Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

    ബേലും വ്യാളവും
  • 1 : അസ്ത്യാഗെസ് രാജാവിനുശേഷം പേര്‍ഷ്യാക്കാരനായ സൈറസ് ഭരണമേറ്റു. Share on Facebook Share on Twitter Get this statement Link
  • 2 : രാജാവിന്റെ മിത്രവും അവന്റെ സ്‌നേഹിതന്‍മാരില്‍വച്ച് ഏറ്റവും ബഹുമാനിതനും ആയിരുന്നു ദാനിയേല്‍. ബാബിലോണിയര്‍ക്ക് ബേല്‍ എന്നു പേരായ ഒരു പ്രതിഷ്ഠയുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : പ്രതിദിനം പന്ത്രണ്ടുപറ നേരിയ മാവും നാല്‍പത് ആടും ആറ് അളവു വീഞ്ഞും അതിന് അര്‍പ്പിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : രാജാവ് അതിനെ പൂജിക്കുകയും എല്ലാദിവസവും അതിനെ ആരാധിക്കാന്‍ പോവുകയുംചെയ്തിരുന്നു. ദാനിയേല്‍ തന്റെ ദൈവത്തെ മാത്രം ആരാധിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : രാജാവ് അവനോടു ചോദിച്ചു: എന്താണ്, നീ ബേലിനെ ആരാധിക്കാത്തത്? അവന്‍ പറഞ്ഞു: ആകാശവും ഭൂമിയും സൃഷ്ടിച്ചവനും സകല ജീവജാലങ്ങളുടെയുംമേല്‍ ആധിപത്യമുള്ളവനുമായ ജീവനുള്ള ദൈവത്തെ മാത്രമേ ഞാന്‍ ആരാധിക്കുകയുള്ളു. മനുഷ്യനിര്‍മിതമായ ബിംബങ്ങളെ ഞാന്‍ പൂജിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : രാജാവ് അവനോടു ചോദിച്ചു: ബേല്‍ ജീവനുള്ള ദൈവമാണെന്ന് നീ കരുതുന്നില്ലേ? അവന്‍ ദിവസംതോറും എത്രമാത്രം തിന്നുകയും കുടിക്കുകയും ചെയ്യുന്നുവെന്ന് നീ കാണുന്നില്ലേ? Share on Facebook Share on Twitter Get this statement Link
  • 7 : അപ്പോള്‍ ദാനിയേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: രാജാവേ, നീ വഞ്ചിതനാകരുത്. ഇതിന്റെ ഉള്ളില്‍ കളിമണ്ണും പുറമേ ഓടുമാണ്. ഇത് ഒരിക്കലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 8 : അപ്പോള്‍ രാജാവു കോപിച്ച്, തന്റെ പുരോഹിതന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ആഹാരമെല്ലാം ആരാണു ഭക്ഷിക്കുന്നതെന്ന് പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വധിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 9 : എന്നാല്‍, ബേലാണ് അവ ഭക്ഷിക്കുന്നതെന്നു നിങ്ങള്‍ തെളിയിച്ചാല്‍ ദാനിയേല്‍ വധിക്കപ്പെടും; കാരണം, അവന്‍ ബേലിനെതിരേ ദൂഷണം പറഞ്ഞിരിക്കുന്നു. ദാനിയേല്‍ രാജാവിനോടു പറഞ്ഞു: നീ പറഞ്ഞതുപോലെ സംഭവിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 10 : ബേലിന്റെ പുരോഹിതന്‍മാരായി എഴുപതുപേരുണ്ടായിരുന്നു; കൂടാതെ അവരുടെ ഭാര്യമാരും കുട്ടികളും. രാജാവ് ദാനിയേലിനെയും കൂട്ടി ബേലിന്റെ ആലയത്തിലെത്തി. Share on Facebook Share on Twitter Get this statement Link
  • 11 : ബേലിന്റെ പുരോഹിതന്‍മാര്‍ പറഞ്ഞു: ഇതാ, ഞങ്ങള്‍ പുറത്തു പോകുന്നു. രാജാവേ, നീതന്നെ ഭക്ഷണവും വീഞ്ഞും ഒരുക്കിവച്ചിട്ട് വാതിലടച്ച് നിന്റെ മോതിരംകൊണ്ടു മുദ്രവയ്ക്കുക. Share on Facebook Share on Twitter Get this statement Link
  • 12 : നീ പ്രഭാതത്തില്‍ മടങ്ങിവരുമ്പോള്‍ ബേല്‍ ഇതു മുഴുവന്‍ ഭക്ഷിച്ചിട്ടില്ലെങ്കില്‍, ഞങ്ങളെ കൊന്നുകൊള്ളുക; അല്ലെങ്കില്‍, ഞങ്ങളെപ്പറ്റി വ്യാജം പറയുന്ന ദാനിയേല്‍ മരിക്കണം. Share on Facebook Share on Twitter Get this statement Link
  • 13 : അവര്‍ക്കു കൂസലില്ലായിരുന്നു. കാരണം, പീഠത്തിന്റെ അടിയില്‍ അവര്‍ ഒരു രഹസ്യകവാടം ഉണ്ടാക്കിയിരുന്നു. അതിലൂടെയാണ് പതിവായി അകത്തുകടന്ന് അവര്‍ ആഹാരം ഭക്ഷിച്ചിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ പുറത്തുപോയതിനുശേഷം രാജാവ് ബേലിനുള്ള ഭക്ഷണം ഒരുക്കിവച്ചു. അപ്പോള്‍ ദാനിയേല്‍, കുറെ ചാരം കൊണ്ടുവരാന്‍ തന്റെ ദാസന്‍മാരോട് ആജ്ഞാപിച്ചു; രാജാവുമാത്രം കാണ്‍കെ അവര്‍ അത് ആലയത്തിലെങ്ങും വിതറി. പിന്നെ അവര്‍ പുറത്തിറങ്ങി. വാതില്‍ അടച്ച്, രാജാവിന്റെ മോതിരംകൊണ്ട് മുദ്രവച്ചിട്ടു പിരിഞ്ഞുപോയി. Share on Facebook Share on Twitter Get this statement Link
  • 15 : പതിവുപോലെ രാത്രിയില്‍ പുരോഹിതന്‍മാര്‍ ഭാര്യമാരോടും കുട്ടികളോടുംകൂടെ വന്ന് എല്ലാം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 16 : അതിരാവിലെ രാജാവു വന്നു; ദാനിയേലും അവനോടൊപ്പം എത്തി. Share on Facebook Share on Twitter Get this statement Link
  • 17 : രാജാവു ചോദിച്ചു: ദാനിയേലേ, മുദ്രകള്‍ ഭദ്രമായിരിക്കുന്നുവോ? രാജാവേ, അവ ഭദ്രംതന്നെ- അവന്‍ ഉത്തരം പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 18 : വാതില്‍ തുറന്നയുടനെ രാജാവു പീഠത്തില്‍ നോക്കി അത്യുച്ചത്തില്‍ അട്ടഹസിച്ചു: ബേല്‍, നീ വലിയവന്‍തന്നെ; നിന്നില്‍ വഞ്ചന അശേഷവുമില്ല. Share on Facebook Share on Twitter Get this statement Link
  • 19 : അപ്പോള്‍ ദാനിയേല്‍ ചിരിച്ചുകൊണ്ട് രാജാവിനെ അകത്തു കടക്കുന്നതില്‍നിന്നു തടഞ്ഞു. അവന്‍ പറഞ്ഞു: തറയിലേക്കു നോക്കൂ; ആരുടേതാണ് ഈ കാല്‍പാടുകളെന്നു ശ്രദ്ധിക്കൂ. Share on Facebook Share on Twitter Get this statement Link
  • 20 : രാജാവു പറഞ്ഞു: പുരുഷന്‍മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കാല്‍പാടുകള്‍ ഞാന്‍ കാണുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : രാജാവു കോപംകൊണ്ടു ജ്വലിച്ചു; അവന്‍ പുരോഹിതന്‍മാരെയും ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുവന്നു. പീഠത്തിലുള്ളതെല്ലാം ഭക്ഷിക്കുന്നതിനുവേണ്ടി പതിവായി തങ്ങള്‍ പ്രവേശിച്ചിരുന്ന രഹസ്യകവാടം അവര്‍ രാജാവിനു കാണിച്ചുകൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 22 : രാജാവ് അവരെ വധിക്കുകയും ബേലിനെ ദാനിയേലിനു വിട്ടുകൊടുക്കുകയും ചെയ്തു; ദാനിയേല്‍ ബേലിനെ അതിന്റെ ആലയത്തോടൊപ്പം നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : ബാബിലോണിയര്‍ ആദരിച്ചുപോന്ന ഒരു വ്യാളം ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : രാജാവു ദാനിയേലിനോടു പറഞ്ഞു: ഇതു ജീവനുള്ള ദേവനാണ് എന്നതു നിനക്കു നിഷേധിക്കാനാവില്ല; അതിനാല്‍ അതിനെ ആരാധിക്കണം. Share on Facebook Share on Twitter Get this statement Link
  • 25 : ദാനിയേല്‍ പറഞ്ഞു: ഞാന്‍ എന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കും, കാരണം, അവിടുന്നാണു ജീവിക്കുന്ന ദൈവം. Share on Facebook Share on Twitter Get this statement Link
  • 26 : രാജാവേ, നീ അനുവദിച്ചാല്‍ വാളോ വടിയോകൂടാതെ ഞാന്‍ അതിനെ കൊല്ലാം. രാജാവു പറഞ്ഞു: ഞാന്‍ അനുവദിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അപ്പോള്‍ ദാനിയേല്‍ കീലും കൊഴുപ്പും രോമവും തിളപ്പിച്ച് ഉരുളയാക്കി വ്യാളത്തിനു തിന്നാന്‍ കൊടുത്തു. ആ ജീവി അത് തിന്നു; അതിന്റെ വയറു പൊട്ടി. ദാനിയേല്‍ പറഞ്ഞു: നീ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരുന്നതെന്നു കണ്ടാലും. Share on Facebook Share on Twitter Get this statement Link
  • 28 : ബാബിലോണിയര്‍ ഇതു കേട്ടപ്പോള്‍ അത്യധികം കുപിതരായി രാജാവിനെതിരേ ഗൂഢാലോചന നടത്തി. അവര്‍ പരസ്പരം പറഞ്ഞു: രാജാവ് യഹൂദനായിരിക്കുകയാണ്. അവന്‍ ബേലിനെ നശിപ്പിച്ചു. വ്യാളത്തെ കൊന്നു. പുരോഹിതന്‍മാരെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 29 : അവര്‍ ചെന്നു രാജാവിനോടു പറഞ്ഞു: ദാനിയേലിനെ ഞങ്ങള്‍ക്കു വിട്ടുതരുക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്റെ കുടുംബാംഗങ്ങളെയും കൊല്ലും. Share on Facebook Share on Twitter Get this statement Link
  • 30 : രാജാവ് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ദാനിയേലിനെ വിട്ടുകൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 31 : അവര്‍ ദാനിയേലിനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞു. ആറു ദിവസം അവന്‍ അവിടെ കഴിച്ചുകൂട്ടി. ഏഴു സിംഹങ്ങള്‍ ആ കുഴിയിലുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 32 : ദിവസേന അവയ്ക്കു രണ്ടു മനുഷ്യശരീരങ്ങളും രണ്ട് ആടുകളും കൊടുക്കാറുണ്ടായിരുന്നു; എന്നാല്‍, ദാനിയേലിനെ വിഴുങ്ങേണ്ടതിന് അവയ്ക്ക് ഇവയൊന്നും കൊടുത്തിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 33 : അക്കാലത്ത് ഹബക്കുക്ക് പ്രവാചകന്‍ യൂദായിലുണ്ടായിരുന്നു. അവന്‍ കറിയും പൊടിച്ച അപ്പവും ഒരു പാത്രത്തിലാക്കി കൊയ്ത്തുകാര്‍ക്കു കൊടുക്കാന്‍വേണ്ടി വയലിലേക്കു പോവുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : കര്‍ത്താവിന്റെ ദൂതന്‍ ഹബക്കുക്കിനോടു പറഞ്ഞു: നിന്റെ കൈയിലുള്ള ഭക്ഷണം ബാബിലോണിലെ സിംഹക്കുഴിയില്‍ കിടക്കുന്ന ദാനിയേലിനു കൊണ്ടുപോയി കൊടുക്കുക. Share on Facebook Share on Twitter Get this statement Link
  • 35 : ഹബക്കുക്ക് പറഞ്ഞു: പ്രഭോ, ഞാന്‍ ഒരിക്കലും ബാബിലോണ്‍ കണ്ടിട്ടില്ല. സിംഹക്കുഴിയെപ്പറ്റി എനിക്ക് ഒന്നും അറിഞ്ഞുകൂടാ. Share on Facebook Share on Twitter Get this statement Link
  • 36 : അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവനെ മുടിയില്‍ പിടിച്ചു തൂക്കിയെടുത്ത് ബാബിലോണില്‍, സിംഹക്കുഴിയുടെ നേരേ മുകളില്‍ വായുവേഗത്തില്‍ എത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 37 : ഹബക്കുക്ക് വിളിച്ചുപറഞ്ഞു: ദാനിയേല്‍! ദാനിയേല്‍!ദൈവം നിനക്ക് എത്തിച്ചുതന്നിരിക്കുന്ന ഭക്ഷണം കഴിച്ചാലും. Share on Facebook Share on Twitter Get this statement Link
  • 38 : ദാനിയേല്‍ പറഞ്ഞു: ദൈവമേ, അങ്ങ് എന്നെ ഓര്‍മിച്ചിരിക്കുന്നു; അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 39 : ദാനിയേല്‍ എഴുന്നേറ്റു ഭക്ഷണം കഴിച്ചു. കര്‍ത്താവിന്റെ ദൂതന്‍ ഉടന്‍തന്നെ ഹബക്കുക്കിനെ അവന്റെ സ്ഥലത്തേക്കു മടക്കിക്കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
  • 40 : ഏഴാംദിവസം രാജാവ് ദാനിയേലിനെപ്രതി വിലപിക്കാനെത്തി. അവന്‍ വന്ന് സിംഹക്കുഴിയില്‍ നോക്കിയപ്പോള്‍ ദാനിയേല്‍ അവിടെയിരിക്കുന്നതു കണ്ടു. Share on Facebook Share on Twitter Get this statement Link
  • 41 : രാജാവ് അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു: കര്‍ത്താവേ, ദാനിയേലിന്റെ ദൈവമേ, അങ്ങ് അത്യുന്നതനാണ്, അങ്ങല്ലാതെ മറ്റൊരു ദൈവമില്ല. Share on Facebook Share on Twitter Get this statement Link
  • 42 : അവന്‍ ദാനിയേലിനെ സിംഹക്കുഴിയില്‍ നിന്നു കയറ്റുകയും അവനെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ ആ കുഴിയില്‍ എറിയുകയും ചെയ്തു. ഉടന്‍തന്നെ അവന്റെ കണ്‍മുന്‍പില്‍വച്ച് അവരെ സിംഹം വിഴുങ്ങി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 20:16:45 IST 2024
Back to Top