1 : നമ്മുടെ പ്രവാസത്തിന്റെ ഇരുപത്ത ഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം അതായത് നഗരം പിടിച്ചടക്കപ്പെട്ടതിന്റെ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു.
2 : എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന് വളരെ ഉയര്‍ന്ന ഒരു മലയില്‍ നിര്‍ത്തി. അവിടെ എന്റെ മുമ്പില്‍ ഒരു പട്ടണത്തിന്‍േറ തുപോലെ ഒരു രൂപമുണ്ടായിരുന്നു.
3 : അവിടുന്ന് എന്നെ അവിടെകൊണ്ടുവന്നപ്പോള്‍ ഓടുകൊണ്ട് ഉണ്ടാക്കിയതുപോലെ തോന്നുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ റ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു; അവന്‍ പടിപ്പുരയില്‍ നില്‍ക്കുകയായിരുന്നു. അവന്‍ എന്നോടു പറഞ്ഞു:
4 : മനുഷ്യപുത്രാ, നീ സൂക്ഷിച്ചുനോക്കുകയും ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുക. ഞാന്‍ കാണിച്ചുതരുന്നതിലെല്ലാം നിന്റെ മനസ്‌സുറപ്പിക്കുക. അവനിനക്കു ഞാന്‍ കാണിച്ചു തരുന്നതിനുവേണ്ടിത്തന്നെയാണ് നിന്നെ ഇവിടെകൊണ്ടുവന്നിരിക്കുന്നത്. നീ കാണുന്നതെല്ലാം ഇസ്രായേല്‍ഭവനത്തോടു പറയുക.
5 : ദേവാലയത്തിനു ചുറ്റും ഒരു മതിലുണ്ടായിരുന്നു. അവന്റെ കൈയിലിരുന്ന അളവുകോലിന്റെ നീളം ആറു നീണ്ട മുഴമായിരുന്നു; അതായത് ഒരു സാധാരണമുഴവും ഒരു കൈപ്പത്തിയുടെ വീതിയും കൂടിയ നീളം. അവന്‍ ഭിത്തിയുടെ കനം അളന്നു. കനം ഒരു ദണ്‍ഡ്; ഉയരവും അളന്നു.
6 : അതും ഒരു ദണ്‍ഡ്. കിഴക്കോട്ടുള്ള പടിപ്പുരയില്‍ ചെന്ന് അതിന്റെ നടകള്‍ കയറി. ഉമ്മറപ്പടി അളന്നു; അതിന്റെ ഉയരം ഒരു ദണ്‍ഡ്.
7 : പാര്‍ശ്വത്തി ലുള്ള ഓരോ മുറിക്കും ഒരു ദണ്‍ഡു നീളവും ഒരു ദണ്‍ഡു വീതിയും; അവയ്ക്കിടയിലുള്ള സ്ഥലം അഞ്ചു മുഴം. പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്റെ ഉമ്മറപ്പടിക്ക് അകമേ നീളം ഒരു ദണ്‍ഡ്.
8 : അവന്‍ പടിപ്പുരയുടെ പൂമുഖം അകമേ അളന്നു - ഒരു ദണ്‍ഡ്.
9 : അവന്‍ പടിപ്പുരയുടെ പൂമുഖം അ ളന്നു - എട്ടു മുഴം നീളം; കട്ടിളപ്പടികള്‍ക്ക് രണ്ടു മുഴം നീളം. പടിപ്പുരയുടെ പൂമുഖം ഉള്‍ഭാഗത്തായിരുന്നു.
10 : കിഴക്കേ വാതിലിന് ഇരുവശവും മൂന്നു മുറിവീതം ഉണ്ടായിരുന്നു. എല്ലാറ്റിനും ഒരേ അളവുതന്നെ ഇരുവശങ്ങളിലുമുള്ള കട്ടിളപ്പടികള്‍ക്കും ഒരേ അളവുതന്നെ.
11 : പിന്നീട് അവന്‍ പടിപ്പുരയുടെ വീതി അളന്നു; അതു പത്തു മുഴം; നീളം പതിമൂന്നു മുഴം.
12 : പാര്‍ശ്വമുറികള്‍ക്കു മുമ്പില്‍ ഇരുവശവും ഓരോ മുഴം വീതിയില്‍ അഴികള്‍കൊണ്ട് അതിരിട്ടിരുന്നു. പാര്‍ശ്വമുറികള്‍ക്ക് ആറുമുഴം നീളവും ആറുമുഴം വീതിയും.
13 : അവന്‍ പാര്‍ശ്വമുറികളില്‍ ഒന്നിന്റെ മേല്‍ക്കൂരമുതല്‍ എതിര്‍വശത്തുള്ളതിന്റെ മേല്‍ക്കൂര വരെ പടിപ്പുരയുടെ നീളം അളന്നു. വാതില്‍മുതല്‍ വാതില്‍വരെ ഇരുപത്തഞ്ചുമുഴം.
14 : അവന്‍ പൂമുഖം അളന്നു; ഇരുപതു മുഴം. പടിപ്പുരയുടെ പൂമുഖത്തിനു ചുറ്റും അങ്കണമുണ്ടായിരുന്നു.
16 : പടിപ്പുരയ്ക്കു ചുറ്റും പാര്‍ശ്വമുറികളിലും പൂമുഖത്തിനുള്ളിലും അകത്തേക്ക് ഇടുങ്ങിയ കിളിവാതിലുകള്‍ ഉണ്ടായിരുന്നു. കട്ടിളപ്പടിമേല്‍ ഈന്തപ്പന ചിത്രണംചെയ്തിരുന്നു.
17 : അവന്‍ എന്നെ പുറത്ത് അങ്കണത്തിലേക്ക് കൊണ്ടുപോയി. അവിടെ അങ്കണത്തിനു ചുറ്റും മുറികളും കല്‍ത്തളവും ഉണ്ടായിരുന്നു. കല്‍ത്തളത്തിനഭിമുഖമായി മുപ്പതു മുറികളാണ് ഉണ്ടായിരുന്നത്.
18 : പടിപ്പുരകളുടെ നീളത്തിന് അനുസൃതമായി അവയോടു ചേര്‍ന്നായിരുന്നു കല്‍ത്തളം. ഇതായിരുന്നു താഴത്തെ കല്‍ത്തളം.
19 : താഴത്തെ പടിപ്പുരയുടെ മുന്‍വശം മുതല്‍ അകത്തെ അങ്കണത്തിന്റെ പുറത്തെ അറ്റംവരെയുള്ള ദൂരം അവന്‍ അളന്നു- നൂറുമുഴം.
20 : അവന്‍ എന്റെ മുമ്പില്‍ വടക്കോട്ടു നടന്നു. വടക്കോട്ടുദര്‍ശനമായി പുറത്തെ അങ്കണത്തിന് അവിടെ ഒരു പടിപ്പുരയുണ്ടായിരുന്നു. അവന്‍ അതിന്റെ നീളവും വീതിയും അളന്നു.
21 : അതിന്റെ ഇരുവശങ്ങളിലുമുള്ള മുമ്മൂന്നു മുറികളും കട്ടിളപ്പടികളും പൂമുഖവും ആദ്യത്തെ പടിപ്പുരയുടെതന്നെ അളവിലായിരുന്നു. അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും.
23 : കിഴക്കുളളതുപോലെ അകത്തെ അങ്കണത്തിലേക്കു വടക്കെ പടിപ്പുരയ്‌ക്കെതിരേയും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുരവരെ നൂറു മുഴം അവന്‍ അളന്നു.
24 : അവന്‍ എന്നെ തെക്കോട്ടു നയിച്ചു. ഇതാ, തെക്കുവശത്തും ഒരു പടിപ്പുര. അതിന്റെ കട്ടിളപ്പടികളും പൂമുഖവും അളന്നു. അവയ്ക്കും മറ്റുള്ളവയുടെ അളവുകള്‍തന്നെ.
25 : പടിപ്പുരയ്ക്കും പൂമുഖത്തിനും ചുറ്റും മറ്റുള്ളവയ്‌ക്കെന്നപോലെ കിളിവാതിലുകള്‍ ഉണ്ടായിരുന്നു. അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
26 : അതിലേക്ക് ഏഴു നടകളുണ്ടായിരുന്നു. അതിന്റെ പൂമുഖം അകവശത്തായിരുന്നു. ഓരോ കട്ടിളപ്പടിയിലും ഇരുവശത്തും ഈന്തപ്പനച്ചിത്രങ്ങളുണ്ടായിരുന്നു.
27 : അകത്തെ അങ്കണത്തിന്റെ തെക്കുഭാഗത്തും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുര വരെ അവന്‍ അളന്നു- നൂറുമുഴം.
28 : തെക്കേ പടിപ്പുരയിലൂടെ അകത്തെ അങ്കണത്തിലേക്ക് അവന്‍ എന്നെ കൊണ്ടുവന്നു. ആ പടിപ്പുരയും അവന്‍ അളന്നു. മറ്റുള്ളവയുടെ അളവുതന്നെ ആയിരുന്നു അതിനും.
29 : അതിന്റെ പാര്‍ശ്വമുറികളും കട്ടിളപ്പടികളും പൂമുഖവും മറ്റുള്ളവയുടെ അളവില്‍ത്തന്നെയായിരുന്നു. അതിലും പൂമുഖത്തിലും ചുറ്റും കിളിവാതിലുകളുണ്ടായിരുന്നു. അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
30 : അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങള്‍ ഉണ്ടായിരുന്നു.
31 : അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഈന്തപ്പനച്ചിത്രങ്ങളും ഉണ്ടായിരുന്നു; ഇതിലേക്ക് എട്ടു പടികളുണ്ടായിരുന്നു.
32 : കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്ക് അവന്‍ എന്നെ കൊണ്ടുപോയി; അവന്‍ പടിപ്പുര അളന്നു: അതിനു മറ്റുള്ളവയുടെ അളവുതന്നെ.
33 : അതിന്റെ പാര്‍ശ്വമുറികളും കട്ടിളപ്പടികളും അങ്കണവും മറ്റുളളവയുടെ അളവില്‍തന്നെയായിരുന്നു. അ തിലും പൂമുഖത്തിലും ചുറ്റും കിളിവാതിലുകള്‍ ഉണ്ടായിരുന്നു. അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
34 : അതിന്റെ പൂമുഖം പുറത്തെ അങ്ക ണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈന്തപ്പനച്ചിത്രവും ഉണ്ടായിരുന്നു; അതിലേക്കും എട്ടു നടകളുണ്ടായിരുന്നു.
35 : അവന്‍ എന്നെ വടക്കേ പടിപ്പുരയിലേക്കു കൊണ്ടുപോയി. അവന്‍ അത് അളന്നു. അതിനും മറ്റുള്ളവയുടെ അളവു തന്നെ.
36 : അതിന്റെ പാര്‍ശ്വമുറികളും, കട്ടിളപ്പടികളും, പൂമുഖവും മറ്റുള്ളവയുടെ അള വില്‍ത്തന്നെയായിരുന്നു. അതിനു ചുറ്റും കിളിവാതിലുകള്‍ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
37 : അതിന്റെ പൂമുഖം പുറത്തേ അങ്കണത്തിന് അഭിമുഖമായിരുന്നു; കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈ ന്തപ്പനച്ചിത്രവുമുണ്ടായിരുന്നു; അതിലേക്ക് എട്ടു പടികളുണ്ടായിരുന്നു.
38 : അവിടെ പടിപ്പുരയുടെ പൂമുഖത്തില്‍ ഒരു മുറിയും അതിനു വാതിലുമുണ്ടായിരുന്നു. ദഹനബലിക്കുള്ള വസ്തു അവിടെയാണ് കഴുകേണ്ടിയിരുന്നത്.
40 : വടക്കേ പടിപ്പുരയുടെ വാതില്‍ക്കല്‍ പൂമുഖത്തിനു പുറത്തായി രണ്ടു മേശയുണ്ടായിരുന്നു; പൂമുഖത്തിനു മറുവശത്തും രണ്ടു മേശയുണ്ടായിരുന്നു.
41 : പടിപ്പുരയ്ക്ക് അകത്തും പുറത്തുമായി നന്നാലു മേശകളുണ്ടായിരുന്നു; അങ്ങനെ എട്ടു മേശ. അവമേലാണ് ബലിമൃഗങ്ങളെകൊന്നിരുന്നത്.
42 : ദഹനബലിക്കുവേണ്ടി കല്ലില്‍ കൊത്തിയെടുത്ത ഒന്നര മുഴം നീള വും ഒന്നരമുഴംവീതിയും ഒരു മുഴം ഉയരവുമുള്ള നാലു മേശകളുണ്ടായിരുന്നു. ദഹനബലിക്കും മറ്റു ബലികള്‍ക്കുമുള്ള മൃഗങ്ങളെ കൊല്ലുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അവയിലാണു വച്ചിരുന്നത്.
43 : അകത്തു ചുറ്റും കൈപ്പത്തിയുടെ വീതിയില്‍ കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശപ്പുറത്താണ് ബലിക്കുള്ള മാംസം വച്ചിരുന്നത്.
44 : പിന്നീട് അവന്‍ എന്നെ പുറത്തുനിന്ന് അകത്തേ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ അകത്തളത്തില്‍ രണ്ടു മുറികളുണ്ടായിരുന്നു. ഒന്ന് തെക്കോട്ടു ദര്‍ശനമായി വടക്കേ പടിപ്പുരയ്ക്കടുത്തും മറ്റേത് വടക്കോട്ടു ദര്‍ശനമായി തെക്കേ പടിപ്പുരയ്ക്കടുത്തുമായിരുന്നു.
45 : അവന്‍ എന്നോടു പറഞ്ഞു: ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന പുരോഹിതന്‍മാര്‍ക്കുള്ളതാണ് തെക്കോട്ടു ദര്‍ശനമുള്ള മുറി.
46 : ബലിപീഠത്തിന്റെ ചുമതല വഹിക്കുന്ന പുരോഹിതന്‍മാര്‍ക്കുള്ളതാണ് വടക്കോട്ടു ദര്‍ശനമുള്ള മുറി. സാദോക്കിന്റെ പുത്രന്‍മാരാണ് ഇവര്‍. ലേവി പുത്രന്‍മാരില്‍ ഇവര്‍ക്കുമാത്രമേ കര്‍ത്താവിനു ശുശ്രൂഷ ചെയ്യാന്‍ അവിടുത്തെ സമീപിക്കാന്‍ പാടുള്ളു.
47 : അവന്‍ അങ്കണം അളന്നു; അതു നൂറു മുഴം വീതം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; ബലിപീഠം ദേവാലയത്തിന്റെ മുന്‍വശത്തായിരുന്നു.
48 : അവന്‍ എന്നെ ദേവാലയത്തിന്റെ പൂമുഖത്തേക്കു കൊണ്ടുവന്നു. പൂമുഖത്തിന്റെ കട്ടിളപ്പടികള്‍ അവന്‍ അളന്നു - അഞ്ചു മുഴം. വാതിലിന്റെ വീതി പതിന്നാലുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ മൂന്നു മുഴംവീതം. പൂമുഖത്തിന്റെ നീളം ഇരുപതു മുഴവും വീതി പന്ത്രണ്ടു മുഴവുമായിരുന്നു. അതിലേക്കു പത്തു പടികളും കട്ടിളപ്പടികളും ഇരുവശത്തും തൂണുകളുമുണ്ടായിരുന്നു.