Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 സാമുവല്‍

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

    സാവൂള്‍ തിരസ്‌കൃതനാകുന്നു
  • 1 : രാജാവാകുമ്പോള്‍ സാവൂളിനു.... വയസ്‌സുണ്ടായിരുന്നു. അവന്‍ .... വര്‍ഷം ഇസ്രായേലിനെ ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : സാവൂള്‍ ഇസ്രായേലില്‍നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു. രണ്ടായിരം പേര്‍ അവനോടൊത്തു മിക്മാഷിലും ബഥേല്‍ മലനാട്ടിലും നിന്നു; ആയിരം പേര്‍ ജോനാഥാനോടുകൂടെ ബഞ്ചമിന്റെ ഗിബെയാ ദേശത്തും ആയിരുന്നു. ശേഷിച്ചവരെ അവരവരുടെ കൂടാരങ്ങളിലേക്ക് അയച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : ഗേബായിലുള്ള ഫിലിസ്ത്യരുടെ കാവല്‍സൈന്യത്തെ ജോനാഥാന്‍ പരാജയപ്പെടുത്തി. ഫിലിസ്ത്യര്‍ അതറിഞ്ഞു.ഹെബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞ് സാവൂള്‍ രാജ്യമൊട്ടുക്കു കാഹളം മുഴക്കി. Share on Facebook Share on Twitter Get this statement Link
  • 4 : സാവൂള്‍ ഫിലിസ്ത്യരുടെ കാവല്‍ഭടന്‍മാരെ പരാജയപ്പെടുത്തിയെന്നും ഫിലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രായേല്യര്‍ അറിഞ്ഞു. അതിനാല്‍, അവര്‍ ഗില്‍ഗാലില്‍ സാവൂളിന്റെ അടുക്കല്‍ വന്നുകൂടി. Share on Facebook Share on Twitter Get this statement Link
  • 5 : ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്യാന്‍ സൈന്യത്തെ ഒരുമിച്ചുകൂട്ടി - മുപ്പതിനായിരം രഥങ്ങള്‍, ആറായിരം കുതിരപ്പടയാളികള്‍, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണ മറ്റ കാലാള്‍പ്പട. അവര്‍ ബത്താവനു കിഴക്കുള്ള മിക്മാഷില്‍ കൂടാരമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : അപകടസ്ഥിതിയിലാണെന്നു മനസ്‌സിലായപ്പോള്‍ ഇസ്രായേല്യര്‍ ഗുഹകളിലും മാളങ്ങളിലും പാറക്കെട്ടുകളിലും ശവകുടീരങ്ങളിലും കിണറുകളിലും ഒളിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : ചിലര്‍ ജോര്‍ദാന്‍ നദി കടന്ന് ഗാദിലും ഗിലയാദിലും എത്തി. സാവൂള്‍ ഗില്‍ഗാലില്‍ത്തന്നെ ഉണ്ടായിരുന്നു. അനുയായികളാകട്ടെ ഭയചകിതരുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : സാവൂള്‍ സാമുവലിന്റെ നിര്‍ദേശമനുസരിച്ച് ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, അവന്‍ ഗില്‍ഗാലില്‍ വന്നില്ല. അതിനാല്‍, ജനം സാവൂളിനെ വിട്ടുപിരിയാന്‍ തുടങ്ങി. Share on Facebook Share on Twitter Get this statement Link
  • 9 : സാവൂള്‍ പറഞ്ഞു: ദഹനബലിക്കും സമാധാനബലിക്കുമുള്ള വസ്തുക്കള്‍ എന്റെ യടുത്തു കൊണ്ടുവരുവിന്‍. എന്നിട്ട് അവന്‍ തന്നെ ദഹനബലിയര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി. അവനെ അഭിവാദനംചെയ്തു സ്വീകരിക്കാന്‍ സാവൂള്‍ പുറത്തേക്കുചെന്നു. Share on Facebook Share on Twitter Get this statement Link
  • 11 : നീ എന്താണു ചെയ്തത്? സാമുവല്‍ ചോദിച്ചു. സാവൂള്‍ പറഞ്ഞു: ജനങ്ങള്‍ എന്നെ വിട്ടു ചിതറിപ്പോകുന്നതും നിശ്ചിതദിവസമായിട്ടും അങ്ങു വരാതിരിക്കുന്നതും ഫിലിസ്ത്യര്‍ മിക്മാഷില്‍ ഒരുമിച്ചുകൂടുന്നതും ഞാന്‍ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 12 : ഗില്‍ഗാലില്‍വച്ച് ഫിലിസ്ത്യര്‍ എന്നെ ആക്രമിക്കുന്നുവെന്നും കര്‍ത്താവിന്റെ സഹായം ഞാന്‍ അപേക്ഷിച്ചിട്ടില്ലല്ലോ എന്നും ഞാന്‍ ഓര്‍ത്തു. അതിനാല്‍, ദഹനബലിയര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. Share on Facebook Share on Twitter Get this statement Link
  • 13 : സാമുവല്‍ പറഞ്ഞു: നീ വിഡ്ഢിത്തമാണ് ചെയ്തത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്‍പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്റെ കല്‍പനകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 15 : സാമുവല്‍ ഗില്‍ഗാലില്‍നിന്ന് ബഞ്ചമിന്റെ ഗിബെയായിലേക്കു പോയി. അറുനൂറോളം പേര്‍ മാത്രമേ സാവൂളിനോടു കൂടെ അവശേഷിച്ചിരുന്നുള്ളു. Share on Facebook Share on Twitter Get this statement Link
  • 16 : സാവൂളും പുത്രന്‍ ജോനാഥാനും ആ ജനങ്ങളും ബഞ്ചമിന്റെ ഗേബാദേശത്തു പാളയമടിച്ചു. ഫിലിസ്ത്യര്‍ മിക്മാഷിലും കൂടാരമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : ഫിലിസ്ത്യരുടെ പാളയത്തില്‍നിന്ന് മൂന്ന് സംഘങ്ങള്‍ കവര്‍ച്ചയ്ക്കു പുറപ്പെട്ടു. ഒരു സംഘം ഷുവാല്‍ദേശത്തെ ഓഫ്രായിലേക്കു തിരിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : മറ്റൊന്ന് ബത്‌ഹൊറോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കഭിമുഖമായിക്കിടക്കുന്ന സെബോയിം താഴ്‌വരയ്ക്കു മുകളിലുള്ള അതിര്‍ത്തിയിലേക്കും പോയി. Share on Facebook Share on Twitter Get this statement Link
  • 19 : അക്കാലത്ത് ഇസ്രായേലിലൊരിടത്തും കൊല്ലന്‍മാര്‍ ഇല്ലായിരുന്നു. ഹെബ്രായര്‍ വാളും കുന്തവും ഉണ്ടാക്കാതിരിക്കാന്‍ ഫിലിസ്ത്യര്‍ മുന്‍കരുതലെടുത്തിരുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ഇസ്രായേല്യര്‍ക്ക് തങ്ങളുടെ കൊഴു, തൂമ്പാ, കോടാലി, അരിവാള്‍ എന്നിവ മൂര്‍ച്ചവരുത്തുന്നതിന് ഫിലിസ്ത്യരുടെയടുക്കല്‍ പോകേണ്ടിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : കൊഴുവിനും തൂമ്പായ്ക്കും മൂന്നില്‍ രണ്ടു ഷെക്കലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ഷെക്കലും ആയിരുന്നു നിരക്ക്. Share on Facebook Share on Twitter Get this statement Link
  • 22 : യുദ്ധദിവസം സാവൂളിനും പുത്രന്‍ ജോനാഥാനുമൊഴികേ മറ്റാര്‍ക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 23 : ഫിലിസ്ത്യരുടെ കാവല്‍സേന മിക്മാഷ് ചുരത്തിലേക്ക് നീങ്ങി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 09:35:15 IST 2024
Back to Top