Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ആട്ടുകൊറ്റന്‍മാര്‍
  • 1 : ബല്‍ഷാസര്‍ രാജാവിന്റെ മൂന്നാം ഭരണ വര്‍ഷം, ദാനിയേലായ എനിക്ക് വീണ്ടും ഒരു ദര്‍ശനമുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 2 : ദര്‍ശനത്തില്‍ ഞാന്‍ കണ്ടു: ഞാന്‍ ഏലാം ദേശത്ത്, തലസ്ഥാന മായ സൂസായിലായിരുന്നു; ഞാന്‍ ഉലായ് നദിയുടെ കരയില്‍ നില്‍ക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ കണ്ണുകളുയര്‍ത്തി. ഇതാ, ഒരു മുട്ടാട് നദീതീരത്തു നില്‍ക്കുന്നു; അതിനു രണ്ടു വലിയ കൊമ്പുകളുണ്ടായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ നീളമുള്ളതായിരുന്നു; നീളം കൂടുതലുള്ളത് അവസാനം മുളച്ചതാണ്. Share on Facebook Share on Twitter Get this statement Link
  • 4 : ആ മുട്ടാട് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിച്ചു മുന്നേറുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിനും അവനോടു എതിര്‍ത്തു നില്‍ക്കാനോ അവന്റെ ശക്തിയില്‍നിന്നു രക്ഷപെടാനോ കഴിഞ്ഞില്ല. തന്നിഷ്ടംപോലെ അവന്‍ പ്രവര്‍ത്തിക്കുകയും ഗര്‍വ് കാണിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കേ, ഇതാ, ഒരു കോലാട്ടുകൊറ്റന്‍, ഭൂതലത്തിനു കുറുകെ, പടിഞ്ഞാറു നിന്ന്, നിലംതൊടാതെ, പാഞ്ഞുവരുന്നു. ആ കോലാടിനു കണ്ണുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന ഒരു കൊമ്പുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : നദീതീരത്തു നില്‍ക്കുന്നതായി ഞാന്‍ കണ്ട, ഇരുകൊമ്പുകളുള്ള മുട്ടാടിനുനേരേ ഉഗ്രമായ കോപത്തോടെ അതു പാഞ്ഞുവന്നു; Share on Facebook Share on Twitter Get this statement Link
  • 7 : അവന്‍ മുട്ടാടിനടുത്തെത്തുന്നതും, ഉഗ്രകോപം പൂണ്ട്, ഇടിച്ചു മുട്ടാടിന്റെ കൊമ്പു രണ്ടും തകര്‍ക്കുന്നതും ഞാന്‍ കണ്ടു; അവനെ നേരിടാന്‍മുട്ടാടിനു ശക്തിയില്ലായിരുന്നു; അവന്‍ അതിനെ നിലത്തു വീഴ്ത്തി ചവിട്ടിമെതിച്ചു; അതിനെ അവനില്‍ നിന്നു രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • 8 : പിന്നീട് കോലാട്ടുകൊറ്റന്‍ അതീവശക്ത നായി; പക്ഷേ, ശക്തിയുടെ പാരമ്യത്തില്‍ എത്തിയപ്പോള്‍ അവന്റെ വലിയ കൊമ്പു തകര്‍ന്നുപോയി. അതിനു പകരം ആകാശത്തിന്റെ നാലു കാറ്റുകളുടെയും നേരേ ശക്തമായ നാലു കൊമ്പുകള്‍ മുളച്ചുവന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അവയില്‍ ഒന്നില്‍ നിന്ന് ഒരു ചെറിയ കൊ മ്പു മുളച്ചു തെക്കോട്ടും കിഴക്കോട്ടും മഹ ത്വത്തിന്റെ ദേശത്തിനുനേരേയും വളര്‍ന്നു വലുതായി. Share on Facebook Share on Twitter Get this statement Link
  • 10 : അത് ആകാശസൈന്യത്തോളം വളര്‍ന്നു വലുതായി. നക്ഷത്രവ്യൂഹങ്ങളില്‍ ചിലതിനെ കുത്തിവീഴ്ത്തി ചവിട്ടിമെതിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അത് ആകാശസൈന്യത്തിന്റെ അധിപനെ വെല്ലുവിളിക്കുക പോലും ചെയ്തു. അവിടുത്തെനിരന്തര ദഹനബലികള്‍ മുടക്കുകയും വിശുദ്ധമന്ദിരത്തെ കീഴ്‌മേല്‍ മറിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 12 : ജനം തങ്ങളുടെ പാപം നിമിത്തം അവന്റെ പിടിയില്‍ അമര്‍ന്നു. നിരന്തരദഹനബലി മുടങ്ങി; സത്യം നിലത്തു വലിച്ചെറിയപ്പെട്ടു; കൊമ്പാകട്ടെ അടിക്കടി വിജയം നേടി. Share on Facebook Share on Twitter Get this statement Link
  • 13 : അപ്പോള്‍, ഒരു പരിശുദ്ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; വേറൊരു പരിശുദ്ധന്‍ ആദ്യം സംസാരിച്ചവനോടു പറഞ്ഞു: നിരന്തര ദഹനബലിയെയും, നാശം വിതയ്ക്കുന്ന പാപത്തെയും, വിശുദ്ധ മന്ദിരവും സൈന്യവും കാല്‍ക്കീഴില്‍ ചവിട്ടി മെതിക്കപ്പെടുന്നതിനെയും കുറിച്ച് ദര്‍ശനത്തില്‍ ഞാന്‍ കണ്ടത് എത്രത്തോളം നീണ്ടുനില്‍ക്കും? Share on Facebook Share on Twitter Get this statement Link
  • 14 : അവന്‍ അവനോടു പറഞ്ഞു: രണ്ടായിരത്തി മൂന്നൂറു സന്ധ്യകളും പ്രഭാതങ്ങളുംവരെ. അപ്പോള്‍ വിശുദ്ധമന്ദിരം പുനരുദ്ധരിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 15 : ദാനിയേലായ ഞാന്‍ ഈ ദര്‍ശനം ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കേ, ഇതാ, എന്റെ മുന്‍പില്‍ മനുഷ്യരൂപമുള്ള ഒരുവന്‍ നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ഉലായ്ത്തീരങ്ങളില്‍ നിന്ന് ഒരുവന്‍ വിളിച്ചു പറയുന്നതു ഞാന്‍ കേട്ടു: ഗബ്രിയേല്‍, ദര്‍ശനം ഇവനെ ഗ്രഹിപ്പിക്കുക. Share on Facebook Share on Twitter Get this statement Link
  • 17 : ഞാന്‍ നിന്നിടത്തേക്ക് അവന്‍ വന്നു. അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയവിഹ്വലനായി സാഷ്ടാംഗം വീണു. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദര്‍ശനം അവസാനകാലത്തേക്കുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 18 : അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാന്‍ മൂര്‍ഛിച്ചു വീണു. എന്നാല്‍, അവന്‍ എന്നെ തൊട്ട് എഴുന്നേല്‍പിച്ചു നിര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 19 : അവന്‍ പറഞ്ഞു: കാലത്തിന്റെ അവസാനത്തില്‍, ക്രോധത്തിന്റെ നിമിഷത്തില്‍, എന്തു സംഭവിക്കുമെന്ന് ഞാന്‍ നിനക്കു വെളിപ്പെടുത്തിത്തരാം.യുഗാന്തത്തെ സംബന്ധിക്കുന്നതാണ് ഇത്. Share on Facebook Share on Twitter Get this statement Link
  • 20 : രണ്ടു കൊമ്പുള്ളതായി നീ കണ്ട മുട്ടാട് മേദിയായിലെയും പേര്‍ഷ്യായിലെയും രാജാക്കന്‍മാരാണ്. Share on Facebook Share on Twitter Get this statement Link
  • 21 : കോലാട്ടുകൊറ്റന്‍യവനരാജാവാണ്; അവന്റെ കണ്ണുകള്‍ക്കിടയിലുള്ള വലിയ കൊമ്പ് ആദ്യത്തെ രാജാവാണ്. Share on Facebook Share on Twitter Get this statement Link
  • 22 : തകര്‍ക്കപ്പെട്ട കൊമ്പിന്റെ സ്ഥാനത്തു മറ്റു നാലെണ്ണം മുളച്ചതുപോലെ, അവന്റെ രാജ്യത്തുനിന്നു നാലു രാജ്യങ്ങള്‍ ഉദയം ചെയ്യും. പക്‌ഷേ, അവന്റെ ശക്തി അവര്‍ക്കുണ്ടായിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 23 : അവരുടെ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ പാപികളുടെ അതിക്രമം പൂര്‍ണരൂപം പ്രാപിക്കുമ്പോള്‍, ഉഗ്രഭാവമുള്ളവനും തന്ത്രശാലിയുമായ ഒരു രാജാവ് ഉയര്‍ന്നുവരും. Share on Facebook Share on Twitter Get this statement Link
  • 24 : അവന്റെ ശക്തി വലുതായിരിക്കും; അവന്‍ ഭീകരനാശങ്ങള്‍ക്കു കാരണമാകും; തന്റെ പ്രവൃത്തികളിലെല്ലാം അവന്‍ വിജയിക്കും; ശക്തരെയും പരിശുദ്ധരെയും അവന്‍ നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 25 : കൗശലംകൊണ്ട് അവന്‍ വഞ്ചന നിറഞ്ഞമാര്‍ഗങ്ങളില്‍ വിജയിക്കും. അവന്‍ അതിരറ്റ് അഹങ്കരിക്കും. മുന്നറിയിപ്പുകൂടാതെ അവന്‍ അനേകരെ നശിപ്പിക്കും; രാജാധിരാജനെതിരേപോലും അവന്‍ പൊരുതും; എന്നാല്‍, അവന്‍ തകര്‍ക്കപ്പെടും; മനുഷ്യകരംകൊണ്ട് ആയിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 26 : സന്ധ്യകളെയും പ്രഭാതങ്ങളെയും കുറിച്ച് അറിയിച്ച ദര്‍ശനം സത്യമാണ്. എന്നാല്‍, അനേക നാളുകള്‍ക്കു ശേഷം സംഭവിക്കേണ്ടതാകയാല്‍ അതു മൂടി മുദ്രവയ്ക്കുക. Share on Facebook Share on Twitter Get this statement Link
  • 27 : ദാനിയേലായ ഞാന്‍ തളര്‍ന്ന് ഏതാനും ദിവസം രോഗിയായി കിടന്നു. പിന്നെ ഞാന്‍ എഴുന്നേറ്റ് രാജാവിന്റെ കാര്യങ്ങളില്‍ മുഴുകി. ദര്‍ശനം നിമിത്തം ഞാന്‍ അസ്വസ്ഥനായിരുന്നു; അതു ഗ്രഹിക്കാന്‍ എനിക്കു സാധിച്ചതുമില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 07:00:01 IST 2024
Back to Top