1 : ശിമയോന്റെ പുത്രനായ യോഹന്നാന്റെ പുത്രനും യൊവാറിബ് കുടുംബത്തില്‍പ്പെട്ട പുരോഹിതനുമായ മത്താത്തിയാസ് ജറുസലെമില്‍ നിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു.
2 : അവന് അഞ്ചു പുത്രന്‍മാരുണ്ടായിരുന്നു. ഗദ്ദി എന്ന യോഹന്നാന്‍,
3 : താസി എന്ന ശിമയോന്‍,
4 : മക്കബേയൂസ് എന്ന യൂദാസ്,
5 : അവരാന്‍ എന്ന എലെയാസര്‍, ആഫൂസ് എന്ന ജോനാഥാന്‍.
6 : യൂദായിലും ജറുസലെമിലും നടമാടുന്ന ദൈവദൂഷണങ്ങള്‍ കണ്ട് മത്താത്തിയാസ് വിലപിച്ചു:
7 : കഷ്ടം! ഞാന്‍ എന്തിനു ജനിച്ചു! എന്റെ ജനം നശിക്കുന്നതും വിശുദ്ധനഗരം തകരുന്നതും കാണാനോ! ജനങ്ങള്‍ ശത്രുക്കള്‍ക്ക് അടിയറവയ്ക്കപ്പെടുന്നതും വിശുദ്ധസ്ഥലം പരദേശികള്‍ക്ക് ഏല്‍പിക്കപ്പെടുന്നതും കണ്ട് വെറുതെയിരിക്കാനോ!
8 : അവളുടെ ദേവാലയം മഹത്വമറ്റവനെപ്പോലെയായിരിക്കുന്നു.
9 : അവളുടെ വിശിഷ്ടപാത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അവളുടെ കുഞ്ഞുങ്ങള്‍ തെരുവുകളില്‍ വച്ചു വധിക്കപ്പെട്ടു. യുവാക്കള്‍ ശത്രുക്കളുടെ വാളിന് ഇരയായി.
10 : അവളുടെ കൊട്ടാരങ്ങള്‍ കൈയടക്കുകയും അവളെ കൊള്ളയടിക്കുകയും ചെയ്യാത്ത ഏതു രാജ്യമുണ്ട്?
11 : അവളുടെ ആടയാഭരണങ്ങള്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ഇനിമേല്‍ അവള്‍ സ്വതന്ത്രയല്ല, അടിമയാണ്.
12 : നമ്മുടെ അഴകും മഹിമയുമായ വിശുദ്ധ സ്ഥലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിജാതീയര്‍ അതിനെ അശുദ്ധമാക്കിയിരിക്കുന്നു.
13 : നാം ഇനി എന്തിനു ജീവിക്കുന്നു?
14 : മത്താത്തിയാസും പുത്രന്‍മാരും വസ്ത്രം കീറി, ചാക്കുടുത്ത്, ഏറെ വിലപിച്ചു.
16 : ഇസ്രായേലില്‍ നിന്നു വളരെപ്പേര്‍ അവരുടെ അടുത്തു ചെന്നു. മത്താത്തിയാസും പുത്രന്‍മാരും അവിടെ ഒരുമിച്ചുകൂടി.
17 : രാജസേവകര്‍ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തില്‍ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രന്‍മാരുടെയും സഹോദരന്‍മാരുടെയും പിന്തുണയും നിനക്കുണ്ട്.
18 : സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെമില്‍ അവശേഷിച്ചിട്ടുള്ളവരും ചെയ്തതുപോലെ ഇപ്പോള്‍ രാജശാസനമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നീ ഒന്നാമനായിരിക്കണം. എങ്കില്‍, നീയും പുത്രന്‍മാരും രാജാവിന്റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വര്‍ണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളും കൊണ്ട് നീയും പുത്രന്‍മാരും ബഹുമാനിതരാവുകയും ചെയ്യും.
19 : എന്നാല്‍, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തില്‍ പറഞ്ഞു: രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്‍മാരുടെ മതവിശ്വാസത്തില്‍ നിന്നു വ്യതിചലിച്ച് അവന്റെ കല്‍പനകള്‍ പാലിക്കാന്‍ തീരുമാനിക്കുകയും ചെയ്താലും
20 : ഞാനും എന്റെ പുത്രന്‍മാരും എന്റെ സഹോദരന്‍മാരും ഞങ്ങളുടെ പിതാക്കന്‍മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും.
22 : രാജകല്‍പന അനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തില്‍ നിന്നു ഞങ്ങള്‍ അണുവിട വ്യതിചലിക്കുകയില്ല.
23 : മത്താത്തിയാസ് ഈ വാക്കുകള്‍ അവസാനിപ്പിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേ, മൊദെയിനിലെ ബലിപീഠത്തില്‍ രാജകല്‍പന പ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന്‍ മുന്നോട്ടു വന്നു.
24 : അതുകണ്ട് മത്താത്തിയാസ് തീക്ഷ്ണതകൊണ്ടു ജ്വലിച്ചു; അവന്റെ ഹൃദയം പ്രക്ഷുബ്ധമായി. ധാര്‍മികരോഷം പൂണ്ട് അവന്‍ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തില്‍വച്ചു തന്നെ വധിച്ചു.
25 : ബലിയര്‍പ്പിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്ന രാജസേവകനെയും അവന്‍ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി.
27 : മത്താത്തിയാസ് സ്വരമുയര്‍ത്തി നഗരത്തില്‍ വിളിച്ചു പറഞ്ഞു: നിയമത്തെ പ്രതി തീക്ഷ്ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിന്‍!
28 : അതിനുശേഷം അവനും പുത്രന്‍മാരും തങ്ങള്‍ക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മലകളിലേക്ക് ഓടിപ്പോയി.
സാബത്തില്‍യുദ്ധം
29 : നീതിക്കും ന്യായത്തിനും വേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേര്‍ വനാന്തരങ്ങളിലേക്കു താമസം മാറ്റി;
30 : അവരോടൊപ്പം പുത്രന്‍മാരും ഭാര്യമാരും ആടുമാടുകളും ഉണ്ടായിരുന്നു. ദുരിതങ്ങളുടെ ആധിക്യമാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്.
31 : രാജകല്‍പന നിരസിച്ചവര്‍ വനാന്തരങ്ങളിലെ ഒളിസ്ഥലങ്ങളിലേക്കു പോയി എന്നു രാജസേവകന്‍മാര്‍ക്കും ദാവീദിന്റെ നഗരമായ ജറുസലെമിലെ ഭടന്‍മാര്‍ക്കും വിവരം കിട്ടി.
32 : വളരെപ്പേര്‍ അവരെ അനുധാവനം ചെയ്തു. അവരെ മറികടന്ന് അവര്‍ക്കെതിരായി പാളയമടിച്ചു. സാബത്തു ദിവസം അവരെ ആക്രമിക്കാന്‍ സന്നാഹങ്ങളൊരുക്കി. അവര്‍ വിളിച്ചു പറഞ്ഞു:
40 : അവര്‍ പരസ്പരം പറഞ്ഞു: നമ്മുടെ സഹോദരരെ അനുകരിച്ചു ജീവനും പ്രമാണങ്ങള്‍ക്കും വേണ്ടി നമ്മളും വിജാതീയര്‍ക്കെതിരേ യുദ്ധം ചെയ്യാതിരുന്നാല്‍, അവര്‍ വേഗം നമ്മെ ഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യും.
41 : അന്ന് അവര്‍ ഇങ്ങനെ തീരുമാനിച്ചു: സാബത്തുദിവസം നമ്മെ ആക്രമിക്കാന്‍ വരുന്നവരോടു നാം യുദ്ധം ചെയ്യണം; നമ്മുടെ സഹോദരര്‍ ഒളിസങ്കേതങ്ങളില്‍ മരിച്ചു വീണതുപോലെ നമുക്കു സംഭവിക്കാന്‍ ഇടയാകരുത്.
42 : ഇസ്രായേലിലെ ധീരയോദ്ധാക്കളായ ഹസിദേയരുടെ ഒരു സമൂഹം അവരോടു ചേര്‍ന്നു. നിയമത്തിനു വേണ്ടി സ്വമനസാ തങ്ങളെത്തന്നെ സമര്‍പ്പിച്ചവരായിരുന്നു അവര്‍.
43 : ക്ലേശങ്ങളില്‍ നിന്നു രക്ഷനേടാന്‍ വേണ്ടി പലായനം ചെയ്തവരും അവരോടു ചേര്‍ന്ന് അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചു.
44 : അവര്‍ ഒരു സൈന്യം സംഘടിപ്പിച്ച് പാപികളെയും നിയമ നിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്ത്തി. രക്ഷപെട്ടവര്‍ വിജാതീയരുടെ അടുക്കല്‍ അഭയംതേടി.
45 : മത്താത്തിയാസും കൂട്ടരും ചുറ്റിനടന്നു ബലിപീഠങ്ങള്‍ തകര്‍ത്തു.
46 : ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അപരിച്ഛേദിതരായി കണ്ട ബാലന്‍മാരെ അവര്‍ ബലമായി പരിച്‌ഛേദനം ചെയ്തു.
47 : ധിക്കാരികളെ അവര്‍ വേട്ടയാടി. അവരുടെ ഉദ്യമം ഫലമണിഞ്ഞു.
48 : വിജാതീയരുടെയും രാജാക്കന്‍മാരുടെയും കൈകളില്‍ നിന്നു നിയമത്തെ അവര്‍ പരിരക്ഷിച്ചു. പാപിയുടെ കരം പ്രബലമാകാന്‍ അവര്‍ അനുവദിച്ചില്ല.
മത്താത്തിയാസിന്റെ അന്ത്യശാസനം
49 : മത്താത്തിയാസിന്റെ മരണം അടുത്തു. അവന്‍ പുത്രന്‍മാരെ വിളിച്ചു പറഞ്ഞു: അഹങ്കാരവും നിന്ദയും ശക്തി പ്രാപിച്ചിരിക്കുന്നു. ഉഗ്രകോപത്തിന്റെയും നാശത്തിന്റെയും നാളുകളാണിത്.
50 : അതിനാല്‍, എന്റെ മക്കളേ, നിയമത്തെ പ്രതി തീക്ഷ്ണ തയുള്ളവരായിരിക്കുവിന്‍. നമ്മുടെ പിതാക്കന്‍മാരുടെ ഉടമ്പടിക്കായി ജീവന്‍ തന്നെ അര്‍പ്പിക്കുവിന്‍.
51 : തലമുറകളായി പിതാക്കന്‍മാര്‍ ചെയ്ത പ്രവൃത്തികള്‍ ഓര്‍ക്കുവിന്‍. ഉന്നതമഹത്വവും അനശ്വരകീര്‍ത്തിയും ആര്‍ജിക്കുവിന്‍.
52 : പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം വിശ്വസ്തനായി കാണപ്പെട്ടില്ലേ? അത് അവനു നീതിയായി പരിഗണിക്കപ്പെട്ടുവല്ലോ.
53 : കഷ്ടതയുടെ കാലത്ത് ജോസഫ് കല്‍പനകള്‍ പാലിക്കുകയും ഈജിപ്തിന്റെ അധികാരിയായി ഉയരുകയും ചെയ്തു.
54 : നമ്മുടെ പിതാവ് ഫിനെഹാസ് തീക്ഷ്ണത നിറഞ്ഞവനാകയാല്‍, ശാശ്വതമായ പൗരോഹിത്യത്തിന്റെ ഉടമ്പടിക്ക് അര്‍ഹനായി.
55 : കല്‍പന നിറവേറ്റിയതിനാല്‍ ജോഷ്വ ഇസ്രായേലിലെ ന്യായാധിപനായി.
56 : സഭയില്‍ സാക്ഷ്യം നല്‍കിയ കാലെബിന് ദേശത്ത് അവകാശം ലഭിച്ചു.
59 : ഹനനിയായും അസറിയായും മിഷായേലും വിശ്വാസം നിമിത്തം അഗ്‌നിയില്‍നിന്നു രക്ഷിക്കപ്പെട്ടു.
60 : ദാനിയേല്‍ തന്റെ നിഷ്‌കളങ്കതയാല്‍ സിംഹ വക്ത്രത്തില്‍ നിന്നു രക്ഷ നേടി.
61 : തലമുറ തലമുറയായി ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാരും അശക്തരാവുകയില്ല എന്നു ഗ്രഹിക്കുവിന്‍.
62 : പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്റെ പ്രതാപം ചാണകവും പുഴുക്കളുമായി മാറും.
63 : ഇന്ന് അവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നു; നാളെ അവനെ കാണുകയില്ല. അവന്‍ പൊടിയിലേക്കു മടങ്ങിക്കഴിഞ്ഞു; അവന്റെ പദ്ധതികള്‍ തകര്‍ന്നടിഞ്ഞു.
64 : എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. നിയമത്തില്‍ ഉറച്ചുനില്‍ക്കുവിന്‍. അതുവഴി നിങ്ങള്‍ക്കു ബഹുമതി ലഭിക്കും.
65 : നിങ്ങളുടെ സഹോദരനായ ശിമയോന്‍ ഉപദേശം നല്‍കുന്നതില്‍ വിജ്ഞനാണ്. അവനെ സദാ അനുസരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്കു പിതാവായിരിക്കും.
66 : യൂദാസ്മക്കബേയൂസ് യൗവനം മുതലേ ശക്തനായ യോദ്ധാവാണ്. അവന്‍ നിങ്ങളുടെ സൈന്യത്തെനയിച്ച് ജനതകള്‍ക്കെതിരേ യുദ്ധം ചെയ്യും.
67 : നിയമം അനുഷ്ഠിക്കുന്നവരായി നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരെയും കൂട്ടി നിങ്ങളുടെ ജനത്തോടു ചെയ്യപ്പെട്ട ദ്രോഹത്തിനു പ്രതികാരം ചെയ്യണം.
68 : വിജാതീയര്‍ക്കു തക്ക തിരിച്ചടി നല്‍കുവിന്‍; നിയമം പാലിക്കുകയും ചെയ്യുവിന്‍.
69 : അനന്തരം, അവന്‍ അവരെ അനുഗ്രഹിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു.
70 : നൂറ്റിനാല്‍പത്താറാം വര്‍ഷം അവന്‍ മരിച്ചു. മൊദെയിനില്‍ പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അവനെ സംസ്‌കരിച്ചു. ഇസ്രായേല്‍ മുഴുവന്‍ വലിയ വിലാപത്തോടെ അവനെ പ്രതി ദുഃഖമാചരിച്ചു.