1 : അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു.
2 : അപ്രകാരം പ്രവർത്തിക്കുന്നവരുടെമേലുള്ള ദൈവത്തിൻെറ വിധിന്യായയുക്തമാണെന്നു നമുക്കറിയാം.
3 : ഇത്തരംപ്രവൃത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിൻെറ വിധിയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
4 : അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിൻെറ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?
5 : എന്നാൽ, ദൈവത്തിൻെറ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിൻെറ ദിനത്തിലേക്കു നീ നിൻെറ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്.
6 : എന്തെന്നാൽ, ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടുന്നുപ്രതിഫലം നൽകും.
9 : തിന്മപ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും.
10 : തിൻമ പ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും. എന്നാൽ, നൻമപ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും.
11 : എന്തെന്നാൽ ദൈവസന്നിധിയിൽ മുഖംനോട്ടമില്ല.
12 : നിയമബദ്ധരല്ലാതിരിക്കേ പാപം ചെയ്ത വരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്ധരായിരിക്കേ പാപം ചെയ്തവർ നിയമാനുസൃതം വിധിക്കപ്പെടും.
13 : കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാ ൻമാർ; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്.
14 : നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, നിയമമില്ലെന്നിരിക്കിലും, അവർ തങ്ങൾക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്.
15 : നിയമത്തിൻെറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവർ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നൽകുന്നു. അവരുടെ വൈരുധ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോന്യായീകരിക്കുകയോ ചെയ്യും.
16 : ഞാൻ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങൾ വിധിക്കുന്ന ദിവസം ഇതും വെളിവാകും.
യഹൂദരും നിയമവും
17 : നീ യഹൂദനെന്നു വിളിക്കപ്പെടുന്നു; നിയമത്തിൽ ആശ്രയിക്കുന്നു; ദൈവത്തിൽ അഭിമാനം കൊള്ളുന്നു.
18 : നീ നിയമം പഠിച്ചിട്ടുള്ളതിനാൽ, ദൈവഹിതം അറിയുകയും ശ്രേഷ്ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു.
19 : ജ്ഞാനത്തിൻെറയും സ ത്യത്തിൻെറയും മൂർത്തരൂപം നിയമത്തിൽ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്,
20 : നീ അന്ധൻമാർക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവർക്കു വെളിച്ചവും അജ്ഞർക്ക് ഉപദേഷ്ടാവും കുട്ടികൾക്ക് അധ്യാപകനും ആണെന്നു നിനക്ക് ഉറപ്പുണ്ടെങ്കിൽ,
21 : മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
22 : വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവർച്ച ചെയ്യുന്നുവോ?
23 : നിയമത്തിൽ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച് ദൈവത്തെ അവമാനിക്കുന്നുവോ?
24 : നിങ്ങൾ നിമിത്തം ദൈവത്തിൻെറ നാമം വിജാതീയരുടെയിടയിൽ ദുഷിക്കപ്പെടുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ.
25 : നീ നിയമമനുസരിക്കുന്നവനാണെങ്കിൽ പരിച്‌ഛേദനം അർഥവത്താണ്; നിയമം ലംഘിക്കുന്നവനാണെങ്കിലോ നിൻെറ പരിച്‌ഛേദനം പരിച്‌ഛേദനമല്ലാതായിത്തീരുന്നു.
26 : അതുകൊണ്ട്, നിയമം പാലിക്കുന്ന അപരിച്‌ഛേദിതനെ പരിച്‌ഛേദിതനായി കണക്കാക്കിക്കൂടെ?
27 : ശാരീരികമായി പരിച്‌ഛേദനം നടത്താതെതന്നെ നിയമം അനുസ രിക്കുന്നവർ നിയമവും പരിച്‌ഛേദനവുമുണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും.
28 : എന്തെന്നാൽ, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ലയഥാർഥ യഹൂദൻ. യഥാർഥ പരിച്‌ഛേദനം ബാഹ്യമോ ശാരീരികമോ അല്ല.
29 : ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്‌യഥാർഥ യഹൂദൻ; ഹൃദയത്തിൽ നടക്കുന്ന പരിച്‌ഛേദനമാണ്‌യഥാർഥ പരിച്‌ഛേദനം. അത് ആത്മീയമാണ്. അക്ഷരാർഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽ നിന്നാണ്.