Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ന്യായാധിപ‌ന്‍‍മാര്‍

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    ദബോറയുടെ കീര്‍ത്തനം
  • 1 : അന്നു ദബോറായും അബിനോവാമിന്റെ പുത്രന്‍ ബാറക്കും ഇങ്ങനെ പാടി: Share on Facebook Share on Twitter Get this statement Link
  • 2 : നേതാക്കന്‍മാര്‍ ഇസ്രായേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ വാഴ്ത്തുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : രാജാക്കന്‍മാരേ, കേള്‍ക്കുവിന്‍. പ്രഭുക്കന്‍മാരേ, ശ്രദ്ധിക്കുവിന്‍. കര്‍ത്താവിനു ഞാന്‍ കീര്‍ത്തനം പാടും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ പാടിപ്പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവേ, അങ്ങു സെയിറില്‍നിന്നു പുറപ്പെട്ടപ്പോള്‍, ഏദോം പ്രദേശത്തുനിന്നു മുന്‍പോട്ടു നീങ്ങിയപ്പോള്‍ ഭൂമി കുലുങ്ങി; Share on Facebook Share on Twitter Get this statement Link
  • 5 : ആകാശ മേഘങ്ങള്‍ ജലം വര്‍ഷിച്ചു. പര്‍വതങ്ങള്‍ കര്‍ത്തൃസന്നിധിയില്‍ വിറപൂണ്ടു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ സീനായ്മല കുലുങ്ങി. Share on Facebook Share on Twitter Get this statement Link
  • 6 : അനാത്തിന്റെ മകന്‍ ഷംഗാറിന്റെ കാലത്തും ജായേലിന്റെ കാലത്തും സഞ്ചാരികളുടെ പോക്കു നിലച്ചു. യാത്രക്കാര്‍ ഊടുവഴികള്‍ തേടി. Share on Facebook Share on Twitter Get this statement Link
  • 7 : ദബോറാ, നീ ഇസ്രായേലില്‍ മാതാവായിത്തീരും വരെ അവിടെ കൃഷീവലര്‍ അറ്റുപോയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : പുതുദേവന്‍മാരെ പുണര്‍ന്നപ്പോള്‍ യുദ്ധം കവാടങ്ങളിലെത്തി. ഇസ്രായേലിലെ നാല്‍പതിനായിരത്തിനിടയില്‍ കുന്തമോ പരിചയോ കാണാനുണ്ടായിരുന്നോ? Share on Facebook Share on Twitter Get this statement Link
  • 9 : എന്റെ ഹൃദയം ഇസ്രായേലിലെ സേനാപതികളിലേക്കു തിരിയുന്നു. അവര്‍ സസന്തോഷം തങ്ങളെത്തന്നെ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചല്ലോ. കര്‍ത്താവിനെ വാഴ്ത്തുവിന്‍. Share on Facebook Share on Twitter Get this statement Link
  • 10 : ചെങ്കഴുതപ്പുറത്തു സവാരിചെയ്യുന്നവരേ, മേല്‍ത്തരം പരവതാനികളില്‍ ഇരിക്കുന്നവരേ, പാതകളില്‍ നടന്നു നീങ്ങുന്നവരേ, നിങ്ങള്‍ ഇക്കാര്യം ഉദ്‌ഘോഷിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 11 : തേക്കുപാട്ടോടു ചേര്‍ന്ന് അവര്‍ കര്‍ത്താവിന്റെ വിജയം പ്രഘോഷിക്കുന്നു - ഇസ്രായേലിലെ കൃഷീവലന്‍മാരുടെ വിജയം - കര്‍ത്താവിന്റെ ജനം പട്ടണവാതില്‍ക്കലേക്ക് അണിയണിയായി നീങ്ങി. Share on Facebook Share on Twitter Get this statement Link
  • 12 : ഉണരൂ, ദബോറാ ഉണരൂ, ഗാനമാലപിക്കൂ. അബിനോവാമിന്റെ മകനായ ബാറക്ക്, എഴുന്നേറ്റ് തടവുകാരെ നയിക്കുക. ശ്രേഷ്ഠന്‍മാരില്‍ ശേഷിച്ചവര്‍ താഴേക്ക് അണിയണിയായി നീങ്ങി; Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവിന്റെ ജനം ശക്തന്‍മാര്‍ക്കെതിരേ അണിയായി ഇറങ്ങിവന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ബഞ്ചമിന്‍, നിന്നെയും നിന്റെ ബന്ധുക്കളെയും അനുഗമിച്ച് അവര്‍ എഫ്രായിമില്‍നിന്നു താഴ്‌വരയിലേക്കു പുറപ്പെട്ടു. മാഖീറില്‍നിന്ന് സേനാപതികളും സെബുലൂണില്‍നിന്ന് സൈന്യാധിപന്റെ ദണ്‍ഡു വഹിച്ചവരും താഴേക്ക് അണിയായി നീങ്ങി. Share on Facebook Share on Twitter Get this statement Link
  • 15 : ഇസാക്കറിന്റെ പ്രഭുക്കന്‍മാര്‍ ദബോറായോടുകൂടെ വന്നു. ഇസാക്കര്‍ ബാറക്കിനോടു വിശ്വസ്തനായിരുന്നു. അവന്റെ കാലടികളെ പിന്തുടര്‍ന്ന് അവര്‍ താഴ്‌വരയിലേക്ക് ഇരമ്പിപ്പാഞ്ഞു. റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ആട്ടിന്‍പറ്റങ്ങളുടെ ഇടയില്‍ അവയ്ക്കുള്ള കുഴല്‍വിളി കേള്‍ക്കാന്‍ നിങ്ങള്‍ തങ്ങിയതെന്ത്? റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു. Share on Facebook Share on Twitter Get this statement Link
  • 17 : ഗിലയാദ് ജോര്‍ദാനപ്പുറം തങ്ങി; ദാന്‍ കപ്പലുകളോടൊപ്പം വസിച്ചതെന്തുകൊണ്ട്? ആഷേര്‍ കടല്‍ത്തീരത്തു നിശ്ചലനായി ഇരുന്നു; തുറമുഖങ്ങളില്‍ താമസമുറപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : സ്വന്തം ജീവനെ മരണത്തിനേല്‍പിച്ച ജനമാണ് സെബുലൂണ്‍. യുദ്ധക്കളത്തില്‍ നഫ്താലിയും മരണം വരിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : രാജാക്കന്‍മാര്‍ വന്നുയുദ്ധം ചെയ്തു; താനാക്കില്‍ മെഗിദ്‌ദോജലാശയത്തിനരികെ കാനാന്‍ രാജാക്കന്‍മാര്‍ പ്രത്യാക്രമണം നടത്തി. അവര്‍ക്കു കൊള്ളയടിക്കാന്‍ വെള്ളി കിട്ടിയില്ല. Share on Facebook Share on Twitter Get this statement Link
  • 20 : ആകാശത്തില്‍ നക്ഷത്രങ്ങള്‍യുദ്ധം ചെയ്തു. സഞ്ചാരപഥങ്ങളില്‍ നിന്നുകൊണ്ട് അവര്‍ സിസേറയ്‌ക്കെതിരേ പൊരുതി. Share on Facebook Share on Twitter Get this statement Link
  • 21 : കിഷോന്‍പ്രവാഹം അവരെ ഒഴുക്കിക്കളഞ്ഞു, കുതിച്ചു മുന്നേറുന്ന, കിഷോന്‍ പ്രവാഹം! എന്റെ ആത്മാവേ, ശക്തിയോടെ മുന്നേറുക. Share on Facebook Share on Twitter Get this statement Link
  • 22 : അപ്പോള്‍ കുതിരക്കുളമ്പുകള്‍ ഉറക്കെപ്പതിച്ചു; അവ കുതിച്ചു കുതിച്ചു പാഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 23 : മെറോസിനെ ശപിക്കുക, കര്‍ത്താവിന്റെ ദൂതന്‍ പറയുന്നു; അതിലെ നിവാസികളെ കഠിനമായി ശപിക്കുക. എന്തെന്നാല്‍, അവര്‍ കര്‍ത്താവിന്റെ സഹായത്തിനു വന്നില്ല; ശക്തന്‍മാര്‍ക്കെതിരേ കര്‍ത്താവിനെ തുണയ്ക്കാന്‍ അവര്‍ അണിനിരന്നില്ല. Share on Facebook Share on Twitter Get this statement Link
  • 24 : കേന്യനായ ഹേബേറിന്റെ ഭാര്യ ജായേല്‍ ആകട്ടെ കൂടാരവാസികളില്‍ ഏറ്റം ധന്യ. Share on Facebook Share on Twitter Get this statement Link
  • 25 : അവന്‍ വെള്ളം ചോദിച്ചു; അവള്‍ പാല്‍ കൊടുത്തു. രാജകീയ താലത്തില്‍ കട്ടത്തൈരും കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 26 : അവള്‍ കൂടാരത്തിന്റെ മരയാണി കൈയിലെടുത്തു. വലത്തുകൈയില്‍ വേലക്കാരുടെ ചുറ്റികയും. അവള്‍ സിസേറയെ ആഞ്ഞടിച്ചു, അവന്റെ തല തകര്‍ത്തു. അവള്‍ അവന്റെ ചെന്നി കുത്തിത്തുളച്ചു. Share on Facebook Share on Twitter Get this statement Link
  • 27 : അവന്‍ നിലം പതിച്ചു, അവളുടെ കാല്‍ക്കല്‍ നിശ്ചലനായിക്കിടന്നു; അവളുടെ കാല്‍ക്കല്‍ അവന്‍ വീണു; അവിടെത്തന്നെ മരിച്ചുവീണു. Share on Facebook Share on Twitter Get this statement Link
  • 28 : സിസേറയുടെ അമ്മ കിളിവാതിലിലൂടെ എത്തിനോക്കി ജാലകത്തിലൂടെ വിളിച്ചു പറഞ്ഞു: അവന്റെ രഥം വൈകുന്നതെന്തുകൊണ്ട്? രഥക്കുതിരകളുടെ കുളമ്പടി വൈകുന്നതെന്തുകൊണ്ട്? Share on Facebook Share on Twitter Get this statement Link
  • 29 : അവളുടെ ജ്ഞാനവതികളായ സഖികള്‍ ഉത്തരം പറഞ്ഞു, അല്ല അവള്‍ തന്നത്താന്‍ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 30 : അവന്‍ കൊള്ള തിട്ടപ്പെടുത്തുകയും പങ്കുവയ്ക്കുകയും അല്ലേ? ഓരോരുത്തനും ഒന്നോ രണ്ടോ കന്യകമാരെ വീതം. സിസേറയ്ക്ക് നിറപ്പകിട്ടാര്‍ന്ന ചിത്രപ്പണി ചെയ്ത വസ്ത്രങ്ങള്‍; എനിക്കു തോളിലണിയാന്‍ നിറപ്പകിട്ടാര്‍ന്ന് ചിത്രപ്പണി ചെയ്ത രണ്ടു വസ്ത്രങ്ങള്‍! Share on Facebook Share on Twitter Get this statement Link
  • 31 : കര്‍ത്താവേ, നിന്റെ ശത്രുക്കള്‍ അങ്ങനെ നശിക്കുന്നു. എന്നാല്‍, നിന്റെ സ്‌നേഹിതര്‍ ശക്തിയുള്ള ഉദയസൂര്യനെപ്പോലെയാകട്ടെ! തുടര്‍ന്ന് നാല്‍പതുവര്‍ഷം രാജ്യത്തു ശാന്തിനിലനിന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 23 19:17:06 IST 2024
Back to Top