3 : ഇസ്രായേല്‍രാജാവ് തന്റെ സേവകന്‍മാരോടു പറഞ്ഞു: റാമോത്ത്ഗിലയാദ് സിറിയാരാജാവില്‍നിന്നു തിരിച്ചെടക്കുന്നതിനു നാം എന്തിനു മടിക്കുന്നു?
4 : അതു നമ്മുടേതാണല്ലോ! അവന്‍ യഹോഷാഫാത്തിനോടു ചോദിച്ചു: എന്നോടൊപ്പം റാമോത്ത് ഗിലയാദില്‍ യുദ്ധത്തിനു പോരുമോ? യാഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ഞാന്‍ തയ്യാറാണ്; എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെയും എന്റെ കുതിരകള്‍ നിന്റെ കുതിരകളെപ്പോലെയും തയ്യാറാണ്.
5 : യഹോഷാഫാത്ത് തുടര്‍ന്നു: ആദ്യം കര്‍ത്താവിന്റെ ഇംഗിതം ആരായുക.
6 : ഇസ്രായേല്‍രാജാവ് പ്രവാചകന്‍മാരെ വിളിച്ചുകൂട്ടി; അവര്‍ നാനൂറോളം പേരുണ്ടായിരുന്നു. അവന്‍ അവരോടു ചോദിച്ചു: ഞാന്‍ റാമോത്ത്ഗിലയാദ് തിരിച്ചെടുക്കാന്‍ യുദ്ധത്തിനു പോകണമോ വേണ്ടയോ? അവര്‍ പ്രതിവചിച്ചു: പോവുക, കര്‍ത്താവ് അതു രാജാവിന്റെ കൈയില്‍ ഏല്‍പിക്കും.
7 : എന്നാല്‍ യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്റെ ഇംഗിതം ആരായേണ്ടതിന് ഇവിടെ വേറെ പ്രവാചകനില്ലേ?
8 : ഇസ്രായേല്‍രാജാവി പ്രതിവചിച്ചു: നമുക്കു കര്‍ത്താവിന്റെ ഇംഗിതം ആരായാന്‍ ഒരാള്‍കൂടിയുണ്ട്. ഇംലായുടെ പുത്രന്‍ മിക്കായാ. എന്നാല്‍ ഞാന്‍ അവനെ വെറുക്കുന്നു; അവന്‍ എനിക്കു തിന്‍മയല്ലാതെ നന്‍മ പ്രവചിക്കുകയില്ല. യാഹോഷാഫാത്ത് പറഞ്ഞു: രാജാവ് അങ്ങനെ പറയരുതേ.
10 : ഇസ്രായേല്‍രാജാവും യൂദാരാജാവ് യഹോഷാഫാത്തും രാജകീയവസ്ത്രങ്ങളണിഞ്ഞ് സമരിയായുടെ കവാടത്തിലുള്ള ഒരു മെതിസ്ഥലത്ത് സിംഹാസനത്തില്‍ ഉപവിഷ്ടരായിരുന്നു; പ്രവാചകന്‍മാര്‍ അവരുടെ മുന്‍ പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
11 : കെനാനായുടെ മകന്‍ സെദക്കിയാ ഇരുമ്പു കൊണ്ടു കൊമ്പുകള്‍ നിര്‍മിച്ച് പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, സിറിയാക്കാര്‍ നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിക്കീറും.
12 : എല്ലാ പ്രവാചകന്‍മാരും അങ്ങനെതന്നെ പ്രവചിച്ചു. അവര്‍ പറഞ്ഞു: റാമോത്ത്ഗിലയാദില്‍ പോയി വിജയം വരിക്കുക; കര്‍ത്താവ് അതു രാജാവിന്റെ കൈയില്‍ ഏല്‍പിക്കും.
13 : ദൂതന്‍ ചെന്ന് മിക്കായായോടു പറഞ്ഞു: ഇതാ പ്രവാചകന്‍മാര്‍ ഏകസ്വരത്തില്‍ രാജാവിന് അനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.
14 : എന്നാല്‍ മിക്കായാ പറഞ്ഞു: കര്‍ത്താവാണേ, അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാന്‍ പറയും.
15 : അവന്‍ വന്നപ്പോള്‍ രാജാവ് ചോദിച്ചു: മിക്കായാ, ഞങ്ങള്‍ റാമോത്ത്ഗിലയാദില്‍ യുദ്ധത്തിനു പോകണമോ വേണ്ടയോ? മിക്കായാ പ്രതിവചിച്ചു: നിങ്ങള്‍ പോയി വിജയം വരിക്കുക; കര്‍ത്താവ് അതു രാജാവിന്റെ കൈയില്‍ ഏല്‍പിക്കും.
16 : രാജാവ് ചോദിച്ചു: കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാന്‍ ആവശ്യപ്പെടണം?
18 : ഇസ്രായേല്‍രാജാവ് യഹോഷാഫാത്തിനോടു പറഞ്ഞു: ഇവന്‍ എനിക്കു തിന്‍മയല്ലാതെ നന്‍മയൊന്നും പ്രവചിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞില്ലേ?
19 : മിക്കായാ തുടര്‍ന്നു: കര്‍ത്താവ് അരുളിച്ചെയ്യുന്നതു ശ്രവിക്കുക; കര്‍ത്താവ് സിംഹാസനത്തിലിരിക്കുന്നതു ഞാന്‍ കണ്ടു; സ്വര്‍ഗീയ സൈന്യങ്ങള്‍ അവിടുത്തെ വലത്തും ഇടത്തും നിന്നിരുന്നു.
20 : അപ്പോള്‍ കര്‍ത്താവ് ചോദിച്ചു: ആഹാബ് റാമോത്ത് ഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ ആര്‍ അവനെ വശീകരിക്കും? ഓരോരുത്തരും ഓരോ വിധത്തില്‍ മറുപടി നല്‍കി.
21 : എന്നാല്‍ ആത്മാവു മുന്‍പോട്ടു വന്നു പറഞ്ഞു: ഞാന്‍ അവനെ വശീകരിക്കും.
22 : കര്‍ത്താവു ചോദിച്ചു: എങ്ങനെ? അവന്‍ പ്രതിവചിച്ചു: ഞാന്‍ ചെന്ന് അവന്റെ എല്ലാ പ്രവാചകന്‍മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്മാവായി ഇരിക്കും. അവിടുന്ന് കല്‍പിച്ചു: അവനെ വശീകരിക്കുക; നീ വിജയിക്കും; പോയി അങ്ങനെ ചെയ്യൂ!
23 : ഇതാ, ഈ പ്രവാചകന്‍മാരുടെയെല്ലാം അധരങ്ങളില്‍ അവിടുന്ന് നുണയുടെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക് തിന്‍മ വരുത്താന്‍ അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു.
24 : ഉടനെ കെനാനായുടെ മകന്‍ സെദെക്കിയാ മിക്കായായുടെ അടുത്തുവന്ന്, അവന്റെ ചെകിട്ടത്ത് അടിച്ചുകൊണ്ടു ചോദിച്ചു: കര്‍ത്താവിന്റെ ആത്മാവ് നിന്നോടു സംസാരിക്കാന്‍ എങ്ങനെയാണ് എന്നെ വിട്ടുപോയത്? മിക്കായാ പറഞ്ഞു:
25 : ഒളിക്കാന്‍ ഉള്ളറയില്‍ കടക്കുന്ന ദിവസം നീ അത് അറിയും.
27 : ഞാന്‍ വിജയിച്ചുമടങ്ങുന്നതുവരെ വളരെ കുറച്ചു ഭക്ഷണവും വെള്ളവും നല്‍കി ഇവനെ കാരാഗൃഹത്തിലിടുക എന്ന് അവനോടു പറയണം.
28 : മിക്കായാ പറഞ്ഞു: നീ വിജയിച്ചു മടങ്ങുകയാണെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്; ഞാന്‍ പറഞ്ഞത് എല്ലാവരും കേട്ടല്ലോ!
ആഹാബിന്റെ മരണം
29 : ഇസ്രായേല്‍രാജാവും യൂദാരാജാവ് യഹോഷാഫാത്തും റാമോത്ത്ഗിലയാദിലേക്കു പോയി.
30 : ഇസ്രായേല്‍രാജാവ് യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷം മാറി യുദ്ധക്കളത്തിലേക്കു പോകാം. നീ രാജകീയ വേഷം ധരിച്ചുകൊള്ളുക. ഇസ്രായേല്‍രാജാവ് വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോയി.
31 : സിറിയാരാജാവ് തന്റെ മുപ്പത്തിരണ്ടു രഥനായകന്‍മാരോടു കല്‍പിച്ചിരുന്നു: വലിയവരോടോ ചെറിയവരോടോ പൊരുതേണ്ടാ. ഇസ്രായേല്‍ രാജാവിനോടു മാത്രം പടവെട്ടുക.
32 : അവര്‍യാഹോഷാഫാത്തിനെ കണ്ട് അതുതന്നെയാണ് ഇസ്രായേല്‍രാജാവ് എന്നുപറഞ്ഞ് അവനെതിരേ ആക്രമണം തുടങ്ങി. യഹോഷാഫാത്ത് ഉച്ചത്തില്‍ നിലവിളിച്ചു.
34 : യദൃച്ഛയാ ഒരു പടയാളി എയ്ത അമ്പ് ഇസ്രായേല്‍ രാജാവിന്റെ പടച്ചട്ടയുടെയും കവചത്തിന്റെയും ഇടയില്‍ തറച്ചു കയറി. ഉടനെ അവന്‍ സാരഥിയോടു പറഞ്ഞു: രഥം തിരിച്ച് എന്നെ യുദ്ധക്കളത്തില്‍ നിന്നു കൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.
35 : അന്നു ഘോരയുദ്ധം നടന്നു. രാജാവിനെ സിറിയാക്കാര്‍ക്കു നേരേ രഥത്തില്‍ നിവര്‍ത്തിയിരുത്തി. മുറിവില്‍നിന്നു രക്തം ധാരയായി രഥത്തിനടിയിലേക്ക് ഒഴുകി.
36 : സന്ധ്യയായപ്പോള്‍ അവന്‍ മരിച്ചു. അസ്തമയമായപ്പോള്‍ സൈന്യങ്ങളുടെയിടയില്‍ ഓരോരുത്തനും താന്താങ്ങളുടെ നഗത്തിലേക്കോ ഗ്രാമത്തിലേക്കോ മടങ്ങിക്കൊള്ളുവിന്‍ എന്ന ശബ്ദം മുഴങ്ങി.
37 : ആഹാബ് രാജാവ് മരിച്ചു; മൃതദേഹം സമരിയായില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു.
38 : സമരിയായിലെ കുളത്തില്‍ അവര്‍ രാജാവിന്റെ രഥം കഴുകി. കര്‍ത്താവ് അരുളിച്ചെയ്തിരുന്നതുപോലെ നായ്ക്കള്‍ അവന്റെ രക്തം നക്കിക്കുടിച്ചു. വേശ്യകള്‍ ആ വെള്ളത്തില്‍ കുളിച്ചു.
39 : ആഹാബ് ദന്തഗൃഹം പണിയിച്ചതും, നഗരങ്ങള്‍ നിര്‍മിച്ചതും അവന്റെ മറ്റു പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
45 : യഹോഷാഫാത്തിന്റെ പ്രവര്‍ത്തനങ്ങളും ശക്തിവൈഭവവും യുദ്ധങ്ങളും യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
46 : തന്റെ പിതാവ് ആസായുടെ കാലത്തു തുടര്‍ന്നുപോന്ന ദേവപ്രീതിക്കുള്ള പുരുഷവേശ്യാസമ്പ്രദായം അവന്‍ നാട്ടില്‍നിന്നും ഉന്‍മൂലനം ചെയ്തു.
47 : അക്കാലത്ത് ഏദോമില്‍ രാജാവില്ലായിരുന്നു; ഒരു രാജപ്രതിനിധിയാണ് ഭരണം നടത്തിയിരുന്നത്.
48 : യഹോഷാഫാത്ത് ഓഫീറില്‍നിന്നു സ്വര്‍ണം കൊണ്ടുവരാന്‍ താര്‍ഷീഷ്‌കപ്പലുകള്‍ നിര്‍മിച്ചു. എന്നാല്‍, എസിയോന്‍ഗേബറില്‍ വച്ച് തകര്‍ന്നതിനാല്‍ അവയ്ക്കു പോകാന്‍ കഴിഞ്ഞില്ല.
49 : ആഹാബിന്റെ പുത്രന്‍ അഹസിയാ യഹോഷാഫാത്തിനോടു ചോദിച്ചു: എന്റെ സേവകന്‍മാര്‍ നിന്റെ സേവകന്‍മാരോടൊപ്പം കപ്പലില്‍ പോകാന്‍ അനുവദിക്കുമോ? യഹോഷാഫാത്ത് സമ്മതിച്ചില്ല. യഹോഷാഫാത്ത് തന്റെ പിതാക്കന്‍മാരോടു ചേര്‍ന്നു.
50 : പിതാവായ ദാവീദിന്റെ നഗരത്തില്‍ പിതാക്കന്‍മാരുടെ കല്ലറയില്‍ അവനെ സംസ്‌കരിച്ചു. അവന്റെ പുത്രന്‍ യഹൊറാം രാജാവായി.
അഹസിയ ഇസ്രായേല്‍ രാജാവ്
51 : യൂദാരാജാവായ യഹോഷാഫാത്തിന്റെ പതിനേഴാം ഭരണവര്‍ഷം ആഹാബിന്റെ പുത്രന്‍ അഹസിയാ സമരിയായില്‍ ഇസ്രായേലിന്റെ ഭരണം ഏറ്റെടുത്തു. അവന്‍ രണ്ടുവര്‍ഷം ഭരിച്ചു.