Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 ദിനവൃത്താന്തം

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    ദേവാലയോപകരണങ്ങള്‍
  • 1 : സോളമന്‍രാജാവ് ഓടുകൊണ്ടു ബലിപീഠം പണിതു. അതിന്റെ നീളം ഇരുപതു മുഴം, വീതി ഇരുപതു മുഴം, ഉയരം പത്തു മുഴം. Share on Facebook Share on Twitter Get this statement Link
  • 2 : ഉരുക്കിയ ലോഹം കൊണ്ട് അവന്‍ വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയും ഉണ്ടാക്കി. അതിന്റെ വ്യാസം പത്തു മുഴം, ആഴം അഞ്ചുമുഴം, ചുറ്റളവു മുപ്പതുമുഴം. Share on Facebook Share on Twitter Get this statement Link
  • 3 : അതിന്റെ വക്കിനുതാഴെ ചുറ്റും മുപ്പതു മുഴം നീളത്തില്‍ കായ്കള്‍ കൊത്തിയിട്ടുണ്ടായിരുന്നു. കായ്കള്‍ രണ്ടു നിരയായി ജലസംഭരണിയോടൊപ്പമാണ് വാര്‍ത്തെടുത്തത്. Share on Facebook Share on Twitter Get this statement Link
  • 4 : പന്ത്രണ്ടു കാളകളുടെ പുറത്തു ജലസംഭരണി ഉറപ്പിച്ചു. കാളകള്‍ മൂന്നുവീതം തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും മുഖം തിരിച്ചാണു നില്‍ക്കുന്നത്. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്കു തിരിഞ്ഞിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അതിന് ഒരു കൈപ്പത്തി ഘനം. അതിന്റെ വക്ക് പാനപാത്രത്തിന്റേതുപോലെ ലില്ലിപ്പൂ കണക്കേ വളഞ്ഞിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : വട്ടത്തിലുള്ള പത്തു ക്ഷാളനപാത്രങ്ങള്‍ ഉണ്ടാക്കി, അഞ്ചെണ്ണം തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചു. ദഹനബലിക്കുള്ള വസ്തുക്കള്‍ കഴുകുവാന്‍ ഇവ ഉപയോഗിച്ചിരുന്നു. പുരോഹിതന്‍മാരുടെ ഉപയോഗത്തിനായിരുന്നു ജലസംഭരണി. Share on Facebook Share on Twitter Get this statement Link
  • 7 : നിര്‍ദേശമനുസരിച്ചു പത്തു പൊന്‍വിളക്കുകാലുകള്‍ നിര്‍മിച്ച് അഞ്ചുവീതം ആലയത്തില്‍ തെക്കും വടക്കുമായി വച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : തെക്കും വടക്കും അഞ്ചു വീതം പത്തു പീഠങ്ങളും അവന്‍ ദേവാലയത്തില്‍ സ്ഥാപിച്ചു. നൂറു സ്വര്‍ണത്താലങ്ങളും ഉണ്ടാക്കിവച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : പുരോഹിതന്‍മാര്‍ക്കുള്ള അങ്കണവും വലിയ അങ്കണവും പണിത് അവയുടെ വാതിലുകള്‍ ഓടുകൊണ്ടു പൊതിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 10 : ആലയത്തിന്റെ തെക്കുകിഴക്കേ മൂലയില്‍ ജലസംഭരണി സ്ഥാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : കലങ്ങള്‍, കോരികകള്‍, തളികകള്‍ ഇവയും ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിലെ ആവശ്യത്തിലേക്കായി ചെയ്യാമെന്നു ഹീരാം സോളമനോട് ഏറ്റിരുന്ന പണികള്‍ പൂര്‍ത്തിയാക്കി. Share on Facebook Share on Twitter Get this statement Link
  • 12 : രണ്ടു സ്തംഭങ്ങള്‍, സ്തംഭങ്ങളുടെ മുകളിലുള്ള പോതികകള്‍, പോതികകളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ മാലക്കണ്ണിപോലെയുള്ള ചിത്രപ്പണികള്‍. Share on Facebook Share on Twitter Get this statement Link
  • 13 : സ്തംഭത്തിന്‍മേലുള്ള പോതികകളുടെ മകുടങ്ങള്‍ മറയ്ക്കുന്നതിന് അവയ്ക്കുചുറ്റും രണ്ടു നിരവീതം നാനൂറ് മാതളപ്പഴങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 14 : പത്തു പീഠങ്ങളും പത്തു ക്ഷാളനപാത്രങ്ങളും; Share on Facebook Share on Twitter Get this statement Link
  • 15 : ജലസംഭരണിയും അതിനെ വഹിക്കുന്ന പന്ത്രണ്ടു കാളകളും; Share on Facebook Share on Twitter Get this statement Link
  • 16 : കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍ തുടങ്ങി ദേവാലയത്തിനാവശ്യമായ ഉപകരണങ്ങളൊക്കെയും മിനുക്കിയ ഓടുകൊണ്ടു നിര്‍മിച്ചു ഹൂരാംഅബി സോളമനു നല്‍കി. Share on Facebook Share on Twitter Get this statement Link
  • 17 : ജോര്‍ദാന്‍തടത്തില്‍ സുക്കോത്തിനും സെരേദായ്ക്കും മധ്യേയുള്ള കളിമണ്‍കളത്തില്‍ ഇവയെല്ലാം രാജാവ് വാര്‍ത്തെടുത്തു. Share on Facebook Share on Twitter Get this statement Link
  • 18 : സോളമന്‍ വളരെയധികം സാമഗ്രികള്‍ ഉണ്ടാക്കിയതിനാല്‍ അവയ്ക്കു വേണ്ടി വന്ന ഓടിന്റെ ആകെ തൂക്കം തിട്ടപ്പെടുത്തിയില്ല. Share on Facebook Share on Twitter Get this statement Link
  • 19 : അങ്ങനെ സോളമന്‍ ദേവാലയത്തിലേക്കാവശ്യമായ ഉപകരണങ്ങളെല്ലാം പണിയിച്ചു. സ്വര്‍ണബലിപീഠം, തിരുസ്‌സാന്നിധ്യയപ്പം വയ്ക്കാനുള്ള മേശ; Share on Facebook Share on Twitter Get this statement Link
  • 20 : നിയമപ്രകാരം ശ്രീകോവിലില്‍ കത്തിക്കാനുള്ള പൊന്‍വിളക്കുകള്‍, വിളക്കുകാലുകള്‍, Share on Facebook Share on Twitter Get this statement Link
  • 21 : തങ്കം കൊണ്ടുള്ള പൂക്കള്‍, വിളക്കുകള്‍, ചവണകള്‍, Share on Facebook Share on Twitter Get this statement Link
  • 22 : തിരിക്കത്രികകള്‍, ക്ഷാളനപാത്രങ്ങള്‍, ധൂപകലശങ്ങള്‍, തീക്കോരികകള്‍ ഇവയും ഉണ്ടാക്കി. ശ്രീകോവിലിന്റെയും വിശുദ്ധസ്ഥലത്തിന്റെയും വാതിലുകളുടെ പാദകൂടങ്ങള്‍ സ്വര്‍ണം കൊണ്ടു നിര്‍മിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 07:08:55 IST 2024
Back to Top