇതെല്ലാം കാണുകയുംകേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 2 : നിങ്ങളറിയുന്നത് ഞാനും അറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ സര്‍വശക്തനോടു സംസാരിക്കും, ദൈവവുമായി ന്യായവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്. Share on Facebook Share on Twitter Get this statement Link
  • 4 : നിങ്ങളാകട്ടെ വ്യാജം കൊണ്ടു വെള്ളപൂശുന്നു; നിങ്ങള്‍ വിലയില്ലാത്ത വൈദ്യന്‍മാരാണ്. Share on Facebook Share on Twitter Get this statement Link
  • 5 : നിങ്ങള്‍ മൗനമവലംബിച്ചിരുന്നെങ്കില്‍ അതു നിങ്ങള്‍ക്കു ജ്ഞാനമാകുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഇപ്പോള്‍ എന്റെ ന്യായവാദം ശ്രവിക്കുവിന്‍ ‍, അഭ്യര്‍ഥനകള്‍ ശ്രദ്ധിക്കുവിന്‍ ‍. Share on Facebook Share on Twitter Get this statement Link
  • 7 : നിങ്ങള്‍ ദൈവത്തിനു വേണ്ടി നുണ പറയുമോ? അവിടുത്തേക്കു വേണ്ടി വഞ്ചന സംസാരിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 8 : നിങ്ങള്‍ ദൈവത്തോടു പക്ഷപാതം കാണിക്കുമോ? അവിടുത്തേക്കു വേണ്ടി ന്യായവാദം നടത്തുമോ? Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്ന് നിങ്ങളെ പരിശോധിച്ചാല്‍ നിങ്ങളില്‍ നന്‍മ കണ്ടെണ്ടത്തുമോ? അല്ലെങ്കില്‍ ‍, മനുഷ്യനെ വഞ്ചിക്കുന്നതു പോലെ അവിടുത്തെ വഞ്ചിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? Share on Facebook Share on Twitter Get this statement Link
  • 10 : രഹസ്യമായി പക്ഷപാതം കാണിച്ചാല്‍ നിശ്ചയമായും അവിടുന്ന് നിങ്ങളെ ശകാരിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അവിടുത്തെ പ്രതാപം നിങ്ങളെ ഭയപ്പെടുത്തുകയില്ലേ? അവിടുത്തെക്കുറിച്ചുള്ള ഭീതി നിങ്ങളുടെമേല്‍ പതിക്കുകയില്ലേ? Share on Facebook Share on Twitter Get this statement Link
  • 12 : നിങ്ങളുടെ സൂക്തങ്ങള്‍ നാശത്തിന്റെ പഴമൊഴികളത്രേ. നിങ്ങളുടെ ന്യായവാദം കളിമണ്‍കട്ടപോലെ ദുര്‍ബലമാണ്. Share on Facebook Share on Twitter Get this statement Link
  • 13 : നിശ്ശബ്ദരായിരിക്കുവിന്‍, ഞാന്‍ സംസാരിക്കട്ടെ. എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ. Share on Facebook Share on Twitter Get this statement Link
  • 14 : ഞാന്‍ എന്റെ മാംസം ചവയ്ക്കാനും ജീവന്‍ കൈയിലെടുക്കാനും ഒരുക്കമാണ്. Share on Facebook Share on Twitter Get this statement Link
  • 15 : പ്രത്യാശയറ്റ എന്നെ ദൈവം വധിച്ചാല്‍ത്തന്നെ എന്ത്? എങ്കിലും അവിടുത്തെ മുഖത്തുനോക്കി ഞാന്‍ വാദിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : അധര്‍മി അവിടുത്തെ മുന്‍പില്‍ വരുകയില്ല. ഇതായിരിക്കും എന്റെ രക്ഷ. Share on Facebook Share on Twitter Get this statement Link
  • 17 : എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ ‍. എന്റെ പ്രഖ്യാപനം നിങ്ങളുടെ കാതില്‍ മുഴങ്ങട്ടെ! Share on Facebook Share on Twitter Get this statement Link
  • 18 : ഞാന്‍ എന്റെ ന്യായവാദം തയ്യാറാക്കിയിട്ടുണ്ട്. ഞാന്‍ നിര്‍ദോഷനെന്നു പ്രഖ്യാപിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. Share on Facebook Share on Twitter Get this statement Link
  • 19 : എന്നോടു തര്‍ക്കിക്കാന്‍ ആരുണ്ട്? എന്നെ നിശ്ശബ്ദനാക്കി വധിക്കാന്‍ ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 20 : രണ്ടു കാര്യങ്ങള്‍ മാത്രം എനിക്കു നല്‍കുക, ഞാന്‍ അങ്ങില്‍ നിന്ന് ഒളിക്കുകയില്ല Share on Facebook Share on Twitter Get this statement Link
  • 21 : അങ്ങയുടെ കരങ്ങള്‍ എന്നില്‍ നിന്നു പിന്‍വലിക്കുക. അങ്ങയെക്കുറിച്ചുള്ള ഭീതി എന്നെപരിഭ്രാന്തനാക്കാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 22 : എന്നിട്ടു വിളിക്കുക, ഞാന്‍ മറുപടി നല്‍കാം. അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം, അങ്ങ് ഉത്തരം പറയുക. Share on Facebook Share on Twitter Get this statement Link
  • 23 : എന്റെ പാപങ്ങളും അപരാധങ്ങളും എത്ര? എന്റെ അതിക്രമങ്ങളും പാപങ്ങളും ഏവയെന്നു പറയുക. Share on Facebook Share on Twitter Get this statement Link
  • 24 : അങ്ങ് എന്തുകൊണ്ടു മുഖം മറയ്ക്കുന്നു? എന്തുകൊണ്ടു ശത്രുവിനെപ്പോലെ എന്നെ കരുതുന്നു? Share on Facebook Share on Twitter Get this statement Link
  • 25 : കൊഴിയുന്ന ഇലയെ അങ്ങ് ഭയപ്പെടുത്തുമോ? ഉണങ്ങിയ പതിരിനെ അങ്ങ് അനുധാവനം ചെയ്യുമോ? Share on Facebook Share on Twitter Get this statement Link
  • 26 : അങ്ങ് എനിക്കെതിരായി കഠിനമായ ആരോപണങ്ങള്‍ എഴുതുന്നു. എന്റെ യൗവനത്തിലെ അകൃത്യങ്ങളുടെ ഫലം എന്നെ അനുഭവിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അങ്ങ് എന്റെ കാലുകള്‍ ആമത്തിലിടുകയും എന്റെ വഴികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്റെ കാലടികള്‍ക്ക് അങ്ങ് പരിധി വച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 28 : ചീഞ്ഞഴിഞ്ഞ പദാര്‍ഥം പോലെയും ചിതല്‍ തിന്ന വസ്ത്രം പോലെയും മനുഷ്യന്‍ നശിച്ചുപോകുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 02:22:01 IST 2024
Back to Top