Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    ജോബിന്റെ മറുപടി
  • 1 : ജോബ് പറഞ്ഞു: അത് അങ്ങനെ തന്നെ. Share on Facebook Share on Twitter Get this statement Link
  • 2 : ഒരുവന് ദൈവത്തിന്റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 3 : ഒരുവന്‍ അവിടുത്തോട്‌ വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണ പോലും അവിടുത്തോട് ഉത്തരം പറയാന്‍ കഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : അവിടുന്ന് ജ്ഞാനിയും ബലിഷ്ഠനുമാണ്. അവിടുത്തോട് എതിര്‍ത്ത് ആര്‍ ജയിച്ചിട്ടുണ്ട്? Share on Facebook Share on Twitter Get this statement Link
  • 5 : അവിടുന്ന് പര്‍വതങ്ങളെ നീക്കിക്കളയുന്നു. തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു, എന്നാല്‍ അവ അതറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. അതിന്റെ തൂണുകള്‍ വിറയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുന്ന് സൂര്യനോടു കല്‍പിക്കുന്നു; അത് ഉദിക്കുന്നില്ല. അവിടുന്ന് നക്ഷത്രങ്ങള്‍ക്കു മുദ്രവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്ന് മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്ന് സമുദ്രത്തിലെ തിരമാലകളെ ചവിട്ടി മെതിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : സപ്തര്‍ഷിമണ്‍ഡലം, മകയിരം, കാര്‍ത്തിക എന്നിവയെയും, തെക്കേ നക്ഷത്രമണ്‍ഡലത്തെയും അവിടുന്ന് സൃഷ്ടിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ദുര്‍ജ്‌ഞേയമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്ന് പ്രവര്‍ത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അവിടുന്ന് എന്നെ കടന്നുപോകുന്നു, ഞാന്‍ അവിടുത്തെ കാണുന്നില്ല; അവിടുന്ന് നടന്നു നീങ്ങുന്നു, ഞാന്‍ അവിടുത്തെ അറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുന്നു പിടിച്ചെടുക്കുന്നു, തടയാന്‍ ആര്‍ക്കു കഴിയും? എന്താണീ ചെയ്യുന്നത് എന്ന് ആര്‍ക്കു ചോദിക്കാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 13 : ദൈവം തന്റെ കോപത്തെ പിന്‍വലിക്കുകയില്ല; റാഹാബിന്റെ സഹായകര്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അപ്പോള്‍ അവിടുത്തോട് ഉത്തരം പറയാന്‍ എനിക്ക് എങ്ങനെ വാക്കു കിട്ടും? Share on Facebook Share on Twitter Get this statement Link
  • 15 : ഞാന്‍ നീതിമാനായിരുന്നാലും അവിടുത്തോട് മറുപടി പറയാന്‍ എനിക്കു കഴിയുകയില്ല. എന്നെ കുറ്റം വിധിക്കുന്ന അവിടുത്തെ കരുണയ്ക്കു വേണ്ടി ഞാന്‍ യാചിക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : ഞാന്‍ വിളിച്ചപേക്ഷിച്ചിട്ട് അവിടുന്ന് ഉത്തരമരുളിയാലും അവിടുന്ന് എന്റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 17 : എന്തെന്നാല്‍, കൊടുങ്കാറ്റയച്ച് അവിടുന്ന് എന്നെ തകര്‍ക്കുന്നു. അകാരണമായി എന്റെ മുറിവുകള്‍ വര്‍ധിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ശ്വസിക്കാന്‍ പോലും അവിടുന്ന് എന്നെ അനുവദിക്കുന്നില്ല; തിക്താനുഭവങ്ങള്‍ കൊണ്ട് അവിടുന്ന് എന്നെ നിറയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : ഇതൊരു ബലപരീക്ഷണമാണെങ്കില്‍ അവിടുന്നു തന്നെ വിജയിക്കും. ഇതു നീതിയുടെ കാര്യമാണെങ്കില്‍ എന്റെ ന്യായവാദം കേള്‍ക്കാന്‍ ആര്‍ അവിടുത്തെ വിളിച്ചുവരുത്തും? Share on Facebook Share on Twitter Get this statement Link
  • 20 : ഞാന്‍ നിഷ്‌കളങ്കനായിരുന്നാലും എന്റെ വാ തന്നെ എന്നെ കുറ്റം വിധിക്കും. ഞാന്‍ കുറ്റമറ്റവനാണെങ്കിലും അവിടുന്ന് എന്നെ കുറ്റക്കാരനായി തെളിയിക്കും. Share on Facebook Share on Twitter Get this statement Link
  • 21 : ഞാന്‍ നിഷ്‌കളങ്കനാണ്; ഞാന്‍ എന്നെത്തന്നെ പരിഗണിക്കുന്നില്ല; ഞാന്‍ എന്റെ ജീവനെ വെറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : എല്ലാം ഒന്നുപോലെയാണ്, അതിനാല്‍, ഞാന്‍ പറയുന്നു, അവിടുന്ന്‌ നിഷ്‌കളങ്കനെയും ദുഷ്ടനെയും ഒന്നുപോലെ നശിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അനര്‍ഥം അപ്രതീക്ഷിതമായ മരണത്തിനു കാരണമാകുമ്പോള്‍ അവിടുന്ന് നീതിമാനുണ്ടായ വിപത്തില്‍ പരിഹസിച്ചു ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : ഭൂമി ദുഷ്ടന്റെ കൈകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു; ന്യായാധിപന്‍മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു. അവിടുന്നല്ലെങ്കില്‍മറ്റാരാണ് ഇതു ചെയ്തത്? Share on Facebook Share on Twitter Get this statement Link
  • 25 : എന്റെ ദിനങ്ങള്‍ ഓട്ടക്കാരനെക്കാള്‍വേഗത്തില്‍ പായുന്നു. അവ പറന്നുപോകുന്നു; ഒരു നന്‍മയും കാണുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 26 : ഈറ്റകൊണ്ടുള്ള ഓടിവള്ളം പോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും അവ കടന്നു പോകുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : പരാതി മറന്ന് വിഷാദഭാവം അകറ്റി പ്രസന്നതയോടെ ഇരിക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍ Share on Facebook Share on Twitter Get this statement Link
  • 28 : അങ്ങ് എന്നെ നിര്‍ദോഷനായി എണ്ണുകയില്ലെന്ന് അറിഞ്ഞ് ഞാന്‍ എന്റെ എല്ലാ ദുരിതങ്ങളെയും ഭയപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : ഞാന്‍ കുറ്റക്കാരനായി വിധിക്കപ്പെടും. പിന്നെന്തിന് ഞാന്‍ നിഷ്ഫലമായി പ്രയത്‌നിക്കുന്നു? Share on Facebook Share on Twitter Get this statement Link
  • 30 : ഞാന്‍ മഞ്ഞുകൊണ്ട് എന്നെ കഴുകിയാലും, എന്റെ കരങ്ങള്‍ക്കു ക്ഷാരശുദ്ധിവരുത്തിയാലും Share on Facebook Share on Twitter Get this statement Link
  • 31 : അങ്ങ് എന്നെ ചെളിക്കുഴിയില്‍ മുക്കും. എന്റെ വസ്ത്രങ്ങള്‍പോലും എന്നെ വെറുക്കും. Share on Facebook Share on Twitter Get this statement Link
  • 32 : ഞാന്‍ അവിടുത്തോടു മറുപടി പറയേണ്ടതിനും ഒരുമിച്ച്‌ ന്യായവിസ്താരത്തിനു വരുന്നതിനും അവിടുന്ന് എന്നെപ്പോലെ മനുഷ്യന്‍ അല്ലല്ലോ. Share on Facebook Share on Twitter Get this statement Link
  • 33 : നമ്മള്‍ ഇരുവരെയും നിയന്ത്രിക്കാന്‍ കെല്‍പുള്ള ഒരു മധ്യസ്ഥന്‍ നമ്മള്‍ക്കില്ലല്ലോ. Share on Facebook Share on Twitter Get this statement Link
  • 34 : അവിടുന്ന് ശിക്ഷാദണ്‍ഡ് എന്നില്‍ നിന്നു നീക്കിക്കളയട്ടെ; അവിടുത്തെക്കുറിച്ചുള്ള ഭീതി എന്നെ ഭയപ്പെടുത്താതിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 35 : അപ്പോള്‍, അവിടുത്തെക്കുറിച്ചുള്ള ഭയംകൂടാതെ ഞാന്‍ സംസാരിക്കും. എന്നാല്‍, എന്റെ സ്ഥിതി അതല്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 11:04:44 IST 2024
Back to Top