Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

    ലോത്തിനെ രക്ഷിക്കുന്നു
  • 1 : ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക്, ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍ എന്നിവര്‍, Share on Facebook Share on Twitter Get this statement Link
  • 2 : തങ്ങളുടെ ഭരണകാലത്ത് സോദോം രാജാവായ ബേറാ, ഗൊമോ റാരാജാവായ ബീര്‍ഷ, അദ്മാരാജാവായ ഷീനാബ്, സെബോയീം രാജാവായ ഷെമെബര്‍, ബേല, അതായത് സോവാര്‍ രാജാവ് എന്നിവരോടുയുദ്ധംചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : ഇവര്‍ സിദ്ദിം താഴ്‌വരയില്‍ അണിനിരന്നു. അതിപ്പോള്‍ ഉപ്പുകടലാണ്. Share on Facebook Share on Twitter Get this statement Link
  • 4 : ഇവര്‍ പന്ത്രണ്ടുവര്‍ഷം കെദോര്‍ലാവോമറിനു കീഴടങ്ങിക്കഴിയുകയായിരുന്നു. എന്നാല്‍, പതിമ്മൂന്നാം വര്‍ഷം അവര്‍ അവനെതിരേ പ്രക്‌ഷോഭം കൂട്ടി. Share on Facebook Share on Twitter Get this statement Link
  • 5 : പതിന്നാലാം വര്‍ഷം കെദോര്‍ലാവോമറും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരും ചെന്ന് അഷ് തെരോത്ത് കര്‍ണ്ണായിമില്‍ റഫായിമുകളെയും, ഹാമില്‍ സൂസിമുകളെയും, ഷാവെ കിരിയാത്തായിമില്‍ എമീമുകളെയും, Share on Facebook Share on Twitter Get this statement Link
  • 6 : സെയിര്‍മലകളില്‍ ഹോര്യരെയും അടിച്ചമര്‍ത്തി. അവര്‍ മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള ഏല്‍പാരാന്‍വരെയെത്തി. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ പിന്തിരിഞ്ഞ് എന്‍മിഷ്പാത്തില്‍, അതായത്, കാദെഷില്‍ ചെന്ന് അമലേക്യരുടെ നാടു കീഴടക്കി. ഹസസോന്‍ താമാറില്‍ പാര്‍ത്തിരുന്ന അമോര്യരെയും തോല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : അപ്പോള്‍സോദോം, ഗൊമോറാ, അദ്മാ, സെബോയിം, ബേല, അതായത്, സോവാര്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ സിദ്ദിം താഴ്‌വരയില്‍, Share on Facebook Share on Twitter Get this statement Link
  • 9 : ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍, ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക് എന്നിവര്‍ക്കെതിരേ യുദ്ധത്തിനായി അണിനിരന്നു - നാലു രാജാക്കന്‍മാര്‍ അഞ്ചുപേര്‍ക്കെതിരേ. Share on Facebook Share on Twitter Get this statement Link
  • 10 : സിദ്ദിം താഴ്‌വര നിറയെ ചെളിക്കുണ്ടുകളായിരുന്നു. സോദോമിലെയും ഗൊമോറായിലെയും രാജാക്കന്‍മാര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഈ കുഴികളില്‍ വീണു. Share on Facebook Share on Twitter Get this statement Link
  • 11 : ശേഷിച്ചവര്‍ മലയിലേക്ക് ഓടിപ്പോയി. സോദോമിലെയും ഗൊമോറായിലെയും സര്‍വസമ്പത്തും ഭക്ഷണസാധനങ്ങളും കവര്‍ന്നുകൊണ്ടു ശത്രുക്കള്‍ സ്ഥലംവിട്ടു. Share on Facebook Share on Twitter Get this statement Link
  • 12 : സോദോമില്‍ പാര്‍ത്തിരുന്ന അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെയും അവന്റെ സ്വത്തുക്കളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 13 : രക്ഷപെട്ട ഒരുവന്‍ വന്നു ഹെബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. താനുമായി സഖ്യത്തിലായിരുന്ന എഷ്‌ക്കോലിന്റെയും ആനെറിന്റെയും സഹോദരനായ മാമ്രേ എന്ന അമോര്യന്റെ ഓക്കുമരത്തോപ്പിനടുത്താണ് അബ്രാം താമസിച്ചിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 14 : സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോള്‍ തന്റെ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടു പേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 15 : രാത്രി അവന്‍ തന്റെ ആളുകളെ പല ഗണങ്ങളായി തിരിച്ച്, ശത്രുക്കളെ ആക്രമിച്ചു തോല്‍പിച്ച്, ദമാസ്‌ക്കസിനു വടക്കുള്ള ഹോബാ വരെ ഓടിച്ചു. അവന്‍ സമ്പത്തൊക്കെയും വീണ്ടെടുത്തു. Share on Facebook Share on Twitter Get this statement Link
  • 16 : ചാര്‍ച്ചക്കാരനായ ലോത്തിനെയും അവന്റെ വസ്തുവകകളെയും സ്ത്രീകളെയും ജനങ്ങളെയും തിരികെ കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • മെല്‍ക്കിസെദെക്ക്
  • 17 : കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരെയും തോല്‍പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേല്‍ക്കാന്‍സോദോം രാജാവ്, രാജാവിന്റെ താഴ്‌വര എന്നറിയപ്പെടുന്ന ഷാവെ താഴ്‌വരയിലേക്കു ചെന്നു. Share on Facebook Share on Twitter Get this statement Link
  • 18 : സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍. Share on Facebook Share on Twitter Get this statement Link
  • 19 : അവന്‍ അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ! Share on Facebook Share on Twitter Get this statement Link
  • 20 : ശത്രുക്കളെ നിന്റെ കൈയിലേല്‍പിച്ച അത്യുന്നതദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെയും ദശാംശം അവനുകൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 21 : സോദോം രാജാവ് അബ്രാമിനോടു പറഞ്ഞു: ആളുകളെ എനിക്കു വിട്ടുതരുക, സമ്പത്തെല്ലാം നീ എടുത്തുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 22 : അബ്രാം സോദോം രാജാവിനോടു പറഞ്ഞു: ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്യുന്നതദൈവത്തിന്റെ മുമ്പില്‍, ശപഥം ചെയ്യുന്നു: Share on Facebook Share on Twitter Get this statement Link
  • 23 : നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നും തന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ. Share on Facebook Share on Twitter Get this statement Link
  • 24 : യുവാക്കള്‍ ഭക്ഷിച്ചതും എന്റെ കൂടെ വന്നവരുടെ പങ്കും മാത്രമേ എനിക്കുവേണ്ടൂ. ആനറും എഷ്‌ക്കോലും മാമ്രേയും തങ്ങളുടെ പങ്ക് എടുത്തുകൊള്ളട്ടെ. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 20:01:42 IST 2024
Back to Top