Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

    പാറയില്‍നിന്നു ജലം
  • 1 : ഇസ്രായേല്‍ ജനം ഒന്നാം മാസത്തില്‍ സിന്‍ മരുഭൂമിയിലെത്തി; അവര്‍ കാദെഷില്‍ താമസിച്ചു. അവിടെവച്ചു മിരിയാം മരിച്ചു. അവളെ അവിടെ സംസ്‌കരിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : അവിടെ ജനത്തിനു വെള്ളം ലഭിച്ചില്ല; അവര്‍ മോശയ്ക്കും അഹറോനുമെതിരേ ഒരുമിച്ചു കൂടി. Share on Facebook Share on Twitter Get this statement Link
  • 3 : ജനം മോശയോട് എതിര്‍ത്തു പറഞ്ഞു: ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ മരിച്ചു വീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍! Share on Facebook Share on Twitter Get this statement Link
  • 4 : ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെക്കിടന്നു ചാകാന്‍ വേണ്ടി നിങ്ങള്‍ കര്‍ത്താവിന്റെ സമൂഹത്തെ ഈ മരുഭൂമിയിലേക്ക് എന്തിനു കൊണ്ടുവന്നു? Share on Facebook Share on Twitter Get this statement Link
  • 5 : ഈ ദുഷിച്ച സ്ഥലത്തേക്കു നയിക്കാന്‍ ഈജിപ്തില്‍നിന്നു ഞങ്ങളെ കൊണ്ടുവന്നതെന്തിന്? ഇതു ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ കിട്ടുന്ന സ്ഥലമല്ല; കുടിക്കാന്‍ വെള്ളം പോലുമില്ല. Share on Facebook Share on Twitter Get this statement Link
  • 6 : അപ്പോള്‍ മോശയും അഹറോനും സമൂഹത്തില്‍നിന്നു സമാഗമകൂടാരവാതില്‍ക്കല്‍ ചെന്ന് സാഷ്ടാംഗം വീണു. കര്‍ത്താവിന്റെ മഹത്വം അവര്‍ക്കു വെളിപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ വടി കൈയിലെടുക്കുക; നീയും നിന്റെ സഹോദരന്‍ അഹറോനും കൂടി സമൂഹത്തെ വിളിച്ചുകൂട്ടി വെള്ളം പുറപ്പെടുവിക്കാന്‍ അവരുടെ മുമ്പില്‍വച്ചു പാറയോട് ആജ്ഞാപിക്കുക; പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ കൊടുക്കുക. Share on Facebook Share on Twitter Get this statement Link
  • 8 : ? Share on Facebook Share on Twitter Get this statement Link
  • 9 : കല്‍പനയനുസരിച്ചു മോശ കര്‍ത്താവിന്റെ മുമ്പില്‍നിന്നു വടിയെടുത്തു. Share on Facebook Share on Twitter Get this statement Link
  • 10 : മോശയും അഹറോനും കൂടി പാറയ്ക്കു മുമ്പില്‍ ജനങ്ങളെ ഒന്നിച്ചുകൂട്ടി. മോശ പറഞ്ഞു: ധിക്കാരികളേ, കേള്‍ക്കുവിന്‍; നിങ്ങള്‍ക്കു വേണ്ടി ഈ പാറയില്‍നിന്നു ഞങ്ങള്‍വെള്ളം പുറപ്പെടുവിക്കണമോ? Share on Facebook Share on Twitter Get this statement Link
  • 11 : മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍നിന്നു കുടിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേലില്‍ എന്റെ വിശുദ്ധി വെളിപ്പെടുത്തത്തക്ക വിധം ദൃഢമായി നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ടു ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നതു നിങ്ങളായിരിക്കുകയില്ല. ഇതാണ് മെരീബായിലെ ജലം. Share on Facebook Share on Twitter Get this statement Link
  • 13 : ഇവിടെവച്ചാണ് ഇസ്രായേല്യര്‍ കര്‍ത്താവിനോടു മത്‌സരിക്കുകയും അവിടുന്നു തന്റെ പരിശുദ്ധിയെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തത്. Share on Facebook Share on Twitter Get this statement Link
  • ഏദോം തടസ്‌സം നില്‍ക്കുന്നു
  • 14 : മോശ കാദെഷില്‍നിന്നു ദൂതന്‍മാരെ അയച്ച് ഏദോം രാജാവിനോടു പറഞ്ഞു: നിന്റെ സഹോദരനായ ഇസ്രായേല്‍ അറിയിക്കുന്നു; ഞങ്ങള്‍ക്കുണ്ടായ കഷ്ടതകളെല്ലാം നീ അറിയുന്നുവല്ലോ. Share on Facebook Share on Twitter Get this statement Link
  • 15 : ഞങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്തിലേക്കു പോയതും ദീര്‍ഘകാലം അവിടെ ജീവിച്ചതും ഈജിപ്തുകാര്‍ ഞങ്ങളുടെ പിതാക്കന്‍മാരോടും ഞങ്ങളോടും ക്രൂരമായി പ്രവര്‍ത്തിച്ചതുമെല്ലാം നിനക്കറിയാം. Share on Facebook Share on Twitter Get this statement Link
  • 16 : അപ്പോള്‍ ഞങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; അവിടുന്നു ഞങ്ങളുടെ സ്വരം ശ്രവിച്ചു; തന്റെ ദൂതനെ അയച്ച് ഈജിപ്തില്‍നിന്നു ഞങ്ങളെ കൊണ്ടുപോന്നു. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിങ്ങളുടെ അതിര്‍ത്തിയിലുള്ള കാദെഷ് നഗരത്തില്‍ എത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണം. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കുകയില്ല. നിങ്ങളുടെ കിണറ്റിലെ വെള്ളം കുടിക്കുകയില്ല; നിങ്ങളുടെ രാജ്യാതിര്‍ത്തി കടക്കുന്നതുവരെ ഇടംവലം തിരിയാതെ രാജപാതയിലൂടെത്തന്നെ ഞങ്ങള്‍ പൊയ്‌ക്കൊള്ളാം. Share on Facebook Share on Twitter Get this statement Link
  • 18 : ഏദോം രാജാവ് എതിര്‍ത്തു പറഞ്ഞു: നിങ്ങള്‍ കടന്നു പോകരുത്; കടന്നാല്‍ വാളുമായി ഞാന്‍ നിങ്ങളെ നേരിടും. Share on Facebook Share on Twitter Get this statement Link
  • 19 : ഇസ്രായേല്‍ക്കാര്‍ പറഞ്ഞു: ഞങ്ങള്‍ പെരുവഴിയിലൂടെ പൊയ്‌ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ മൃഗങ്ങളോ നിങ്ങളുടെ വെള്ളം കുടിച്ചാല്‍ അതിനു വില തന്നുകൊള്ളാം. കടന്നു പോകാനനുവദിക്കണമെന്നല്ലാതെ മറ്റൊന്നും ആവശ്യപ്പെടുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 20 : അവന്‍ പറഞ്ഞു: നീ കടന്നുപോകാന്‍ പാടില്ല. ശക്തമായ സൈന്യവുമായി ഏദോം ഇസ്രായേലിനെതിരേ പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 21 : തന്റെ അതിര്‍ത്തിയിലൂടെ ഇസ്രായേല്‍ കടന്നുപോകുന്നത് ഏദോം തടഞ്ഞു. അതിനാല്‍, ഇസ്രായേല്‍ അവിടെനിന്നു തിരിച്ചുപോയി. Share on Facebook Share on Twitter Get this statement Link
  • അഹറോന്റെ മരണം
  • 22 : ഇസ്രായേല്യര്‍ കാദെഷില്‍നിന്നു പുറപ്പെട്ടു ഹോര്‍മലയിലെത്തി. Share on Facebook Share on Twitter Get this statement Link
  • 23 : ഏദോം രാജ്യാതിര്‍ത്തിയിലുള്ള ഹോര്‍മലയില്‍വച്ചു കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു : Share on Facebook Share on Twitter Get this statement Link
  • 24 : അഹറോന്‍ തന്റെ പിതാക്കന്‍മാരോടു ചേരും. മെരീബാ ജലാശയത്തിങ്കല്‍ വച്ചു നിങ്ങള്‍ എന്റെ കല്‍പനയെ ധിക്കരിച്ചതുകൊണ്ട്, ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്‍കുന്ന ദേശത്ത് അവന്‍ പ്രവേശിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 25 : അഹറോനെയും പുത്രന്‍ എലെയാസറിനെയും ഹോര്‍മലയിലേക്കു കൂട്ടിക്കൊണ്ടുവരുക. Share on Facebook Share on Twitter Get this statement Link
  • 26 : അഹറോന്റെ വസ്ത്രം ഊരി മകനായ എലെയാസറിനെ ധരിപ്പിക്കുക; അഹറോന്‍ അവിടെവച്ചു തന്റെ പിതാക്കന്‍മാരോടു ചേരും. Share on Facebook Share on Twitter Get this statement Link
  • 27 : കര്‍ത്താവു കല്‍പിച്ചതു പോലെ മോശ ചെയ്തു; സമൂഹം മുഴുവന്‍ നോക്കിനില്‍ക്കേ അവര്‍ ഹോര്‍മലയിലേക്കു കയറിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 28 : മോശ അഹറോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസറിനെ ധരിപ്പിച്ചു. മലമുകളില്‍വച്ച് അഹറോന്‍ മരിച്ചു. മോശയും എലെയാസറും മലയില്‍നിന്ന് ഇറങ്ങിപ്പോന്നു. Share on Facebook Share on Twitter Get this statement Link
  • 29 : അഹറോന്‍ മരിച്ചുപോയി എന്നറിഞ്ഞ് ഇസ്രായേല്‍ സമൂഹം മുഴുവന്‍ അവനെ ഓര്‍ത്തു മുപ്പതു ദിവസം ദുഃഖമാചരിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 23:44:37 IST 2024
Back to Top