Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

യൂദിത്ത്

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    ശത്രുപാളയത്തിലേക്ക്
  • 1 : യൂദിത്ത്, ഇസ്രായേലിന്റെ ദൈവത്തോടുള്ള പ്രലാപവും പ്രാര്‍ഥനയും അവസാനിപ്പിച്ചതിനു ശേഷം, Share on Facebook Share on Twitter Get this statement Link
  • 2 : സാഷ്ടാംഗം വീണു കിടന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റ്, ദാസിയെയും കൂട്ടിക്കൊണ്ട്, സാബത്തുകളിലും ഉത്‌സവങ്ങളിലും താമസിക്കാറുള്ള ഭവനത്തിലേക്കു പോയി. Share on Facebook Share on Twitter Get this statement Link
  • 3 : താന്‍ ധരിച്ചിരുന്ന ചാക്കുവസ്ത്രവും വിധവാവസ്ത്രവും മാറ്റി, കുളിച്ചതിനു ശേഷം അവള്‍ അമൂല്യമായ പരിമളതൈലം പൂശി തലമുടി ചീകി ശിരോഭൂഷണം അണിഞ്ഞു. തന്റെ ഭര്‍ത്താവ് മനാസ്‌സെ ജീവിച്ചിരിക്കുമ്പോള്‍ താന്‍ അണിയാറുളള ഏറ്റവും മനോഹരമായ വസ്ത്രം അണിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 4 : ചെരിപ്പു ധരിച്ചും, വളകളും മാലകളും മോതിരവും കമ്മലും മറ്റാഭരണങ്ങളുമണിഞ്ഞും പുരുഷന്‍മാരുടെ കണ്ണുകളെ മയക്കത്തക്കവിധം അതീവ സൗന്ദര്യവതിയായി ചമഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 5 : അവള്‍ ഒരു കുപ്പി വീഞ്ഞും ഒരു പാത്രം എണ്ണയും ദാസിയെ ഏല്‍പിച്ചു. വറുത്ത ധാന്യവും, ഉണങ്ങിയ പഴങ്ങള്‍കൊണ്ടുണ്ടാക്കിയ ഒരു അടയും നേര്‍മയുള്ള അപ്പവും ഒരു സഞ്ചിയില്‍ നിറച്ച്, പാത്രങ്ങളെല്ലാം പൊതിഞ്ഞുകെട്ടി ദാസിയെ ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : അനന്തരം, അവള്‍ ബത്തൂലിയാ നഗരകവാടത്തിലേക്കു പുറപ്പെട്ടു. അവിടെ നഗരശ്രേഷ്ഠന്‍മാരായ കാബ്രിസ്, കാര്‍മിസ് എന്നിവരോടുകൂടെ ഉസിയാ നില്‍ക്കുന്നതു കണ്ടു. Share on Facebook Share on Twitter Get this statement Link
  • 7 : അവളുടെ മുഖത്തിനും ഉടയാടകള്‍ക്കും വന്ന മാറ്റം അവര്‍ ശ്രദ്ധിച്ചു. അവളുടെ സൗന്ദര്യത്തില്‍ അവര്‍ക്ക് അഗാധമായ മതിപ്പുളവായി. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ അവളോടു പറഞ്ഞു: നമ്മുടെ പിതാക്കന്‍മാരുടെ ദൈവം നിന്നില്‍ കൃപ ചൊരിയുകയും നിന്റെ പദ്ധതി നിറവേറ്റുകയും ചെയ്യട്ടെ. അങ്ങനെ ഇസ്രായേല്‍ജനം അഭിമാനം കൊള്ളുകയും ജറുസലെം ഉയര്‍ത്തപ്പെടുകയും ചെയ്യട്ടെ! അവള്‍ ദൈവത്തെ ആരാധിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അവള്‍ അവരോടു പറഞ്ഞു: നഗരകവാടം എനിക്കു തുറന്നുതരാന്‍ കല്‍പന നല്‍കുക. ഞാന്‍ പോയി നമ്മള്‍ സംസാരിച്ച കാര്യം നിറവേറ്റട്ടെ. അതനുസരിച്ച് വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍ യുവാക്കന്‍മാരോടു കല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ വാതില്‍ തുറന്നു. യൂദിത്ത് ദാസിയോടൊത്തു പുറത്തു കടന്നു, അവള്‍ മലയുടെ താഴേക്കിറങ്ങി. താഴ്‌വരയിലൂടെ അവള്‍ നടന്നുനീങ്ങുന്നത്, ദൃഷ്ടിയില്‍നിന്നു മറയുന്നതുവരെ നഗരവാസികള്‍ നോക്കിനിന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അവര്‍ നേരേ താഴ്‌വരയിലൂടെ നടന്നു. അസ്‌സീറിയാക്കാരുടെ കാവല്‍ഭടന്‍മാര്‍ അവളെ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 12 : അവര്‍ അവളെ പിടികൂടി ചോദ്യംചെയ്തു: നീ ഏതു വര്‍ഗക്കാരിയാണ്? എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായപുത്രി, അവരില്‍ നിന്ന് ഓടി രക്ഷപെടുകയാണ്. അവര്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെടാറായി. Share on Facebook Share on Twitter Get this statement Link
  • 13 : നിങ്ങള്‍ അവരെ വിഴുങ്ങിക്കളയും. ഞാന്‍ നിങ്ങളുടെ സൈന്യാധിപന്‍ ഹോളോഫര്‍ണസിനെക്കണ്ട് ശരിയായ വിവരങ്ങള്‍ ധരിപ്പിക്കാന്‍ പോവുകയാണ്. തന്റെ ഒരാളും പിടിക്കപ്പെട്ടോ കൊല്ലപ്പെട്ടോ നഷ്ടപ്പെടാതെ മലനാടാകെ പിടിച്ചടക്കാന്‍ ഉതകുന്ന ഒരു മാര്‍ഗം ഞാന്‍ അവനു കാണിച്ചു കൊടുക്കും. Share on Facebook Share on Twitter Get this statement Link
  • 14 : സൗന്ദര്യത്തിടമ്പായിത്തോന്നിയ അവളുടെ മുഖം ദര്‍ശിക്കുകയും വാക്കുകള്‍ ശ്രവിക്കുകയും ചെയ്തപ്പോള്‍ അവര്‍ അവളോടു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 15 : ഞങ്ങളുടെ യജമാനന്റെ സമീപത്തേക്ക് ഓടിപ്പോന്നതുകൊണ്ട് നീ നിന്റെ ജീവന്‍ രക്ഷിച്ചു. ഇപ്പോള്‍ തന്നെ അവന്റെ കൂടാരത്തിലേക്കു ചെല്ലുക; ഞങ്ങളില്‍ ചിലര്‍ കൊണ്ടു ചെന്നാക്കാം. Share on Facebook Share on Twitter Get this statement Link
  • 16 : അവന്റെ മുന്‍പില്‍ ഭയത്തിനവകാശമില്ല, ഞങ്ങളോടു പറഞ്ഞതു തന്നെ അവനോടും പറയുക, അവന്‍ നിന്നോടു ദയാപൂര്‍വം പെരുമാറും. Share on Facebook Share on Twitter Get this statement Link
  • 17 : അവളെയും ദാസിയെയും അനുഗമിക്കുന്നതിന് അവരില്‍നിന്ന് നൂറുപേര്‍ തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ ഹോളോഫര്‍ണസിന്റെ കൂടാരത്തിലേക്ക് അവരെ നയിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : അവളുടെ ആഗമനവാര്‍ത്ത കൂടാരം തോറും പരന്നപ്പോള്‍ പാളയമാകെ ഇളകിവശായി. അവള്‍ ഹോളോഫര്‍ണസിന്റെ കൂടാരത്തിനു വെളിയില്‍ കാത്തുനില്‍ക്കുമ്പോള്‍ അവര്‍ ചുറ്റുംകൂടി. അവര്‍ ഹോളോഫര്‍ണസിനോട് അവളെപ്പറ്റി പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 19 : അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന അവര്‍ അവളെപ്പോലെയാണ് ഇസ്രായേല്യരെല്ലാം എന്നു നിരൂപിച്ച് അവരെ പുകഴ്ത്തി. അവര്‍ പരസ്പരം പറഞ്ഞു: ഇത്തരം സ്ത്രീകളുള്ള ഈ ജനതയെ ആരെങ്കിലും അവഹേളിക്കുമോ? നിശ്ചയമായും അവരില്‍ ആരും ജീവനോടിരിക്കാന്‍ പാടില്ല. അവരെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ ലോകം മുഴുവന്‍ കെണിയില്‍പ്പെടുത്തും. Share on Facebook Share on Twitter Get this statement Link
  • 20 : ഹോളോഫര്‍ണസിന്റെ അനുചരന്‍മാരും സേവകന്‍മാരും പുറത്തുവന്ന് അവളെ കൂടാരത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയി. Share on Facebook Share on Twitter Get this statement Link
  • 21 : ഹോളോഫര്‍ണസ് സ്വര്‍ണവും മരതകവും മറ്റു രത്‌നങ്ങളും കൊണ്ട് അലങ്കരിച്ച ചെമന്ന മേല്‍ക്കട്ടിയുടെ കീഴില്‍ കിടക്കയില്‍ വിശ്രമിക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : അവളെപ്പറ്റി പറഞ്ഞതു കേട്ട് അവന്‍ എഴുന്നേറ്റ്, വെള്ളിവിളക്കുകളുടെ അകമ്പടിയോടുകൂടെ കൂടാരവാതില്‍ക്കലെത്തി. Share on Facebook Share on Twitter Get this statement Link
  • 23 : തങ്ങളുടെ മുന്‍പിലെത്തിയ യൂദിത്തിന്റെ മുഖസൗന്ദര്യം കണ്ട് ഹോളോഫര്‍ണസും സേവകന്‍മാരും അദ്ഭുതപരതന്ത്രരായി. അവള്‍ സാഷ്ടാംഗംവീണ് അവനെ വണങ്ങി. അവന്റെ അടിമകള്‍ അവളെ എഴുന്നേല്‍പിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 23 20:53:23 IST 2024
Back to Top