Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

ആറാം അദ്ധ്യായം


അദ്ധ്യായം 6

    ജോബിന്റെ മറുപടി
  • 1 : ജോബ് പറഞ്ഞു: എന്റെ കഷ്ടതകള്‍ തൂക്കിനോക്കിയിരുന്നെങ്കില്‍! Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ അനര്‍ഥങ്ങള്‍ തുലാസ്‌സില്‍വച്ചിരുന്നെങ്കില്‍! Share on Facebook Share on Twitter Get this statement Link
  • 3 : അവ കടല്‍ത്തീരത്തെ മണലിനെക്കാള്‍ ഭാരമേറിയതായിരിക്കും. അതിനാല്‍, എന്റെ വാക്കുകള്‍ വിവേകശൂന്യമായിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 4 : സര്‍വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറച്ചിരിക്കുന്നു. എന്റെ ജീവന്‍ അവയുടെ വിഷംപാനം ചെയ്യുന്നു; ദൈവത്തിന്റെ ഭീകരതകള്‍ എനിക്കെതിരായി അണിനിരന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : തിന്നാന്‍ പുല്ലുള്ളപ്പോള്‍ കാട്ടുകഴുത കരയുമോ? തീറ്റി മുന്‍പിലുള്ളപ്പോള്‍ കാള മുക്രയിടുമോ? Share on Facebook Share on Twitter Get this statement Link
  • 6 : രുചിയില്ലാത്തത് ഉപ്പുചേര്‍ക്കാതെ തിന്നാനാകുമോ? മുട്ടയുടെ വെള്ളയ്ക്കു വല്ല രുചിയുമുണ്ടോ? Share on Facebook Share on Twitter Get this statement Link
  • 7 : എനിക്കു തിന്നാന്‍പറ്റാത്ത ഇവയാണ് ഇപ്പോള്‍ എന്റെ ആഹാരം. Share on Facebook Share on Twitter Get this statement Link
  • 8 : ദൈവം എന്റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കില്‍! എന്റെ ആഗ്രഹം സഫലമാക്കിയിരുന്നെങ്കില്‍! Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്ന് എന്നെ തകര്‍ക്കാന്‍ കനിഞ്ഞിരുന്നെങ്കില്‍! കരംനീട്ടി എന്നെ വിച്‌ഛേദിച്ചിരുന്നെങ്കില്‍! Share on Facebook Share on Twitter Get this statement Link
  • 10 : അത് എനിക്ക് ആശ്വാസമാകുമായിരുന്നു; വേദനയുടെ നടുവില്‍പോലും ഞാന്‍ ആര്‍ത്തുല്ലസിക്കുമായിരുന്നു; പരിശുദ്ധനായവന്റെ വചനത്തെ ഞാന്‍ തിരസ്‌കരിച്ചിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 11 : കാത്തിരിക്കാന്‍ എനിക്കു ശക്തിയുണ്ടോ? എന്തിനുവേണ്ടിയാണ് ഞാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടത്? Share on Facebook Share on Twitter Get this statement Link
  • 12 : എന്റെ ശക്തി കല്ലുകളുടെ ബലമാണോ? എന്റെ മാംസം പിച്ചളയാണോ? Share on Facebook Share on Twitter Get this statement Link
  • 13 : എന്റെ ശക്തി വാര്‍ന്നുപോയിരിക്കുന്നു; എനിക്ക് ആശ്രയമറ്റിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : സ്‌നേഹിതനോടു ദയ കാണിക്കാത്തവന്‍ സര്‍വശക്തനോടുള്ള ഭക്തിയാണ് ഉപേക്ഷിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 15 : എന്റെ സഹോദരന്‍മാര്‍ മലവെള്ളച്ചാലുപോലെ ചതിയന്‍മാരാണ്. അവര്‍ വേഗം വരണ്ടുപോകുന്ന അരുവികള്‍ പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 16 : അവയിലെ ഇരുണ്ട ജലത്തിനു പോഷണം മഞ്ഞുകട്ടയാണ്. മഞ്ഞുപെയ്യുമ്പോള്‍ അവയില്‍ ജലം പെരുകുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : വേനലില്‍ അവ വറ്റിപ്പോകുന്നു; ചൂടേറുമ്പോള്‍ അവ അപ്രത്യക്ഷമാകുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : കച്ചവടസംഘം അവയെത്തേടി വഴിവിട്ടുപോകുന്നു. അവര്‍ മരുഭൂമിയില്‍ ചെന്നു നാശമടയുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : തേമാന്യരുടെ കച്ചവടസംഘം അവയെ തേടുന്നു. ഷേബായരുടെ യാത്രാസംഘം അവയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : വരണ്ട അരുവിയുടെ കരയില്‍ അവരുടെ പ്രതീക്ഷ കൊഴിഞ്ഞുവീഴുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : നിങ്ങള്‍ എനിക്ക് അതുപോലെയായിത്തീര്‍ന്നിരിക്കുന്നു; എന്റെ വിപത്തു കണ്ടു നിങ്ങള്‍ ഭയപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : എനിക്കൊരു സമ്മാനം നല്‍കാനോ നിങ്ങളുടെ ധനത്തില്‍ നിന്ന് എനിക്കുവേണ്ടി കോഴ കൊടുക്കാനോ ഞാന്‍ ആവശ്യപ്പെട്ടോ? Share on Facebook Share on Twitter Get this statement Link
  • 23 : ശത്രുകരങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കാനോ, മര്‍ദകരില്‍ നിന്ന് എന്നെ മോചിക്കാനോ ഞാന്‍ അഭ്യര്‍ഥിച്ചോ? Share on Facebook Share on Twitter Get this statement Link
  • 24 : ഉപദേശിച്ചുകൊള്ളുക, ഞാന്‍ നിശ്ശബ്ദം കേള്‍ക്കാം. ഞാന്‍ എന്തു തെറ്റു ചെയ്തുവെന്നു മനസ്‌സിലാക്കിത്തരുക. Share on Facebook Share on Twitter Get this statement Link
  • 25 : ആത്മാര്‍ഥമായ വാക്കുകള്‍ സ്വീകാര്യമാണ്; എന്നാല്‍, നിങ്ങളുടെ ശാസനയ്ക്ക്അടിസ്ഥാനമെന്ത്? Share on Facebook Share on Twitter Get this statement Link
  • 26 : കാറ്റു മായ്ക്കുന്ന നിരാശപൂണ്ടവാക്കുകളെ ശാസിക്കാന്‍ നിങ്ങള്‍ തുനിയുന്നുവോ? Share on Facebook Share on Twitter Get this statement Link
  • 27 : അനാഥനു വേണ്ടി നിങ്ങള്‍ കുറിയിടുന്നു. സ്വന്തം സ്‌നേഹിതനു നിങ്ങള്‍ വിലപേശുന്നു. Share on Facebook Share on Twitter Get this statement Link
  • 28 : എന്നാല്‍, ഇപ്പോള്‍ എന്നെ കരുണാപൂര്‍വം നോക്കുക; നിങ്ങളോടു ഞാന്‍ കള്ളം പറയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 29 : നില്‍ക്കണേ, എന്നോടു നീതി കാട്ടണമേ! എന്റെ ന്യായവാദം കേട്ടില്ലല്ലോ! Share on Facebook Share on Twitter Get this statement Link
  • 30 : ഞാന്‍ പറഞ്ഞതു തെറ്റായിരുന്നോ? വിപത്തുകള്‍ വിവേചിച്ചറിയാന്‍ എനിക്കു കഴിവില്ലേ? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 07:23:39 IST 2024
Back to Top