Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

നാല്പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 42

    
  • 1 : അവന്‍ എന്നെ വടക്കോട്ടു നയിച്ച് പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുവന്നു; വടക്കുള്ള കെട്ടിടത്തിനും ദേവാലയാങ്കണത്തിനും എതിരേയുള്ള മുറികളിലേക്ക് അവന്‍ എന്നെ നയിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : വടക്കുവശത്തുള്ള കെട്ടിടത്തിന്റെ നീളം നൂറു മുഴവും വീതി അമ്പതു മുഴവും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അകത്തേ അങ്കണത്തിന്റെ ഇരുപതു മുഴത്തിനടുത്ത് പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി മൂന്നു നിലകളിലായി നടപ്പുരകളുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : മുറികള്‍ക്കു മുമ്പില്‍ അകത്തേക്ക് പത്തുമുഴം വീതിയും നൂറുമുഴം നീള വുമുള്ള ഒരു പാതയുണ്ടായിരുന്നു; അതിന്റെ വാതിലുകള്‍ വടക്കോട്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : നടപ്പുരകള്‍ക്കു താഴെയും മധ്യത്തിലുമുള്ള മുറികളില്‍ നിന്ന് എടുത്തതിനെക്കാള്‍ കൂടുതല്‍ സ്ഥലം നടപ്പുരകള്‍ക്കു മുകളിലെ മുറികളില്‍ നിന്ന് എടുത്തിരുന്നതിനാല്‍ അവ കൂടുതല്‍ ഇടുങ്ങിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അവ മൂന്നു തട്ടായി നിലകൊണ്ടു; ബാഹ്യാങ്കണത്തിലേതുപോലെ തൂണുകള്‍ അവയ്ക്കില്ലായിരുന്നു. അതുകൊണ്ടാണ് മുകളിലത്തെ മുറികള്‍ക്ക് താഴത്തെയും മധ്യത്തിലെയും മുറികളെക്കാള്‍ വീതി കുറഞ്ഞുപോയത.് Share on Facebook Share on Twitter Get this statement Link
  • 7 : മുറികള്‍ക്കു സമാന്തരമായി എതിരേയുള്ള ബാഹ്യാങ്കണത്തിനു നേരേ അന്‍പതു മുഴം നീളത്തില്‍ ഒരു ഭിത്തിയുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ദേവാലയത്തിന് എതിരേയുള്ള മുറികളുടെ നീളം നൂറു മുഴം ആയിരുന്നെങ്കില്‍ ബാഹ്യാങ്കണത്തിലുള്ളവയുടേത് അമ്പതു മുഴമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ബാഹ്യാങ്കണത്തില്‍നിന്നു പ്രവേശിക്കുമ്പോള്‍ കിഴക്കുവശത്തായി ഈ മുറികള്‍ക്കു താഴെ ഒരു കവാടമുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അവിടെയാണ് പുറത്തേ ഭിത്തി ആരംഭിക്കുന്നത്. തെക്കുവശത്ത് അങ്കണത്തിനും കെട്ടിടത്തിനും എതിരേ മുറികളുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : മുറികള്‍ക്കു മുമ്പില്‍ വഴി ഉണ്ടായിരുന്നു. നീളം, വീതി, ബഹിര്‍ഗമനമാര്‍ഗങ്ങള്‍, വാതിലുകള്‍ മറ്റു സംവിധാനങ്ങള്‍ എന്നിവയില്‍ വടക്കുവശത്തേ മുറികള്‍പോലെതന്നെ ഈ മുറികളും. Share on Facebook Share on Twitter Get this statement Link
  • 12 : തെക്കേ മുറികളുടെ താഴെ കിഴക്കുവശത്ത് വഴിയിലേക്കു കടക്കുന്നിടത്ത് ഒരു കവാടമുണ്ടായിരുന്നു. അവയ്‌ക്കെതിരേ ആയിരുന്നു നടുഭിത്തി. അവന്‍ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ വടക്കും തെക്കുമുള്ള മുറികള്‍ വിശുദ്ധങ്ങളാണ്. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവിനു ശുശ്രൂഷചെയ്യുന്ന പുരോഹിതന്‍മാര്‍ അവിടെവച്ചാണ് ഏറ്റവും വിശുദ്ധമായ ബലിവസ്തുക്കള്‍ ഭക്ഷിക്കുക. ധാന്യബലിക്കും പാപപരിഹാരബലിക്കും പ്രായശ്ചിത്തബലിക്കും വേണ്ട വിശുദ്ധവസ്തുക്കള്‍ അവിടെയാണ് അവര്‍ സൂക്ഷിക്കുക; എന്തെന്നാല്‍ ആ സ്ഥലം വിശുദ്ധമാണ്. Share on Facebook Share on Twitter Get this statement Link
  • 14 : പുരോഹിതന്‍മാര്‍ വിശുദ്ധസ്ഥലത്തു പ്രവേശിച്ചാല്‍ പിന്നെ ശുശ്രൂഷയ്ക്കുപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഇവിടെ മാറ്റിവച്ചിട്ടേ പുറത്തേ അങ്കണത്തിലേക്കു പോകാവൂ; എന്തെന്നാല്‍ അവ വിശുദ്ധങ്ങളാണ്. വേറെ വസ്ത്രങ്ങള്‍ ധരിച്ചിട്ടേ അവര്‍ ജനത്തിനുവേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്കു പോകാവൂ. Share on Facebook Share on Twitter Get this statement Link
  • 15 : ദേവാലയത്തിന്റെ ഉള്‍ഭാഗം അളന്നുകഴിഞ്ഞപ്പോള്‍ അവന്‍ എന്നെ കിഴക്കേ വാതിലിലൂടെ പുറത്തേക്കു നയിച്ചിട്ട് ചുറ്റുമുള്ള സ്ഥലം അളന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവന്‍ അളവു ദണ്‍ഡുകൊണ്ട് കിഴക്കുഭാഗം അളന്നു - അ ഞ്ഞൂറു മുഴം. Share on Facebook Share on Twitter Get this statement Link
  • 17 : അവന്‍ തിരിഞ്ഞ് വടക്കുഭാഗം അളന്നു - അതും അഞ്ഞൂറു മുഴം. Share on Facebook Share on Twitter Get this statement Link
  • 18 : പിന്നെ അവന്‍ തെക്കുഭാഗം അളന്നു - അതും അഞ്ഞൂറു മുഴം. Share on Facebook Share on Twitter Get this statement Link
  • 19 : അവന്‍ തിരിഞ്ഞ് പടിഞ്ഞാറുഭാഗം അളന്നു - അതും അഞ്ഞൂറു മുഴം. Share on Facebook Share on Twitter Get this statement Link
  • 20 : നാലുവശവും അവന്‍ അളന്നു. ഓരോവശത്തും അഞ്ഞൂറുമുഴം നീളത്തില്‍ അതിനു ചുറ്റും മതിലുണ്ടായിരുന്നു. അതു വിശുദ്ധ സ്ഥലത്തെ വിശുദ്ധസ്ഥലമല്ലാത്ത സ്ഥലത്തുനിന്നു വേര്‍തിരിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 04:30:29 IST 2024
Back to Top