Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

മിക്കാ

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    നീതിരഹിതരായ നേതാക്കന്‍മാര്‍
  • 1 : ഞാന്‍ പറഞ്ഞു: യാക്കോബിന്റെ തല വന്‍മാരേ, ഇസ്രായേല്‍ഭവനത്തിന്റെ അധിപന്‍മാരേ, ശ്രവിക്കുവിന്‍. നീതി അറിയുക നിങ്ങളുടെ കടമയല്ലേ? Share on Facebook Share on Twitter Get this statement Link
  • 2 : നന്‍മയെ ദ്വേഷിക്കുകയും തിന്‍മയെ സ്‌നേഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞെടുക്കുന്നു; അവരുടെ അസ്ഥികളില്‍നിന്നു മാംസവും. Share on Facebook Share on Twitter Get this statement Link
  • 3 : നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം ഭക്ഷിക്കുന്നു; തൊലി ഉരിഞ്ഞെടുക്കുന്നു; അവരുടെ അസ്ഥികള്‍ തകര്‍ക്കുന്നു; ചട്ടിയിലെ ഇറച്ചിയും കുട്ടകത്തിലെ മാംസവുംപോലെ അവരെ നുറുക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കും. അവിടുന്ന് മറുപടി നല്‍കുകയില്ല. അവരുടെ ദുഷ്‌കര്‍മങ്ങള്‍നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം മറച്ചുകളയും. Share on Facebook Share on Twitter Get this statement Link
  • 5 : എന്റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ സമാധാനം എന്നു പ്രഘോഷിക്കുകയും ഭക്ഷണം കൊടുക്കാത്തവനെതിരേയുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്‍മാരെക്കു റിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു; Share on Facebook Share on Twitter Get this statement Link
  • 6 : നിങ്ങള്‍ക്ക് ഇനി ദര്‍ശനമില്ലാത്ത രാത്രിയും ഭാവിഫലം അറിയാനാവാത്ത അന്ധകാരവും ആയിരിക്കും ഉണ്ടാവുക. പ്രവാചകന്‍മാരുടെമേല്‍ സൂര്യന്‍ അസ്തമിക്കും; പകല്‍ അവര്‍ക്ക് ഇരുട്ടായി മാറും. Share on Facebook Share on Twitter Get this statement Link
  • 7 : ദീര്‍ഘദര്‍ശികള്‍ അപ മാനിതരാകും; ഭാവി പറയുന്നവര്‍ ലജ്ജിതരാകും. ദൈവത്തില്‍നിന്ന് ഉത്തരം ലഭിക്കായ്കയാല്‍ അവര്‍ വായ് പൊത്തും. Share on Facebook Share on Twitter Get this statement Link
  • 8 : ഞാനാകട്ടെ, യാക്കോബിനോട് അവന്റെ അതിക്ര മങ്ങളും, ഇസ്രായേലിനോട് അവന്റെ പാപങ്ങളും വിളംബരം ചെയ്യുന്നതിനുവേണ്ടി കര്‍ത്താവിന്റെ ആത്മാവിനാലും ബലത്താലും നീതിയാലും ശക്തിയാലും നിറഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : യാക്കോബ്ഭവനത്തിന്റെ തലവന്‍മാരേ, ഇസ്രായേല്‍കുടുംബത്തിലെ അധിപന്‍മാരേ, കേള്‍ക്കുവിന്‍. നിങ്ങള്‍ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : രക്തത്താല്‍ നിങ്ങള്‍ സീയോന്‍ പണിതുയര്‍ത്തുന്നു. അധര്‍മത്താല്‍ ജറുസലെമും. Share on Facebook Share on Twitter Get this statement Link
  • 11 : അതിന്റെ ന്യായാധിപന്‍മാര്‍ കോഴ വാങ്ങി വിധിക്കുന്നു. പുരോഹിതന്‍മാര്‍ കൂലിവാങ്ങി പഠിപ്പിക്കുന്നു. പ്രവാചകന്‍മാര്‍ പണത്തിനുവേണ്ടി ഭാവിപറയുന്നു. എന്നിട്ടും അവര്‍ കര്‍ത്താവില്‍ ആശ്രയിച്ചു കൊണ്ടു പറയുന്നു: കര്‍ത്താവ് നമ്മുടെ മധ്യത്തിലില്ലേ? നമുക്ക് ഒരു അനര്‍ഥവും വരുകയില്ല. Share on Facebook Share on Twitter Get this statement Link
  • 12 : നിങ്ങള്‍ നിമിത്തം സീയോന്‍ വയല്‍പോലെ ഉഴുതുമറിക്കപ്പെടും; ജറുസലെം നാശക്കൂമ്പാരമാകും; ദേവാലയഗിരി വന മായിത്തീരും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 04:20:42 IST 2024
Back to Top