Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

നാല്പത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 41

    
  • 1 : അവന്‍ എന്നെ ദേവാലയത്തില്‍ വിശുദ്ധ സ്ഥലത്തേക്കു കൊണ്ടുവന്നു. അവന്‍ അവിടത്തെ കട്ടിളപ്പടികള്‍ അളന്നു. അവയുടെ ഓരോവശത്തിന്റെയും വീതി ആറുമുഴമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ അഞ്ചുമുഴം വീതമായിരുന്നു. അവന്‍ വിശുദ്ധസ്ഥലത്തിന്റെയും നീളം അളന്നു- നാല്‍പതുമുഴം; വീതി ഇരുപതു മുഴം. Share on Facebook Share on Twitter Get this statement Link
  • 3 : പിന്നെ അവന്‍ അകത്തു കടന്ന് കട്ടിളപ്പടി അളന്നു, കനം രണ്ടു മുഴം; കവാടത്തിന്റെ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ ഏഴു മുഴം. Share on Facebook Share on Twitter Get this statement Link
  • 4 : വിശുദ്ധസ്ഥലത്തിനപ്പുറത്തുള്ള സ്ഥലം അവന്‍ അളന്നു. അതിനു ഇരുപതു മുഴം നീളവും ഇരുപതുമുഴം വീതിയും ഉണ്ടായിരുന്നു. അവന്‍ എന്നോടു പറഞ്ഞു: ഇതാണ് ശ്രീകോവില്‍. Share on Facebook Share on Twitter Get this statement Link
  • 5 : പിന്നെ അവന്‍ ദേവാലയത്തിന്റെ ഭിത്തിയുടെ കനം അളന്നു- ആറു മുഴം. ചുറ്റുമുള്ള പാര്‍ശ്വഭിത്തികളുടെ വീതി നാലു മുഴം. പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി മുപ്പതുവീതം. Share on Facebook Share on Twitter Get this statement Link
  • 6 : പാര്‍ശ്വമുറികളെ താങ്ങിനിര്‍ത്തുന്നതിന് ദേവാലയത്തിനു ചുറ്റും തുലാങ്ങളുണ്ടായിരുന്നു; ദേവാലയഭിത്തിയായിരുന്നില്ല അവയെ താങ്ങി നിര്‍ത്തിയിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 7 : ദേവാലയത്തിനു ചുറ്റുമുള്ള തുലാങ്ങളുടെ വലിപ്പമനുസരിച്ച് മുകളിലേക്കു ചെല്ലുന്തോറും പാര്‍ശ്വമുറികള്‍ക്കു വിസ്താരം ഏറിവന്നു. താഴത്തേനിലയില്‍ നിന്ന് മധ്യനിലയിലേക്കു പോകാന്‍ ദേവാലയത്തിന്റെ അരികില്‍ ഒരു ഗോവണി ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ദേവാലയത്തിനു ചുറ്റും ഉയര്‍ന്ന ഒരു തറ ഞാന്‍ കണ്ടു. പാര്‍ശ്വമുറികളുടെ അടിത്തറയുടെ അളവ് ആറു മുഴമുള്ള ഒരു പൂര്‍ണ ദണ്‍ഡായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : പാര്‍ശ്വമുറികളുടെ പുറംഭിത്തിയുടെ കനം അഞ്ചു മുഴമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : തറയുടെ ബാക്കി ഭാഗം അഞ്ചുമുഴം. ദേവാലയത്തിന്റെ ചുറ്റുമുള്ള തറയ്ക്കും അങ്കണത്തിലെ മുറികള്‍ക്കും ഇടയില്‍ ചുറ്റും ഇരുപതു മുഴം വീതിയില്‍ സ്ഥലമുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : പാര്‍ശ്വമുറികള്‍ ഒഴിച്ചിട്ടിരുന്നതറയിലേക്കാണ് തുറന്നിരുന്നത് - ഒന്ന് വടക്കോട്ടും മറ്റേത് തെക്കോട്ടും. തറയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : പടിഞ്ഞാറ് ദേവായത്തിന്റെ അങ്കണത്തിനഭിമുഖമായി നില്‍ക്കുന്ന കെട്ടിടത്തിന്റെ വീതി എഴുപതു മുഴമായിരുന്നു. അതിന്റെ ചുറ്റുമുള്ള ഭിത്തിക്ക് അഞ്ചു മുഴം കനവും തൊണ്ണൂറു മുഴം നീളവും. Share on Facebook Share on Twitter Get this statement Link
  • 13 : അവന്‍ ദേവാലയം അളന്നു; അതിനു നൂറു മുഴം നീളം; അങ്കണവും ഭിത്തികള്‍ ഉള്‍പ്പെടെ കെട്ടിടവും കൂടെ നൂറുമുഴം നീളം. Share on Facebook Share on Twitter Get this statement Link
  • 14 : ആലയത്തിന്റെ കിഴക്കേ മുഖവും മുറ്റവും കൂടി നൂറു മുഴം വീതി. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ പടിഞ്ഞാറുവശത്തേ മുറ്റത്തിനഭിമുഖമായി നില്‍ക്കുന്ന Share on Facebook Share on Twitter Get this statement Link
  • 16 : കെട്ടിടം ഇരുവശത്തുമുള്ള ഭിത്തികളുള്‍പ്പെടെ അളന്നു - നൂറുമുഴം നീളം. അകത്ത് വിശുദ്ധസ്ഥലത്തും ശ്രീകോവിലിലും പുറത്ത് പൂമുഖത്തും തറമുതല്‍ കിളിവാതിലുകള്‍വരെ ചുറ്റും പലകയടിച്ചിരുന്നു. കിളിവാതിലുകള്‍ക്ക് അഴിയിട്ടിരുന്നു; മറയ്ക്കാന്‍ വിരിയും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : വാതിലിനു മുകളിലേക്ക് ശ്രീകോവിലിന്റെ അകത്തും വിശുദ്ധ സ്ഥലത്തും ഭിത്തിയില്‍ ചിത്രപ്പണികളുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : കെരൂബുകളും ഈന്തപ്പനകളും, രണ്ടു കെരൂബുകളുടെ മധ്യേ ഒരു ഈന്തപ്പന എന്ന ക്രമത്തില്‍, ചിത്രീകരിക്കപ്പെട്ടിരുന്നു. ഓരോ കെരൂബിനും രണ്ടു മുഖം വീതം ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : ഒരു വശത്തെ ഈന്തപ്പനയുടെ നേരേ മനുഷ്യമുഖവും മറുവശത്തെ ഈന്തപ്പനയുടെനേരേ സിംഹക്കുട്ടിയുടെ മുഖവും തിരിഞ്ഞിരുന്നു. ദേവാലയം മുഴുവന്‍ ചുറ്റും ഇങ്ങനെ കൊത്തിവച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ദേവാലയ ഭിത്തിയില്‍ തറമുതല്‍ വാതിലിന്റെ മേല്‍ഭാഗംവരെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രങ്ങള്‍ കൊത്തിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : വിശുദ്ധസ്ഥലത്തിന്റെ കട്ടിളക്കാല്‍ സമചതുരത്തിലായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : തടികൊണ്ടുള്ള ബലിപീഠംപോലെ തോന്നിക്കുന്ന ഒന്ന് വിശുദ്ധസ്ഥലത്തിനു മുമ്പിലുണ്ടായിരുന്നു. അതിനു മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും രണ്ടു മുഴം വീതിയുമുണ്ടായിരുന്നു. അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടുള്ളതായിരുന്നു. അവന്‍ എന്നോടു പറഞ്ഞു: ഇതു കര്‍ത്താവിന്റെ സന്നിധിയിലെ മേശയാണ്. Share on Facebook Share on Twitter Get this statement Link
  • 23 : വിശുദ്ധ സ്ഥലത്തിനും ശ്രീകോവിലിനും ഈരണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : വാതിലുകള്‍ക്കു തിരിയുന്ന ഈരണ്ടു പാളികളുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : ഭിത്തികളിലെന്നപോലെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രം വിശുദ്ധസ്ഥലത്തിന്റെ വാതിലുകളിലും കൊത്തിയിരുന്നു. പൂമുഖത്തിനു മുന്‍വശത്തായി മരംകൊണ്ടുള്ള ഒരു വിതാനമുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : പൂമുഖത്തിന്റെ ഇരുവശങ്ങളിലും അഴിയടിച്ച കിളിവാതിലുകളും ഈന്തപ്പനച്ചിത്രങ്ങളും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 18:32:35 IST 2024
Back to Top