Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

ആമുഖം


ആമുഖം

  • നിയമാവര്‍ത്തനം എന്ന പേരും ഗ്രന്ഥത്തിന്റെ ഉള്ളടക്കവും തമ്മില്‍ കാര്യമായ ബന്ധമില്ല. പരമ്പരാഗതമായി നല്‍കിപ്പോന്നിട്ടുള്ള ഈ പേരു തെറ്റായ ഒരു വിവര്‍ത്തനത്തില്‍ നിന്നുദ്ഭവിച്ചതാകാനാണ് സാധ്യത. ഇസ്രായേലില്‍ ഒരു രാജാവുണ്ടാകുന്ന അവസരത്തില്‍ അദ്‌ദേഹം ലേവ്യരുടെ അധീനതയിലുള്ള ദൈവിക നിയമപുസ്തകത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കി സൂക്ഷിച്ച് തദനുസരണം ജീവിക്കാനും ഭരിക്കാനും പരിശ്രമിക്കണം എന്ന് നിയമാവര്‍ത്തനം 17, 18-ല്‍ നിര്‍ദേശിച്ചിരിക്കുന്നു. ഈ നിര്‍ദേശത്തിലെ പകര്‍പ്പ് എന്ന അര്‍ഥമുള്ള ഹീബ്രുപദം നിയമാവര്‍ത്തനം എന്നാണ് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. അതില്‍നിന്നാണ് നിയമാവര്‍ത്തനം എന്ന പേര് ഈ ഗ്രന്ഥത്തിനു ലഭിച്ചത്. ഭാഗികമായി നിയമത്തിന്റെ ആവര്‍ത്തനം കാണാമെങ്കിലും ചരിത്ര സംഭവങ്ങളുടെ വിലയിരുത്തലും സീനായ് ഉടമ്പടിയിലെ കല്‍പനകളുടെ വിശദീകരണവും നിയമത്തിന്റെ പുതിയ വ്യാഖ്യാനങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. പ്രസംഗ ശൈലി ആദ്യന്തം പ്രകടമാണ്.
    ദൈവവുമായി ഉടമ്പടി ബന്ധത്തിലേര്‍പ്പെട്ട ജനം ആ ബന്ധത്തിന്റെ വിശുദ്ധിക്കൊത്തു ജീവിച്ചില്ല. ഒരു ദൈവം, ഒരു ജനം, ഒരു ഭൂമി, ഒരു ആരാധനസ്ഥലം എന്നീ ആദര്‍ശങ്ങളാല്‍ ഒരുമയിലേക്കു വിളിക്കപ്പെട്ട ജനം ബി.സി. 931-ല്‍ രണ്ടു വ്യത്യസ്ത ജനങ്ങളായിത്തീര്‍ന്നു. കലഹങ്ങളും വിഗ്രഹാരാധനയും നിമിത്തം ദൈവം താത്കാലികമായി അവരെ കൈവിടുകയും അവര്‍ക്കു കഷ്ടതകള്‍ വരുത്തുകയും ചെയ്തു. വിപ്രവാസത്തില്‍നിന്നു തിരിച്ചുചെല്ലുന്ന സമൂഹത്തിന് ഈ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കണം. അതിനുവേണ്ട നിര്‍ദേശങ്ങളും നിയമങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. സംഖ്യാ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള മോശയുടെ അന്ത്യശാസനത്തിന്റെ വിശദമായൊരു പ്രബോധനരൂപം ഇവിടെ കാണാന്‍ കഴിയും. നിയമങ്ങള്‍ ലംഘിച്ച ഇസ്രായേല്‍ ജനത്തിനു മൊവാബില്‍വച്ചു മോശതന്നെ നല്‍കുന്ന അന്ത്യശാസനമായിട്ടാണ് ഈ പ്രബോധനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
    സീനായ്മലയില്‍ നിന്നു പുറപ്പെട്ടതു മുതലുള്ള സംഭവങ്ങള്‍ മോശ വിവരിക്കുന്നു; വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു; നിയമങ്ങള്‍ അനുസരിക്കുന്നതിന്റെ ആവശ്യകത യുക്തിപൂര്‍വം സമര്‍ഥിക്കുന്നു. ദൈവം ദാനങ്ങള്‍ നല്‍കുന്നതില്‍ ഉദാരനും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്. അവിടുന്നു തന്റെ ജനത്തെ സ്‌നേഹിക്കുന്നു; പ്രമാണങ്ങള്‍ പാലിച്ച് വിശ്വസ്തത കാണിക്കുകയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട പ്രതികരണം. നിയമത്തിന്റെ ബാഹ്യമായ അനുഷ്ഠാനത്തിലുപരി, അതിന്റെ ഹൃദയപൂര്‍വമായ നിര്‍വഹണം വഴിയാണ് ഈ കടമ നിറവേറ്റേണ്ടത്. നിയമം ആന്തരികമാണ്. അതിന്റെ കാതല്‍ സ്‌നേഹവും. ക്രിസ്തു ഏറ്റവും അധികം ഉദ്ധരിച്ചിട്ടുള്ള പഴയനിയമ ഗ്രന്ഥം നിയമാവര്‍ത്തനമാണ്.
    #ഘടന
    1, 1 - 11, 32 : മോശയുടെ പ്രബോധനങ്ങള്‍(ഇസ്രായേലും ദൈവവുമായുള്ള ബന്ധത്തിന്റെ അവലോകനം, ആ ബന്ധം ഭദ്രമാക്കാനുള്ള ആഹ്വാനം)12, 1 - 26, 19 : നിയമസമാഹാരം27, 1 - 28, 68 : കാനാന്‍ദേശത്തു പ്രവേശിക്കുന്നതിനു നിര്‍ദേശങ്ങള്‍29, 1 - 30, 20 : ഉടമ്പടി നവീകരണം31, 1 - 33, 29 : മോശയുടെ അന്തിമവചസ്‌സുകള്‍34, 1 - 12 : മോശയുടെ മരണം Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 17:20:56 IST 2024
Back to Top