Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 സാമുവല്‍

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    നാഥാന്‍ ദാവീദിനെ കുറ്റപ്പെടുത്തുന്നു
  • 1 : കര്‍ത്താവ് നാഥാന്‍ പ്രവാചകനെ ദാവീദിന്റെ അടുക്കലേക്കയച്ചു. അവന്‍ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും. Share on Facebook Share on Twitter Get this statement Link
  • 2 : ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്റെ ഭക്ഷണത്തില്‍ നിന്ന് അതു തിന്നു; അവന്റെ പാനീയത്തില്‍ നിന്ന് അതു കുടിച്ചു; അത് അവന്റെ മടിയില്‍ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങനെയിരിക്കേ, ധനവാന്റെ ഭവനത്തില്‍ ഒരു യാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു ഭക്ഷണമൊരുക്കാന്‍ ധനവാനു മനസ്‌സില്ലായിരുന്നു. അവന്‍ ദരിദ്രന്റെ ആട്ടിന്‍കുട്ടിയെ പിടിച്ചു തന്റെ അതിഥിക്കു ഭക്ഷണമൊരുക്കി. Share on Facebook Share on Twitter Get this statement Link
  • 5 : ഇതു കേട്ടപ്പോള്‍ ക്രുദ്ധനായി ദാവീദ് പറഞ്ഞു: കര്‍ത്താവാണേ, ഇതു ചെയ്തവന്‍മരിക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : അവന്‍ നിര്‍ദയം ഇതു ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം. Share on Facebook Share on Twitter Get this statement Link
  • 7 : നാഥാന്‍ പറഞ്ഞു: ആ മനുഷ്യന്‍ നീ തന്നെ. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. സാവൂളില്‍നിന്നു നിന്നെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : നിന്റെ യജമാനന്റെ ഭവനം നിനക്കു നല്‍കി; അവന്റെ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്റെയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എന്റെ മുന്‍പാകെ ഈ തിന്‍മ ചെയ്തു? അമ്മോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയായെ നീ കൊല്ലിച്ചു; അവന്റെ ഭാര്യയെ നീ അപഹരിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതു കൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തില്‍ നിന്നു തന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 12 : ഞാനിതു ഇസ്രായേലിന്റെ മുഴുവന്‍മുന്‍പില്‍വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും. Share on Facebook Share on Twitter Get this statement Link
  • ദാവീദ് അനുതപിക്കുന്നു
  • 13 : ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 14 : എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും. Share on Facebook Share on Twitter Get this statement Link
  • 15 : നാഥാന്‍ വീട്ടിലേക്കു മടങ്ങി. ഊറിയായുടെ ഭാര്യ പ്രസവിച്ച ദാവീദിന്റെ കുഞ്ഞിനു കര്‍ത്താവിന്റെ പ്രഹരമേറ്റു. അതിനു രോഗം പിടിപെട്ടു. Share on Facebook Share on Twitter Get this statement Link
  • 16 : കുഞ്ഞിനു വേണ്ടി ദാവീദ് ദൈവത്തോടു പ്രാര്‍ഥിച്ചു. അവന്‍ ഉപവസിച്ചു. രാത്രിമുഴുവന്‍ മുറിയില്‍ നിലത്തുകിടന്നു. Share on Facebook Share on Twitter Get this statement Link
  • 17 : കൊട്ടാരത്തിലെ ശ്രേഷ്ഠന്‍മാര്‍ അവനെ നിലത്തുനിന്ന് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു; അവന്‍ അതു കൂട്ടാക്കിയില്ല; അവരോടൊത്തു ഭക്ഷണം കഴിച്ചുമില്ല. ഏഴാം ദിവസം കുഞ്ഞു മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : ദാവീദിനോടു വിവരം പറയാന്‍ സേവകന്‍മാര്‍ ഭയപ്പെട്ടു. അവര്‍ തമ്മില്‍പറഞ്ഞു: കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍പോലും നാം പറഞ്ഞത് അവന്‍ ശ്രദ്ധിച്ചില്ല. കുഞ്ഞു മരിച്ചെന്ന് നാം എങ്ങനെ അറിയിക്കും? അവന്‍ വല്ല സാഹസവും കാണിക്കും. Share on Facebook Share on Twitter Get this statement Link
  • 19 : സേവകന്‍മാര്‍ അടക്കംപറയുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചെന്നു ദാവീദ് മനസ്‌സിലാക്കി. കുഞ്ഞു മരിച്ചുവോ? അവന്‍ തിരക്കി. ഉവ്വ്, കുട്ടി മരിച്ചു, അവര്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 20 : അപ്പോള്‍ ദാവീദ് തറയില്‍ നിന്നെഴുന്നേറ്റു കുളിച്ച് തൈലം പൂശി വസ്ത്രം മാറി, ദേവാലയത്തില്‍ച്ചെന്ന് ആരാധിച്ചു. കൊട്ടാരത്തില്‍ തിരിച്ചെത്തി ഭക്ഷണം ചോദിച്ചു. അവര്‍ വിളമ്പി. അവന്‍ ഭക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : ദാവീദിന്റെ ദാസന്‍മാര്‍ ചോദിച്ചു: ഈ ചെയ്തതെന്ത്? കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ അങ്ങ് ഉപവസിച്ചു കരഞ്ഞു; കുട്ടി മരിച്ചപ്പോഴാകട്ടെ അങ്ങ് എഴുന്നേറ്റു ഭക്ഷിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു; ശരിതന്നെ. കര്‍ത്താവ് കൃപതോന്നി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചെങ്കിലോ എന്നു ഞാന്‍ കരുതി. Share on Facebook Share on Twitter Get this statement Link
  • 23 : എന്നാല്‍, ഇപ്പോള്‍ അവന്‍ മരിച്ചിരിക്കുന്നു. ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ എനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാന്‍ അവന്റെയടുക്കല്‍ ചെല്ലുകയല്ലാതെ അവന്‍ എന്റെയടുക്കലേക്കു വരികയില്ല. Share on Facebook Share on Twitter Get this statement Link
  • 24 : പിന്നെ, ദാവീദ്, തന്റെ ഭാര്യ ബെത്‌ഷെബായെ ആശ്വസിപ്പിച്ചു. അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഒരു മകനെ പ്രസവിച്ചു. ദാവീദ് അവനു സോളമന്‍ എന്നു പേരിട്ടു. കര്‍ത്താവ് അവനെ സ്‌നേഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 25 : നാഥാന്‍ കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് അവനു യദീദിയ എന്നു പേരിട്ടു. Share on Facebook Share on Twitter Get this statement Link
  • 26 : യോവാബ് അമ്മോന്യരുടെ റബ്ബാ ആക്രമിച്ചു രാജകീയപട്ടണം പിടിച്ചെടുത്തു. Share on Facebook Share on Twitter Get this statement Link
  • 27 : അവന്‍ ദൂതന്‍മാരെ അയച്ച് ദാവീദിനോട് പറഞ്ഞു: ഞാന്‍ റബ്ബാ ആക്രമിച്ച് അവിടത്തെ ജലസംഭരണികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 28 : ബാക്കി സൈന്യത്തെനയിച്ച് നഗരം വളഞ്ഞ് നീ തന്നെ അതു പിടിച്ചടക്കുക. അല്ലെങ്കില്‍, നഗരം ഞാന്‍ പിടിച്ചടക്കുകയും അത് എന്റെ പേരില്‍ അറിയപ്പെടാന്‍ ഇടയാവുകയും ചെയ്യുമല്ലോ. Share on Facebook Share on Twitter Get this statement Link
  • 29 : അതുകൊണ്ട്, ദാവീദ് സൈന്യത്തെനയിച്ച് റബ്ബായിലെത്തി, നഗരം പിടിച്ചടക്കി. Share on Facebook Share on Twitter Get this statement Link
  • 30 : അവന്‍ അവരുടെ രാജാവിന്റെ കിരീടം തലയില്‍ നിന്നെടുത്തു. ഒരു താലന്തു സ്വര്‍ണം കൊണ്ടുള്ളതായിരുന്നു അത്. ഒരു രത്‌നവും അതില്‍ പതിച്ചിരുന്നു. ദാവീദ് ആ കിരീടം അണിഞ്ഞു. അവന്‍ പട്ടണത്തില്‍ നിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു. Share on Facebook Share on Twitter Get this statement Link
  • 31 : നഗരവാസികളെയും അവന്‍ കൊണ്ടുവന്നു. അറക്കവാള്‍, മണ്‍വെട്ടി, കോടാലി എന്നിവകൊണ്ട് പണിയെടുപ്പിച്ചു. ഇഷ്ടികച്ചൂളയിലും അവരെ ജോലിക്കാക്കി. മറ്റ് അമ്മോന്യ നഗരങ്ങളോടും ദാവീദ് ഇങ്ങനെ ചെയ്തു. അതിനുശേഷം ദാവീദും ആളുകളും ജറുസലേമിലേക്കു മടങ്ങിപ്പോന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 19:24:42 IST 2024
Back to Top