Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

ഗലാത്തിയാ

,

ആമുഖം


ആമുഖം

  • ആധുനിക തുര്‍ക്കിയുടെ ഒരു ഭാഗമാണ് ഏഷ്യാമൈനറില്‍ ഗലാത്തിയാ എന്നറിയപ്പെടുന്ന റോമന്‍ പ്രവിശ്യ. ഇതിലുള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട്, പൗലോസിന്റെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗലാത്തിയാ ഏതെന്നു സൂക്ഷ്മമായിപ്പറയുക പ്രയാസമാണ്. പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയ്ക്കിടയില്‍ ഇവിടെ സ്ഥാപിച്ച സഭകളെ മൂന്നാമത്തെയാത്രയിലും സന്ദര്‍ശിക്കുകയുണ്ടായി. അതിനുശേഷം, എ.ഡി. 53-നും 58-നും ഇടയ്ക്ക എഫേസോസിലോ മക്കെതോനിയായിലോ വച്ചായിരിക്കണം, പൗലോസ് ഗലാത്തിയായിലെ സഭകള്‍ക്ക് ഈ ലേഖനം എഴുതിയതെന്നാണ് പ്രബലമായ അഭിപ്രായം. ഗലാത്തിയായിലെ സഭ മിക്കവാറുംയഹൂദേതര ക്രിസ്ത്യാനികള്‍ മാത്രം അടങ്ങിയതായിരുന്നു. പൗലോസ് ഗലാത്തിയാ വിട്ടതിനുശേഷം, യഹൂദക്രിസ്ത്യാനികള്‍ അവിടം സന്ദര്‍ശിച്ച്, അബദ്ധ പ്രബോധനങ്ങള്‍ വഴി സഭയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനിടയാക്കി(1,7). വിജാതീയനായ ഒരാള്‍ ക്രിസ്ത്യാനിയാകണമെങ്കില്‍, മോശയുടെ നിയമങ്ങള്‍ അനുസരിക്കണമെന്നും യഹൂദാചാരങ്ങളൊക്കെയും പാലിക്കണമെന്നും(3,2,;5,4) പരിച്ഛേദനത്തിനു വിധേയനാകണമെന്നും (5,2; 6, 12-13) ചുരുക്കത്തില്‍ ഒരു യഹൂദനാകണമെന്നും അവര്‍ നിര്‍ബന്ധിച്ചു. ഇവരുടെ സ്വാധീനത്താലും സമ്മര്‍ദത്താലും പരിച്ഛേദനം സ്വീകരിച്ച ഗലാത്തിയാക്കാര്‍ മറ്റുള്ളവരെയും അതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. യഹൂദാചാരവാദികളാകട്ടെ പൗലോസിന്റെ അധികാരത്തെത്തന്നെയും ചോദ്യംചെയ്യാന്‍ തുടങ്ങി. മോശയുടെ നിയമത്തിന്റെ അനുഷ്ഠാനത്തിനു പ്രാധാന്യം നല്‍കാതെ, വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടി സുവിശേഷത്തെ ലാഘവപ്പെടുത്തിയെന്നും തന്‍മൂലം പൗലോസിന് അപ്പസ്‌തോലാധികാരമില്ലെന്നും അവര്‍ വാദിച്ചു. മുഖ്യമായും ഇത്തരക്കാര്‍ക്കെതിരായാണ് പൗലോസ് ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനം രചിച്ചത്. ലേഖനത്തിന്റെ ആദ്യഭാഗത്തു പൗലോസ് തന്റെ അപ്പസ്‌തോലാധികാരത്തിനു തെളിവുകള്‍ നിരത്തുന്നു. (1, 11; 2, 21) തുടര്‍ന്ന്, യഹൂദാചാരങ്ങളില്‍ നിന്നും മോശയുടെ നിയമത്തില്‍ നിന്നും വിജാതീയര്‍ സ്വതന്ത്രരായിരിക്കുകയെന്നതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത് ( 3, 1-4, 31). നിയമാനുഷ്ഠാനംവഴിയല്ല, വിശ്വാസംമൂലമാണ് മനുഷ്യന്‍ ദൈവതിരുമുമ്പില്‍ നീതിമാനായി പരിഗണിക്കപ്പെടുക; ജീവിതാനുഭവങ്ങളും(3, 1-15) അബ്രാഹത്തിന്റെ മാതൃകയും അതാണു വ്യക്തമാക്കുന്നത്. നിയമത്തിന്റെ ആധിപത്യകാലം അവസാനിച്ചു; ദൈവത്തില്‍ നിന്നുള്ള പുത്രത്വസ്വീകാരത്തിന്റെ അനന്തരഫലമായ സ്വാതന്ത്ര്യത്തിന്റെ കാലം ആരംഭിക്കുകയും ചെയ്തിരിക്കുന്നു(3,25; 4, 7). പരിശുദ്ധാത്മാവിനോടു വിധേയരായി ജീവിക്കാനും ദൈവത്തിന്റെ കൃപാവരങ്ങള്‍ കാത്തുസൂക്ഷിക്കാനും ഗലാത്തിയാക്കാരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ടാണു പൗലോസ് തന്റെ ലേഖനം ഉപസംഹരിക്കുന്നത് (5, 1-6, 10). 'ആധുനിക തുര്‍ക്കിയുടെ ഒരു ഭാഗമാണ് ഏഷ്യാമൈനറില്‍ ഗലാത്തിയാ എന്നറിയപ്പെടുന്ന റോമന്‍ പ്രവിശ്യ. ഇതിലുള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട്, പൗലോസിന്റെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗലാത്തിയാ ഏതെന്നു സൂക്ഷ്മമായിപ്പറയുക പ്രയാസമാണ്. പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയ്ക്കിടയില്‍ ഇവിടെ സ്ഥാപിച്ച സഭകളെ മൂന്നാമത്തെയാത്രയിലും സന്ദര്‍ശിക്കുകയുണ്ടായി. അതിനുശേഷം, എ.ഡി. 53-നും 58-നും ഇടയ്ക്ക എഫേസോസിലോ മക്കെതോനിയായിലോ വച്ചായിരിക്കണം, പൗലോസ് ഗലാത്തിയായിലെ സഭകള്‍ക്ക് ഈ ലേഖനം എഴുതിയതെന്നാണ് പ്രബലമായ അഭിപ്രായം. ഗലാത്തിയായിലെ സഭ മിക്കവാറുംയഹൂദേതര ക്രിസ്ത്യാനികള്‍ മാത്രം അടങ്ങിയതായിരുന്നു. പൗലോസ് ഗലാത്തിയാ വിട്ടതിനുശേഷം, യഹൂദക്രിസ്ത്യാനികള്‍ അവിടം സന്ദര്‍ശിച്ച്, അബദ്ധ പ്രബോധനങ്ങള്‍ വഴി സഭയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനിടയാക്കി(1,7). വിജാതീയനായ ഒരാള്‍ ക്രിസ്ത്യാനിയാകണമെങ്കില്‍, മോശയുടെ നിയമങ്ങള്‍ അനുസരിക്കണമെന്നും യഹൂദാചാരങ്ങളൊക്കെയും പാലിക്കണമെന്നും(3,2,;5,4) പരിച്ഛേദനത്തിനു വിധേയനാകണമെന്നും (5,2; 6, 12-13) ചുരുക്കത്തില്‍ ഒരു യഹൂദനാകണമെന്നും അവര്‍ നിര്‍ബന്ധിച്ചു. ഇവരുടെ സ്വാധീനത്താലും സമ്മര്‍ദത്താലും പരിച്ഛേദനം സ്വീകരിച്ച ഗലാത്തിയാക്കാര്‍ മറ്റുള്ളവരെയും അതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. യഹൂദാചാരവാദികളാകട്ടെ പൗലോസിന്റെ അധികാരത്തെത്തന്നെയും ചോദ്യംചെയ്യാന്‍ തുടങ്ങി. മോശയുടെ നിയമത്തിന്റെ അനുഷ്ഠാനത്തിനു പ്രാധാന്യം നല്‍കാതെ, വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടി സുവിശേഷത്തെ ലാഘവപ്പെടുത്തിയെന്നും തന്‍മൂലം പൗലോസിന് അപ്പസ്‌തോലാധികാരമില്ലെന്നും അവര്‍ വാദിച്ചു. മുഖ്യമായും ഇത്തരക്കാര്‍ക്കെതിരായാണ് പൗലോസ് ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനം രചിച്ചത്. ലേഖനത്തിന്റെ ആദ്യഭാഗത്തു പൗലോസ് തന്റെ അപ്പസ്‌തോലാധികാരത്തിനു തെളിവുകള്‍ നിരത്തുന്നു. (1, 11; 2, 21) തുടര്‍ന്ന്, യഹൂദാചാരങ്ങളില്‍ നിന്നും മോശയുടെ നിയമത്തില്‍ നിന്നും വിജാതീയര്‍ സ്വതന്ത്രരായിരിക്കുകയെന്നതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത് ( 3, 1-4, 31). നിയമാനുഷ്ഠാനംവഴിയല്ല, വിശ്വാസംമൂലമാണ് മനുഷ്യന്‍ ദൈവതിരുമുമ്പില്‍ നീതിമാനായി പരിഗണിക്കപ്പെടുക; ജീവിതാനുഭവങ്ങളും(3, 1-15) അബ്രാഹത്തിന്റെ മാതൃകയും അതാണു വ്യക്തമാക്കുന്നത്. നിയമത്തിന്റെ ആധിപത്യകാലം അവസാനിച്ചു; ദൈവത്തില്‍ നിന്നുള്ള പുത്രത്വസ്വീകാരത്തിന്റെ അനന്തരഫലമായ സ്വാതന്ത്ര്യത്തിന്റെ കാലം ആരംഭിക്കുകയും ചെയ്തിരിക്കുന്നു(3,25; 4, 7). പരിശുദ്ധാത്മാവിനോടു വിധേയരായി ജീവിക്കാനും ദൈവത്തിന്റെ കൃപാവരങ്ങള്‍ കാത്തുസൂക്ഷിക്കാനും ഗലാത്തിയാക്കാരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ടാണു പൗലോസ് തന്റെ ലേഖനം ഉപസംഹരിക്കുന്നത് (5, 1-6, 10). Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 11:22:29 IST 2024
Back to Top