10 : അക്കാലത്തിനുമുന്‍പ് മനുഷ്യനും മൃഗത്തിനും കൂലി ലഭിച്ചിരുന്നില്ല. പുറത്തു പോകുന്നവനും അകത്തു വരുന്നവനും ശത്രുവില്‍നിന്ന് സുരക്ഷിതത്വവും ഇല്ലായിരുന്നു. കാരണം, ഞാന്‍ ഓരോരുത്തനെയും സഹോദരന്റെ ശത്രുവാക്കി.
12 : ഞാന്‍ സമാധാനം വിതയ്ക്കും; മുന്തിരി ഫലം നല്‍കും; നിലം വിള വു നല്‍കും; ആകാശം മഞ്ഞു പൊഴിക്കും. ഈ ജനത്തില്‍ അവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും.
15 : നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നെ പ്രകോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയും അതിന് ഇളവുവരുത്താതിരിക്കുകയും ചെയ്തതുപോലെ ഈ നാളില്‍ ഞാന്‍ ജറുസലെമിനുംയൂദാഭവനത്തിനും നന്‍മവരുത്താന്‍ ഉറച്ചിരിക്കുന്നു. ഭയപ്പെടേണ്ടാ - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
16 : ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്; പരസ്പരം സത്യം പറയുക; നഗരകവാടങ്ങളില്‍ സത്യസന്ധമായിന്യായം വിധിക്കുക; അങ്ങനെ സമാധാനം പാലിക്കുക.
17 : പരസ്പരം തിന്‍മ നിരൂപിക്കരുത്. കള്ളസത്യത്തില്‍ ഇഷ്ടം തോന്നരുത്. ഞാന്‍ ഇവ വെറുക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
18 : എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
19 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസംയൂദാഭവനത്തിനു സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അവസരവും ആനന്‌ദോത്‌സവവും ആയിരിക്കണം. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്‌നേഹിക്കുവിന്‍.
20 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകള്‍, അനേകം നഗരങ്ങളിലെ നിവാസികള്‍, ഇനിയും വരും.
21 : ഒരു പട്ട ണത്തിലെ നിവാസികള്‍ മറ്റൊന്നില്‍ ചെന്നു പറയും; നമുക്കു വേഗം ചെന്ന് കര്‍ത്താവിന്റെ പ്രീതിക്കായി പ്രാര്‍ഥിക്കാം; നമുക്കുസൈന്യങ്ങളുടെ കര്‍ത്താവിന്റെ സാന്നിധ്യം തേടാം. ഞാന്‍ പോവുകയാണ്.
22 : അനേകം ജനതകളും ശക്തമായരാജ്യങ്ങളും സൈന്യങ്ങളുടെ കര്‍ത്താവിനെ തേടി ജറുസലെമിലേക്കുവന്ന് അവിടുത്തെ പ്രീതിക്കായി പ്രാര്‍ഥിക്കും.
23 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിവിധഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നു പത്തുപേര്‍ ഒരു യഹൂദന്റെ അങ്കിയില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങള്‍ നിന്റെ കൂടെ വരട്ടെ. ദൈവം നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.