1 : നിങ്ങളുടെ സഹോദരന്‍മാരെ എന്റെ ജനം എന്നും, സഹോദരിമാരെ അവര്‍ക്കു കരുണ ലഭിച്ചു എന്നും വിളിക്കുക.
2 : നിങ്ങളുടെ അമ്മയോടു വാദിക്കുക. വേശ്യാവൃത്തി വലിച്ചെറിയാനും മാറില്‍നിന്നു പരസംഗം തുടച്ചുമാറ്റാനും അവളോടു വാദിക്കുക. അവള്‍ എന്റെ ഭാര്യയല്ല; ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല.
3 : അല്ലെങ്കില്‍, ഞാന്‍ അവളെ വസ്ത്രാക്‌ഷേപം ചെയ്യും. പിറന്ന നാളിലെന്നപോലെ അവളെ ഞാന്‍ നഗ്‌നയാക്കും. ഞാന്‍ അവളെ വിജനപ്രദേശംപോലെയും വരണ്ട നിലംപോലെയും ആക്കും. ദാഹിച്ചു മരിക്കാന്‍ ഞാന്‍ അവള്‍ക്ക് ഇടവരുത്തും.
4 : അവളുടെ മക്കളോടും എനിക്കു ദയ ഉണ്ടാവുകയില്ല. അവര്‍ ജാരസന്തതികളാണ്.
5 : അവരുടെ അമ്മ പരസംഗം ചെയ്തു. അവരെ ഗര്‍ഭം ധരിച്ചവള്‍ ലജ്ജാകരമായി പ്രവര്‍ത്തിച്ചു. എനിക്കു ഭക്ഷണവും വെള്ളവും കമ്പിളിയും ചണവസ്ത്രങ്ങളും എണ്ണയും സുഗന്ധദ്രവ്യങ്ങളും തരുന്ന കാമുകന്‍മാരുടെ പിന്നാലെ ഞാന്‍ പോകും എന്ന് അവള്‍ പറഞ്ഞു.
6 : അതിനാല്‍, ഞാന്‍ അവളുടെ പാത മുള്ളുവേലി കെട്ടി അടയ്ക്കും; അവള്‍ക്കു വഴി കണ്ടെണ്ടത്താനാവാത്ത വിധം അവള്‍ക്കെതിരേ മതില്‍ കെട്ടി ഉയര്‍ത്തും.
7 : അവള്‍ കാമുകന്‍മാരെ പിന്‍തുടരും; എന്നാല്‍, ഒപ്പം എത്തുകയില്ല. അവരെ അന്വേഷിക്കും; കണ്ടെണ്ടത്തുകയില്ല. അപ്പോള്‍ അവള്‍ പറയും: ഞാന്‍ എന്റെ ആദ്യഭര്‍ത്താവിന്റെ അടുത്തേക്കു മടങ്ങും. ഇന്നത്തെക്കാള്‍ ഭേദമായിരുന്നു അന്ന്.
8 : അവള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും കൊടുത്തതും അവര്‍ ബാലിനര്‍പ്പിച്ചിരുന്ന പൊന്നും വെള്ളിയും കൊണ്ട് അവളെ സമ്പന്നയാക്കിയതും ഞാനാണെന്ന് അവള്‍ മന സ്‌സിലാക്കിയില്ല.
9 : അതിനാല്‍ കൊയ്ത്തുകാലമാകുമ്പോള്‍ എന്റെ ധാന്യവും വിളവെടുപ്പുവരുമ്പോള്‍ എന്റെ വീഞ്ഞും ഞാന്‍ തിരിച്ചെടുക്കും. നഗ്‌നത മറയ്ക്കാന്‍ അവള്‍ക്കു കൊടുത്തിരുന്ന കമ്പിളിയും ചണവസ്ത്രങ്ങളും ഞാന്‍ തിരിച്ചുവാങ്ങും.
10 : അവളുടെ കാമുകന്‍മാരുടെ കണ്‍മുന്‍പില്‍വച്ച് ഞാന്‍ അവളുടെ നഗ്‌നത അനാവൃതമാക്കും. എന്റെ പിടിയില്‍നിന്ന് ആരും അവളെ രക്ഷിക്കുകയില്ല.
11 : അവളുടെ ഹര്‍ഷാരവങ്ങള്‍, ഉത്‌സവങ്ങള്‍, അമാവാസികള്‍, സാബത്തുകള്‍, നിര്‍ദിഷ്‌ടോത്‌സവങ്ങള്‍ എന്നിവയ്ക്കു ഞാന്‍ അറുതി വരുത്തും.
12 : കാമുകന്‍ തന്ന പ്രതിഫലമെന്ന് അവള്‍ പറഞ്ഞിരുന്ന മുന്തിരിച്ചെടികളും അത്തിവൃക്ഷങ്ങളും ഞാന്‍ നശിപ്പിക്കും. അവയെ ഞാന്‍ വനമാക്കി മാറ്റും; വന്യമൃഗങ്ങള്‍ അവ തിന്നൊടുക്കും.
13 : സുഗന്ധദ്രവ്യങ്ങളര്‍പ്പിച്ച് ബാല്‍ദേവന്‍മാരുടെ ഉത്‌സവങ്ങള്‍ ആഘോഷിച്ചതിനും എന്നെ മറന്ന് കര്‍ണാഭരണങ്ങളും കണ്ഠാഭരണങ്ങളുമണിഞ്ഞ് കാമുകന്‍മാരുടെ പുറകേ പോയതിനും ഞാന്‍ അവളെ ശിക്ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
15 : അവിടെവച്ച് ഞാന്‍ അവള്‍ക്ക് അവളുടെ മുന്തിരിത്തോട്ടങ്ങള്‍ നല്‍കും. ആഖോര്‍ താഴ്‌വര ഞാന്‍ പ്രത്യാശയുടെ കവാടമാക്കും. അവളുടെയുവത്വത്തിലെന്നപോലെ, ഈജിപ്തില്‍നിന്ന് അവള്‍ പുറത്തുവന്നപ്പോഴെന്നപോലെ, അവിടെവച്ച് അവള്‍ എന്റെ വിളി കേള്‍ക്കും.
16 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും. എന്റെ ബാല്‍ എന്നു നീ മേലില്‍ വിളിക്കുകയില്ല.
17 : ബാല്‍ദേവന്‍മാരുടെ പേരുകള്‍ അവളുടെ അധരങ്ങളില്‍നിന്നു ഞാന്‍ അകറ്റും. മേലില്‍ അവരുടെ പേരുകള്‍ അവള്‍ ഉച്ചരിക്കുകയില്ല.
18 : ആ നാളുകളില്‍ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശപ്പറവകളോടും ഇഴജന്തുക്കളോടും ഞാന്‍ ഒരു ഉടമ്പടി ചെയ്യും. വില്ലും വാളുംയുദ്ധവും ദേശത്തുനിന്നു ഞാന്‍ തുടച്ചുമാററും. സുരക്ഷിതമായി ശയിക്കാന്‍ ഞാന്‍ നിനക്കിടവരുത്തും.
19 : എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും.
20 : വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും.
21 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ ആകാശത്തിന് ഉത്തരമരുളും; ആകാശം ഭൂമിക്കും.
22 : ഭൂമി ധാന്യവും വീഞ്ഞും എണ്ണയും കൊണ്ട് ഉത്തരം നല്‍കും. അവ ജസ്രേലിനു ഉത്തരം നല്‍കും.
23 : അവനെ ഞാന്‍ ദേശത്ത് എനിക്കുവേണ്ടി വിതയ്ക്കും. കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും. എന്റെ ജനമല്ലാത്തവനോട് നീ എന്റെ ജനമാണ് എന്നു ഞാന്‍ പറയും. അവിടുന്ന് എന്റെ ദൈവമാണെന്ന് അവര്‍ പറയും.