1 : ഷേബ എന്നു പേരുള്ള ഒരു നീചന്‍ ഉണ്ടായിരുന്നു. ബഞ്ചമിന്‍ ഗോത്രത്തില്‍ പെട്ട ബിക്രിയുടെ മകനായ അവന്‍ കാഹളമൂതി വിളിച്ചുപറഞ്ഞു: ദാവീദുമായി നമുക്കു പങ്കില്ല. ജസ്‌സെയുടെ പുത്രനുമായി നമുക്ക് ഇടപാടില്ല. ഇസ്രായേലേ, നിങ്ങള്‍ വീട്ടിലേക്കു മടങ്ങുവിന്‍.
2 : അങ്ങനെ ഇസ്രായേല്യര്‍ ദാവീദിനെ വിട്ടു ബിക്രിയുടെ മകന്‍ ഷേബയോടു ചേര്‍ന്നു. യൂദായിലെ ജനമാകട്ടെ ദാവീദു രാജാവിനോടു കൂടെ ഉറച്ചുനിന്ന് ജോര്‍ദാന്‍ മുതല്‍ ജറുസലെം വരെ അവനെ അനുഗമിച്ചു.
3 : ദാവീദ് ജറുസലെമില്‍ തന്റെ കൊട്ടാരത്തിലെത്തി. കൊട്ടാരം സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്ന പത്ത് ഉപനാരികളെ വീട്ടു തടങ്കലിലാക്കി. അവരുടെ ജീവിതാവശ്യങ്ങള്‍ നല്‍കിയെങ്കിലും അവരുമായി അവന്‍ ശയിച്ചില്ല. അവര്‍ മരണംവരെ വീട്ടുതടങ്കലില്‍ വിധവകളെപ്പോലെ ജീവിച്ചു.
4 : രാജാവ് അമാസയോടു പറഞ്ഞു: യൂദായിലെ പുരുഷന്‍മാരെയും കൂട്ടി മൂന്നു ദിവസത്തിനകം എന്റെ മുന്‍പില്‍ വരുക.
5 : അമാസ അവരെ വിളിച്ചുകൂട്ടാന്‍ പോയി. എന്നാല്‍, രാജാവു കല്‍പിച്ചിരുന്ന സമയത്ത് അവന്‍ തിരിച്ചെത്തിയില്ല.
6 : അതുകൊണ്ട്, ദാവീദ് അബിഷായിയോടു പറഞ്ഞു: ബിക്രിയുടെ മകന്‍ ഷേബ അബ്‌സലോമിനെക്കാള്‍ കൂടുതല്‍ ശല്യംചെയ്യും. അതുകൊണ്ട് സൈന്യവുമായി അവനെ പിന്തുടരുക. അല്ലെങ്കില്‍, അവന്‍ കോട്ടകളുള്ള വല്ല പട്ടണങ്ങളും കൈക്കലാക്കി നമ്മെ ശല്യപ്പെടുത്തും.
7 : അങ്ങനെ യോവാബും ക്രേത്യരും പെലേത്യരും സകല വീരന്‍മാരും ബിക്രിയുടെ മകന്‍ ഷേബയെ പിന്തുടരാന്‍ ജറുസലെമില്‍ നിന്നു പുറപ്പെട്ടു.
8 : അവര്‍ ഗിബയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോള്‍ അമാസ അവരെ സ്വീകരിക്കാന്‍ വന്നു. യോവാബ് പടച്ചട്ടയും അതിനു മീതേ വാള്‍ ഉറപ്പിച്ച അരപ്പട്ടയും ധരിച്ചിരുന്നു. അവന്‍ മുന്നോട്ടു നടന്നപ്പോള്‍ വാള്‍ പുറത്തേക്കു തള്ളിനിന്നു.
9 : സഹോദരാ, സുഖം തന്നെയോ എന്നു ചോദിച്ചുകൊണ്ട് യോവാബ് അമാസയെ ചുംബിക്കാന്‍ വലത്തു കൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.
10 : യോവാബിന്റെ കൈയിലുണ്ടായിരുന്ന വാള്‍ അമാസ ശ്രദ്ധിച്ചില്ല. യോവാബ് അവന്റെ വയറ്റത്തു കുത്തി. കുടല്‍ തറയില്‍ തെറിച്ചുവീണു; രണ്ടാമതു കുത്തേണ്ടി വന്നില്ല; അവന്‍ മരിച്ചു. പിന്നെ യോവാബും അവന്റെ സഹോദരന്‍ അബിഷായിയും ബിക്രിയുടെ മകന്‍ ഷേബയെ അനുധാവനം ചെയ്തു.
12 : അമാസയുടെ ശരീരം രക്തത്തില്‍ മുങ്ങി വഴിമധ്യേ കിടക്കുകയായിരുന്നു. കടന്നുവന്നവര്‍ അതു കണ്ടുനിന്നു. എല്ലാവരും നില്‍ക്കുന്നു എന്നു കണ്ടിട്ട് ഒരുവന്‍ അമാസയുടെ ശരീരം വലിച്ച് വയലിലിട്ട് ഒരു തുണികൊണ്ടു മൂടി.
13 : അവനെ വഴിയില്‍നിന്നു നീക്കംചെയ്തപ്പോള്‍ സകലരും ബിക്രിയുടെ മകന്‍ ഷേബയെ പിടികൂടാന്‍ യോവാബിനോടു കൂടെ പോയി.
14 : ഷേബ എല്ലാ ഇസ്രായേല്‍ ഗോത്രങ്ങളുടെയും പ്രദേശങ്ങളില്‍കൂടി കടന്ന് ആബേല്‍ബേത്ത് - മാഖായില്‍ എത്തി. ബിക്രിയുടെ കുലത്തില്‍പ്പെട്ടവരെല്ലാം ഒരുമിച്ചുകൂടി പട്ടണത്തിലേക്ക് അവനെ അനുഗമിച്ചു.
15 : യോവാബിന്റെ അനുയായികള്‍ ആബേല്‍ബേത്ത് - മാഖാ വളഞ്ഞു. പട്ടണത്തിനു നേരേ അവര്‍ ഒരു മണ്‍തിട്ട ഉയര്‍ത്തി. മതില്‍ ഇടിച്ചുവീഴ്ത്താന്‍ തുടങ്ങി.
17 : യോവാബ് അവളുടെ അടുത്തുചെന്നു. നീ യോവാബോ? അവള്‍ ചോദിച്ചു. അതേ, ഞാന്‍ തന്നെ, അവന്‍ പറഞ്ഞു. നിന്റെ ദാസി പറയുന്നതു ശ്രവിച്ചാലും, അവള്‍ അപേക്ഷിച്ചു. ഞാന്‍ ശ്രദ്ധിക്കുന്നു, അവന്‍ മറുപടി പറഞ്ഞു.
18 : അപ്പോള്‍ അവള്‍ പറഞ്ഞു: ആബേലില്‍ച്ചെന്ന് ഉപദേശം സ്വീകരിപ്പിന്‍ എന്നു മുന്‍പൊക്കെ പറയുക പതിവായിരുന്നു.
19 : അങ്ങനെ അവര്‍ കാര്യം തീര്‍ത്തുവന്നു. ഇസ്രായേലിലെ സമാധാനപ്രിയരും വിശ്വസ്തരുമായവരില്‍ ഒരാളാണ് ഞാന്‍. ഇസ്രായേലിലെ ഒരു മാതാവായ ഈ നഗരത്തെ നീ നശിപ്പിക്കാനൊരുങ്ങുന്നു. നീ കര്‍ത്താവിന്റെ അവകാശം വെട്ടി വിഴുങ്ങുമോ?
20 : യോവാബ് മറുപടി പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല; നിങ്ങളുടെ പട്ടണം നശിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്യുകയില്ല. അതല്ല ഞങ്ങളുടെ ഉദ്‌ദേശ്യം.
21 : എഫ്രായിം മലനാട്ടില്‍നിന്നുള്ള ബിക്രിയുടെ മകന്‍ ഷേബ എന്നൊരുവന്‍ ദാവീദ് രാജാവിനെതിരേ കരം ഉയര്‍ത്തിയിരിക്കുന്നു. അവനെ മാത്രം ഏല്‍പിച്ചുതരുക; ഞാന്‍ പട്ടണംവിട്ടു പൊയ്‌ക്കൊള്ളാം. ഇതാ, അവന്റെ തല മതിലിനുമീതേ കൂടി നിന്റെ അടുത്തേക്ക് എറിഞ്ഞുതരാം, അവള്‍ പറഞ്ഞു.
22 : അവള്‍ ജനത്തെ സമീപിച്ച് തന്റെ ജ്ഞാനത്താല്‍ അവരെ സമ്മതിപ്പിച്ചു. ബിക്രിയുടെ മകന്‍ ഷേബയുടെ തല അവര്‍ വെട്ടി യോവാബിന്റെ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അവന്‍ കാഹളമൂതി; സൈന്യം പട്ടണംവിട്ടു സ്വന്തം വീടുകളിലേക്കു പോയി; യോവാബ് ജറുസലെമില്‍ രാജാവിന്റെ അടുത്തേക്കും.