Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    ജനസംഖ്യ
  • 1 : ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവ് മോശയോടു കല്‍പിച്ചു: Share on Facebook Share on Twitter Get this statement Link
  • 2 : ഗോത്രവും കുടുംബവും തിരിച്ച് ഇസ്രായേല്‍ സമൂഹത്തിലെ സകല പുരുഷന്‍മാരുടെയും കണക്കെടുക്കുക. Share on Facebook Share on Twitter Get this statement Link
  • 3 : ഇരുപതും അതിനുമേലും വയസ്‌സും യുദ്ധം ചെയ്യാന്‍ കഴിവുമുള്ള ഇസ്രായേലിലെ സകലരെയും ഗണം തിരിച്ചെണ്ണുക. നീയും അഹറോനും കൂടിയാണ് കണക്കെടുക്കേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 4 : ഓരോ ഗോത്രത്തിലും നിന്ന് ഒരു തലവനെക്കൂടെ കൊണ്ടുപോകണം. Share on Facebook Share on Twitter Get this statement Link
  • 5 : നിങ്ങളെ സഹായിക്കാന്‍ വരേണ്ടവര്‍ ഇവരാണ്: റൂബനില്‍നിന്ന് ഷെദെയൂറിന്റെ പുത്രന്‍ എലിസൂര്‍. Share on Facebook Share on Twitter Get this statement Link
  • 6 : ശിമയോനില്‍നിന്ന് സുരിഷദായിയുടെ പുത്രന്‍ ഷെലൂമിയേല്‍. Share on Facebook Share on Twitter Get this statement Link
  • 7 : യൂദായില്‍നിന്ന് അമീനാദാബിന്റെ പുത്രന്‍ നഹ്‌ഷോന്‍. Share on Facebook Share on Twitter Get this statement Link
  • 8 : ഇസാക്കറില്‍ നിന്ന് സൂവാറിന്റെ പുത്രന്‍ നെത്താനേല്‍. Share on Facebook Share on Twitter Get this statement Link
  • 9 : സെബുലൂണില്‍നിന്ന് ഹേലോനിന്റെ പുത്രന്‍ എലിയാബ്. Share on Facebook Share on Twitter Get this statement Link
  • 10 : ജോസഫിന്റെ പുത്രന്‍മാരായ എഫ്രായിം, മനാസ്‌സെ എന്നിവരില്‍ നിന്ന്‌ യഥാക്രമം അമ്മിഹൂദിന്റെ പുത്രന്‍ എലിഷാമാ, പെദഹ്‌സൂറിന്റെ പുത്രന്‍ ഗമാലിയേല്‍; Share on Facebook Share on Twitter Get this statement Link
  • 11 : ബഞ്ചമിനില്‍നിന്ന് ഗിദയോനിന്റെ പുത്രന്‍ അബിദാന്‍; Share on Facebook Share on Twitter Get this statement Link
  • 12 : ദാനില്‍നിന്ന് അമ്മിഷദ്ദായിയുടെ പുത്രന്‍ അഹിയേസെര്‍; Share on Facebook Share on Twitter Get this statement Link
  • 13 : ആഷേറില്‍നിന്ന് ഒക്രാന്റെ പുത്രന്‍ പഗിയേല്‍; Share on Facebook Share on Twitter Get this statement Link
  • 14 : ഗാദില്‍നിന്ന് റവുവേലിന്റെ പുത്രന്‍ എലിയാസാഫ്; Share on Facebook Share on Twitter Get this statement Link
  • 15 : നഫ്താലിയില്‍നിന്ന് ഏതാനിന്റെ പുത്രന്‍ അഹിറാ. Share on Facebook Share on Twitter Get this statement Link
  • 16 : ഇവരാണ് ഇസ്രായേല്‍വംശത്തിന്റെ നേതാക്കന്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ഗോത്രത്തലവന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 17 : മോശയും അഹറോനും ഇവരെ സ്വീകരിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : രണ്ടാംമാസം ഒന്നാംദിവസം അവര്‍ ജനത്തെ മുഴുവന്‍ ഒരുമിച്ചു കൂട്ടി. ഓരോരുത്തരുടെയും കുടുംബം, ഗോത്രം ഇവയനുസരിച്ച് ഇരുപതും അതില്‍ക്കൂടുതലും വയസ്‌സുള്ളവരെ ആളാംപ്രതി പട്ടികയില്‍ ചേര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 19 : അങ്ങനെ കര്‍ത്താവു കല്‍പിച്ചതുപോലെ സീനായ്മരുഭൂമിയില്‍ വച്ച് മോശ ഇസ്രായേല്‍ജനത്തിന്റെ കണക്കെടുത്തു. Share on Facebook Share on Twitter Get this statement Link
  • 20 : ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ Share on Facebook Share on Twitter Get this statement Link
  • 21 : ഗോത്രത്തില്‍പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്താറായിരത്തിയഞ്ഞൂറ്. Share on Facebook Share on Twitter Get this statement Link
  • 22 : ശിമയോന്റെ ഗോത്രത്തില്‍പെട്ടവര്‍ Share on Facebook Share on Twitter Get this statement Link
  • 23 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അന്‍പത്തൊമ്പതിനായിരത്തിമുന്നൂറ്. Share on Facebook Share on Twitter Get this statement Link
  • 24 : ഗാദിന്റെ ഗോത്രത്തില്‍പെട്ടവര്‍ Share on Facebook Share on Twitter Get this statement Link
  • 25 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്തയ്യായിരത്തിയറുനൂറ്റമ്പത്. Share on Facebook Share on Twitter Get this statement Link
  • 26 : യൂദായുടെ ഗോത്രത്തില്‍പെട്ടവര് Share on Facebook Share on Twitter Get this statement Link
  • 27 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ Share on Facebook Share on Twitter Get this statement Link
  • 28 : ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ എഴുപത്തിനാലായിരത്തിയറുന്നൂറ്. Share on Facebook Share on Twitter Get this statement Link
  • 29 : ഇസാക്കറിന്റെ ഗോത്രത്തില്‍ പെട്ടവര്‍ തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിനാലായിരത്തിനാനൂറ്. Share on Facebook Share on Twitter Get this statement Link
  • 30 : സെബുലൂണ്‍ ഗോത്രത്തില്‍പെട്ടവര് Share on Facebook Share on Twitter Get this statement Link
  • 31 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തേഴായിരത്തിനാനൂറ്. Share on Facebook Share on Twitter Get this statement Link
  • 32 : ജോസഫിന്റെ മക്കളായ എഫ്രായിമിന്റെയും Share on Facebook Share on Twitter Get this statement Link
  • 33 : മനാസ്‌സെയുടെയും ഗോത്രത്തില്‍പെട്ടവര്‍ Share on Facebook Share on Twitter Get this statement Link
  • 34 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ Share on Facebook Share on Twitter Get this statement Link
  • 35 : ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ യഥാക്രമം നാല്‍പതിനായിരത്തിയഞ്ഞൂറും മുപ്പത്തീരായിരത്തിയിരുനൂറും. Share on Facebook Share on Twitter Get this statement Link
  • 36 : ബഞ്ചമിന്റെ ഗോത്രത്തില്‍പെട്ടവര് Share on Facebook Share on Twitter Get this statement Link
  • 37 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ളവര്‍ മുപ്പത്തയ്യായിരത്തിനാനൂറ്. Share on Facebook Share on Twitter Get this statement Link
  • 38 : ദാനിന്റെ ഗോത്രത്തില്‍പെട്ടവര് Share on Facebook Share on Twitter Get this statement Link
  • 39 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അറുപത്തീരായിരത്തിഎഴുനൂറ്. Share on Facebook Share on Twitter Get this statement Link
  • 40 : ആഷേറിന്റെ ഗോത്രത്തില്‍പെട്ടവര്‍ Share on Facebook Share on Twitter Get this statement Link
  • 41 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ നാല്‍പത്തോരായിരത്തിയഞ്ഞൂറ്. Share on Facebook Share on Twitter Get this statement Link
  • 42 : നഫ്താലി ഗോത്രത്തില്‍പെട്ടവര്‍ Share on Facebook Share on Twitter Get this statement Link
  • 43 : തലമുറ, വംശം, കുടുംബം, പേര് ഇവയനുസരിച്ചു തിട്ടപ്പെടുത്തിയപ്പോള്‍ ഇരുപതും അതിനുമേലും വയസ്‌സും യുദ്ധശേഷിയുമുള്ളവര്‍ അമ്പത്തിമൂവായിരത്തിനാനൂറ്. Share on Facebook Share on Twitter Get this statement Link
  • 44 : ഇസ്രായേലിലെ ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും മോശയും അഹറോനും ചേര്‍ന്നെടുത്ത കണക്കില്‍പെട്ടവരാണിവര്‍. Share on Facebook Share on Twitter Get this statement Link
  • 45 : ഗോത്രം ഗോത്രമായി ഇരുപതും അതിനുമേലും വയസ്‌സു പ്രായത്തില്‍ ഇസ്രായേലിലെ യുദ്ധശേഷിയുള്ള പുരുഷന്‍മാര് Share on Facebook Share on Twitter Get this statement Link
  • 46 : ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 47 : ലേവിഗോത്രത്തെ ജനസംഖ്യയില്‍ പെടുത്തിയില്ല. Share on Facebook Share on Twitter Get this statement Link
  • 48 : കാരണം, കര്‍ത്താവ് മോശയോട് അരുളിച്ചെയ്തിരുന്നു: Share on Facebook Share on Twitter Get this statement Link
  • 49 : ലേവ്യരെ നീ എണ്ണരുത്; ഇസ്രായേല്യരുടെ ജനസംഖ്യയില്‍ അവരുടെ എണ്ണം ചേര്‍ക്കുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 50 : എന്നാല്‍, സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ മേല്‍നോട്ടത്തിലായിരിക്കണം; അവര്‍ കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയും അതില്‍ ശുശ്രൂഷചെയ്യുകയും വേണം. കൂടാരത്തിനു ചുറ്റും അവര്‍ താവളമടിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 51 : കൂടാരവുമായി പുറപ്പെടേണ്ടിവരുമ്പോള്‍ ലേവ്യര്‍ അത് അഴിച്ചിറക്കുകയും കൂടാരമടിക്കേണ്ടിവരുമ്പോള്‍ അവര്‍ തന്നെ അതു സ്ഥാപിക്കുകയും വേണം. മറ്റാരെങ്കിലും അതിനെ സമീപിച്ചാല്‍ അവനെ വധിക്കണം. Share on Facebook Share on Twitter Get this statement Link
  • 52 : ഇസ്രായേല്‍ജനം ഗണങ്ങളായിത്തിരിഞ്ഞ് ഓരോരുത്തരും താന്താങ്ങളുടെ പാളയത്തിലും സ്വന്തം കൊടിക്കീഴിലും താവളമടിക്കണം. Share on Facebook Share on Twitter Get this statement Link
  • 53 : ഇസ്രായേല്‍ സമൂഹത്തിന്റെ നേരേ ദൈവകോപം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യര്‍ സാക്ഷ്യകൂടാരത്തിനുചുറ്റും പാളയമടിക്കണം. സാക്ഷ്യകൂടാരത്തിന്റെ ചുമതല അവര്‍ വഹിക്കുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 54 : ഇസ്രായേല്‍ജനം അപ്രകാരം ചെയ്തു. കര്‍ത്താവ് മോശയോടു കല്‍പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 02:27:18 IST 2024
Back to Top